Saturday, August 27, 2011

മേഘയുടെ കവിതാസമാഹാരം പ്രകാശിപ്പിച്ചു

ത്തു വയസുകാരി മേഘയുടെ പ്രഥമ ഇംഗ്ലീഷ് കവിതാ സമാഹാരമായ 'ജിഗ്‌സോ ആന്‍ഡ് അദര്‍ പോയംസ്' പ്രകാശിപ്പിച്ചു. One Last Glance, Jigsaw, A Bollywood Movie തുടങ്ങി 23 കവിതകളാണ് സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ അഞ്ചാം ഗ്രേഡ് വിദ്യാര്‍ഥിനിയാണ് മേഘ. 2006-ല്‍ അഞ്ചു വയസുള്ളപ്പോള്‍ മുതല്‍ കവിതകളും ചെറുകഥകളും എഴുതിത്തുടങ്ങി. ആദ്യ കവിത 'മൈ ബ്രദര്‍ കെവെന്‍' ദോഹയിലെ ഇംഗ്ലീഷ് ദിനപത്രമായ ഗള്‍ഫ് ടൈംസില്‍ പ്രസിദ്ധീകരിച്ചു. ദൂരക്കാഴ്ചകളോടു കൂടി ബാല്യജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും വിസ്മയങ്ങളും കണ്ടെത്തുകയാണ് കവിതകളിലൂടെ മേഘ.

ജോര്‍ജ് ജി. കരിക്കംപള്ളിലിന്റേയും (ജോയിച്ചന്‍) ആലപ്പുഴ എടയാടി മിലന്‍ തോമസിന്റേയും മകളാണ് മേഘ ജോര്‍ജ്. ജനനം 2001 ഏപ്രില്‍ എട്ട്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ജോര്‍ജ്, എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ കളപ്പുരയ്ക്കല്‍ കെ.എ.ജോര്‍ജിന്റെയും (വക്കച്ചന്‍) പാലാ ചേര്‍പ്പുങ്കല്‍ മങ്കര മറിയക്കുട്ടിയുടേയും നാലാമത്തെ പുത്രനാണ്. അധ്യാപികയാണ് മിലന്‍. ഖത്തറിലെ ദോഹയിലാണ് മേഘയും കുടുംബവും.

ആലപ്പുഴ ഹോട്ടല്‍ റോയല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ 2011 ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 9.15-നു സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ മന്ത്രി ജി.സുധാകരന്‍ എംഎല്‍എ പ്രകാശനം നിര്‍വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവൂം ബാലസാഹിത്യകാരനുമായ കല്ലേലി രാഘവന്‍പിള്ള ആദ്യപ്രതി ഏറ്റുവാങ്ങി. മഹാത്മാ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് വിസിറ്റിംഗ് പ്രൊഫസര്‍ ഡോ. സ്‌കറിയാ സക്കറിയ അധ്യക്ഷത വഹിച്ചു. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.അരവിന്ദാക്ഷന്‍, ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളജ് ഫോര്‍ വിമന്‍ ഇംഗ്ലീഷ് അസോഷ്യേറ്റ് പ്രൊഫസറും പുസ്തകത്തിന്റെ അവതാരികാകാരിയുമായ ഡോ.സന്ധ്യാ പൈ, തൃശൂര്‍ മാനുവല്‍സണ്‍സ് മുന്‍ എംഡി പി.എം. തോമസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സിനിമാ സംവിധായകന്‍ ഫാസിലിന്റെ ആശംസാ സന്ദേശം വായിച്ചു.

ആലപ്പുഴയിലെ ലീപ് പബഌക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കവര്‍: ജയകുമാര്‍. ലേഔട്ട്: രാമനാഥന്‍. വില: 30.00 രൂപ.

പുസ്തക പ്രകാശനം സംബന്ധിച്ച് ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, August 23, 2011

മാത്യൂസും ഷെറിനും 'റൗണ്ട് ടേബിള്‍' ഉത്തമ ദമ്പതികള്‍

കൊച്ചിന്‍ ബാക്ക്‌വാട്ടര്‍ റൗണ്ട് ടേബിള്‍ 131, മാത്യൂസ് ജോസിനേയും ഷെറിന്‍ മാത്യൂസിനെയും ബെസ്റ്റ് കപ്പിളായി (ഉത്തമ ദമ്പതികള്‍) അംഗീകരിച്ചു. ചെയര്‍മാന്‍ 2010-11 തോമസ് ചാക്കോ ഇതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.

വോഡക്‌സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (33/316 ബി 5, കോസേരില്‍ ബില്‍ഡിംഗ്‌സ്, അംബേദ്കര്‍ റോഡ്, വെണ്ണല, കൊച്ചി-682028, കേരളം, ഇന്ത്യ. വെബ്‌സൈറ്റ്: http://wodux.com) സിഇഒ ആണ് മാത്യൂസ്. മകള്‍ മിയ. ഫെഡറല്‍ ബാങ്ക് റിട്ടയേഡ് മാനേജര്‍ കൊഴുവനാല്‍ തെക്കേമുറി ജോസഫുകുഞ്ഞിന്റേയും എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ലില്ലിക്കുട്ടിയുടേയും മകനാണ് മാത്യൂസ്.

Sunday, August 14, 2011

പ്രകാശമാനമായ കവിതകളുമായി മെറിയം

പ്രകാശമാനമായ ഭാവി വരികളിലൊതുക്കിയ മികച്ച ഇംഗ്ലീഷ് കവിതകളുമായി മെറിയം ജോസഫ്. കരിക്കംപള്ളില്‍ കളപ്പുരയ്ക്കല്‍ ജോസഫ് ജോര്‍ജിന്റെ (ജോസുകുട്ടി) മകളാണ് പന്ത്രണ്ടുകാരിയായ മെറിയം.

കോട്ടയത്ത് 1999 ഓഗസ്റ്റ് 30-നു ജനനം. യുഎഇയിലും ഒമാനിലുമായിട്ടാണ് മെറിയത്തിന്റെ വിദ്യാഭ്യാസത്തിന്റെ തുടക്കം. ഫുജൈറ സെന്റ് മേരീസ് കാത്തലിക് സ്‌കൂള്‍, സലാല ഇന്ത്യന്‍ സ്‌കൂള്‍, ഷാര്‍ജ ഡിപിഎസ് എന്നിവിടങ്ങളില്‍ പഠിച്ചു. പിന്നെ കേരളത്തിലെത്തി കൊച്ചി ഇടപ്പള്ളി കാമ്പിയന്‍ സ്‌കൂളിലും. ഇപ്പോള്‍ കൊച്ചി കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബഌക് സ്‌കൂളില്‍ ഏഴാം സ്റ്റാന്‍ഡാര്‍ഡ് വിദ്യാര്‍ഥിനി. ജോര്‍ജി സഹോദരന്‍.

ഭാവി തലമുറയ്ക്കു വേണ്ടി പരിസ്ഥിതി സംരക്ഷിക്കണമെന്ന പ്രമാണവാക്യമാണ് മെറിയത്തിനുള്ളത്. ഒന്‍പതാം വയസില്‍ ഇംഗ്ലീഷില്‍ കവിതകളും കഥകളും എഴുതാന്‍ തുടങ്ങിയ മെറിയത്തിന്റെ കവിതകളുടെ പ്രചോദനം പ്രകൃതിയും സമൂഹവുമാണ്. എഴുതിയ പ്രധാന കവിതകള്‍ Into The Future I Take A Peep, Three Lazy Bulky Women, A Splendid Day, The River That Flows On and On, My Weird Friend, Naughty Brother, Christmas Is On Its Way, Rabbit on the Stage! ! ! !, It's Just in Your Mind തുടങ്ങിയവയാണ്. ഈ കവിതകള്‍ പോയംഹണ്ടര്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റില്‍ യുവ കവയിത്രികളില്‍ മുന്‍നിര സ്ഥാനം മെറിയത്തിനുണ്ട്. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കവിതകളും അവയെ വിലയിരുത്തിക്കൊണ്ടുള്ള കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കേരള സര്‍ക്കാര്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് അഡീഷണല്‍ ഡയറക്ടറായി വിരമിച്ച ടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ കളപ്പുരയ്ക്കല്‍ കെ.എ.ജോര്‍ജിന്റെ (വക്കച്ചന്‍)-യും പാലാ ചേര്‍പ്പുങ്കല്‍ മങ്കര മറിയക്കുട്ടിയുടേയും മൂന്നാമത്തെ മകനാണ് ജോസുകുട്ടി. ഖത്തറിലെ ദോഹയില്‍ ജോലി ചെയ്യുന്നു. എഎംജിസിസി-ഖത്തര്‍ ഓപ്പറേഷന്‍സ് മാനേജര്‍. ഭാര്യ തുരുത്തി നേര്യംപറമ്പില്‍ കൊച്ചുറാണി.

Saturday, August 6, 2011

റീവ കൊച്ചി ടിടി സെമിഫൈനലില്‍

ഫാക്ട് സംഘടിപ്പിച്ച മുപ്പത്തിരണ്ടാമത്
ഡോ.പി.കെ.നാരായണസ്വാമി
മെമ്മോറിയല്‍ ഓള്‍
കേരള പ്രൈസ് മണി ടേബിള്‍
ടെന്നിസ് ടൂര്‍ണമെന്റ് -2011
മിനി കേഡറ്റ് ഗേള്‍സ് വിഭാഗത്തില്‍ ആലപ്പുഴയുടെ
റീവ അന്ന മൈക്കിള്‍ സെമിഫൈനലിലെത്തി.
ഫാക്ട് കൊച്ചിന്‍ ഡിവിഷന്‍ ഫാക്ട് അമ്പലമേട്
ക്ലബ് നേതൃത്വം നല്കിയ ടൂര്‍ണമെന്റ് അമ്പലമേട്
ക്ലബ് ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ്
ആറിനായിരുന്നു.
കേഡറ്റ് ഗേള്‍സ് വിഭാഗത്തിലും
റീവ പങ്കെടുത്തു.

ആലപ്പുഴ വൈഎംസിഎ ടേബിള്‍
ടെന്നിസ് അക്കാഡമിയില്‍ പരിശീലനം
നടത്തുന്ന റീവയുടെ കോച്ചുമാര്‍ ബോബി
ജോസഫ്, അരുണ്‍ എന്നിവരാണ്.