Sunday, October 21, 2012

നന്നാട്ടുമാലില്‍ ബേബിച്ചന്‍ 35-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചു

ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ബേബിച്ചനും കൊച്ചുറാണിയും മുപ്പത്തഞ്ചാം വിവാഹ വാര്‍ഷികം 2010 ഒക്ടോബര്‍ 21-ന് ഞായറാഴ്ച ആഘോഷിച്ചു. 

Friday, September 28, 2012

ഫാ.സതീഷ് ജോസഫിന്റെ പ്രബോധനങ്ങള്‍ പതിനായിരങ്ങളെ ആകര്‍ഷിക്കുന്നു

മേരിക്കയിലെ പ്രമുഖ യുവവൈദികനായ ഫാ. സതീഷ് ജോസഫിന്റെ (ഫാ.സതീഷ് ആന്റണി ജോസഫ്, കൊച്ചുമോന്‍) ധര്‍മ്മപ്രബോധനങ്ങള്‍ ലോകമെമ്പാടുമുള്ള പതിനായിരങ്ങളെ ആകര്‍ഷിക്കുന്നു.

എടത്വ കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ പുത്തന്‍പുരയ്ക്കല്‍ അന്തോനിക്കുട്ടിയുടേയും സാറാമ്മയുടേയും മൂത്തമകള്‍ ലിസമ്മയുടേയും കൂളത്തൂര്‍ മേലേട്ടുകൊച്ചി കുട്ടപ്പന്റേയും മകനാണ് ഫാ.സതീഷ്. സഹോദരന്‍ സതീഷ്. (ഭോപ്പാല്‍).

ബാംഗളൂരിലെ ദിവ്യരക്ഷക സന്യാസ സഭയില്‍ 1983-ല്‍ ചേര്‍ന്ന സതീഷ് 1986 ജൂലൈ 27-ന് ആദ്യവ്രതവാഗ്ദാനവും 1994 ഏപ്രില്‍ 25-ന് നിത്യവ്രതവാഗ്ദാനവും നടത്തി. 18 വര്‍ഷമായി വൈദികന്‍.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഒഹിയോ ഡേയ്ടണിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍, സെന്റ് ഹെലെന്‍ ഇടവകകളിലെ അസോസിയേറ്റ് പാസ്റ്ററാണ് സതീഷ് ഇപ്പോള്‍. കമ്മ്യൂണിക്കേഷനില്‍ മാസ്റ്റര്‍ ഡിഗ്രിയും തിയോളജിയില്‍ ഡോക്ടറല്‍ ഡിഗ്രിയും നേടിയിട്ടുണ്ട്. എല്ലാ ഞായറാഴ്ചയും വൈകുന്നേരം ഡേയ്ടണില്‍ നടത്തുന്ന വിശുദ്ധ കുര്‍ബാനയില്‍ നൂറുകണക്കിന് ആള്‍ക്കാര്‍ പങ്കെടുക്കുന്നു. ഇറ്റെ മിസ എസ്റ്റ് മിനിസ്ട്രിയുടെ സ്ഥാപകനാണ്. മുതിര്‍ന്നവര്‍ക്കായുള്ള വിശ്വാസ രൂപീകരണമാണ് ലക്ഷ്യമാക്കുന്നത്. ഫാ. സതീഷിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാനുള്ള സൗജന്യ ഐഫോണ്‍, ഡ്രോയിഡ് ആപ്‌സുകള്‍ ലഭ്യമാണ്.

ഫാ.സതീഷ് ജോസഫിന്റെ ദൈവവചനപ്രഘോഷണങ്ങളും ധ്യാനപ്രസംഗങ്ങളും വിശ്വാസസമൂഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. നിരവധി രാജ്യങ്ങളില്‍ ഇതിനകം ധ്യാനപ്രസംഗങ്ങള്‍ നടത്തി. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ദൈവവചന പ്രഘോഷണത്തിനു പ്രയോജനപ്പെടുത്തുന്നു. ആഴത്തിലുള്ള വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്നതിനു ഫാ.സതീഷിനു പ്രത്യേക കഴിവുണ്ട്.  ലഭിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം മാതൃകാപരമായി മറുപടി നല്കുന്നതും ഫാ.സതീഷിന്റെ പ്രത്യേകതയാണ്.

ഫാ.സതീഷിന്റെ പ്രഭാഷണങ്ങളുടെ വീഡിയോകളും പോഡ്കാസ്റ്റുകളും ധാരാളമായി ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. 'ഗ്ലോബലൈസേഷന്‍ ആന്‍ഡ് മിലിറ്റന്‍ഡ് ഹിന്ദു നാഷണലിസം: ദ് ന്യൂ കോണ്‍ടെക്‌സറ്റ് ഫോര്‍ തിയോളജി ഇന്‍ ഇന്ത്യ' എന്ന പുസ്തകം (248 പേജുകള്‍) ദൈവശാസ്ത്ര മുന്‍കൈഎടുക്കലിനെക്കുറിച്ചു വിശദീകരിക്കുന്നു.

ഫാ.സതീഷ് ജോസഫിന്റെ ലേഖനങ്ങളില്‍ ഒന്ന് മാതൃകയ്ക്കായി.. ഒരുമിച്ചു പ്രാര്‍ഥിക്കുന്ന കുടുംബം.

The Family That Prays Together...

I am from India. I can trace my ancestry back to 1823 and if I want, beyond that too. People find it difficult to connect my being Indian and Catholicism. Most people presume that I am a recent convert to Catholicism. In fact, as far back in 1823 my family was Catholic (Eastern Catholic). For generations, then, faith has been passed along with untiring zeal and passion. When I was a child, my father often repeated the well-known adage: 'The family that prays together stays together.' And I believed it. That is, until now.

About my childhood family – it was mom, dad, my brother and I. Mom and dad both worked for the government. That meant financial security even though the income was meager. But what set us apart was that we were a praying family. Ours was the model family in the parish. Priest and nuns often came and dined at our home and our family was often quoted as the Christian family par excellence. We prayed each morning and night – together. Before my brother and I left to the Catholic school my parents could barely afford, we would gather together and pray. After dinner each night, we prayed again, sometimes for a good half hour. There was not a Sunday we missed mass whether it was the Cricket World Cup or plain tiredness. For the most part we prayed together and stayed together.

That was thirty years back when we were my brother and I were kids. I went on to the Seminary, was ordained in 1994 and today I am a priest of 18 years. Here is my greatest question though. Why did the family that prayed together not stay together? It happens that today my only brother is something between an agnostic and an atheist. He could care less for the Catholic Church that the stray dogs that roam the streets of India. He loves and respects me not because I am a priest but because I am his brother.

My brother is not a bad guy. There was a time when he baptized his only daughter, participated in her First Holy Communion event and even today, will drive my parents and me to church when we visit him. But at the heart of his passion are the people of Bhopal, who was affected by the Bhopal gas tragedy of 1984. The Union Carbide factory (now Dow Chemicals) spewed poisonous gas and thousands of people died while others remain affected for decades or even generations to come. This population was neither compensated justly nor their needs met adequately. My brother works for the government during the week and on the weekends, he'd rather be with the people in their struggle cope with daily life than being at Church.

You may ask why he could not do both? 'Because,' he says, 'the church is only interested in getting people to church! The question is why does the church not go the people?' He was referring to the local church's lack of involvement in the struggles of the people of Bhopal. At other times he has said to me, 'There is a reason why Mother Teresa has been already a saint and Archbishop Oscar Romero will never be. I think it is because one took care of the poor whereas the others questioned the system that creates the poor. Where is the church and on whose side is the church today?'

I know numerous once-upon-a-time-church-going-people who think similarly. They are young and adults alike whose alienation from the church is a moral stance. The abuse crisis and the immunity of top leadership, the concentration of decision making in the hands of a male dominated hierarchy, the unwillingness to even dialogue about women priesthood, and even the recent liturgical changes are among the reasons why some have alienated themselves from the church.

Our archdiocese is embarking on a major initiative called 'Christ at the Center.' The goal is to 'explore the challenges that families face today and discover with one another viable tool and methods for evangelizing and ministering to the church of the home.' Perhaps, one of the assumptions of this initiative is that if we can educate the parents about faith, then children will keep the faith.

My experience tells me that educating families in faith and providing them the resources for evangelizing and ministering to the church of the home, while beneficial, is not a panacea for a vibrant church community. Because, if I consider my family, the family that prayed together did not necessarily stay together. For that, the church too must change. For example, the church must ask itself if its paternalistic organizational structure is healthy for its own good? Is the silencing and excommunication of reasonable theological voices the best way to deal with dissent? We made organizational changes as a result of the abuse crisis – but have we been church to the victims and their families the way Christ would? In the recent liturgical changes did we settle for uniformity rather than unity? Why do people who migrate to evangelical churches talk about their faith journey in the Catholic Church as devoid of the experience of God? Why do scores of people find themselves spiritually starved after their weekly celebration of the Eucharist? These are the kinds of questions that people who grew up Catholic and have since conscientiously alienated themselves from the church are asking.

Meanwhile, my parents and numerous elderly parents who hurt because their children have left the church have their question, 'What did we do wrong?' I often say to them, 'It is not your fault.' My family prayed together too but did not stay together in faith. That makes is sad for my family and for my church.

Monday, September 17, 2012

നന്നാട്ടുമാലില്‍ തറവാടിനു 101 കഴിഞ്ഞു, ആറു തലമുറ

രിക്കംപള്ളില്‍ നന്നാട്ടുമാലില്‍ തറവാട്ടു വീടിനു പ്രായം 101 കഴിഞ്ഞു. കെട്ടിടഘടനയില്‍ ഇതുവരെ വലിയ ഒരു മാറ്റവും വരുത്തിയിട്ടില്ല. പഴയകാലത്ത് ഓല ആയിരുന്നത് ഓട് ആക്കിയെന്നുള്ളതു മാത്രമാണ് പ്രധാന മാറ്റം. മുറികള്‍ കൂട്ടിച്ചേര്‍ത്തിട്ടൊന്നുമില്ല.

ചാക്കോ - തലവടി പരുമൂട്ടില്‍ കത്രീന (മാമി) -യുടേയും ഏക മകനായ തോമ്മ (ഭാര്യ പച്ച പുരയ്ക്കല്‍ മറിയാമ്മ) കൊല്ലവര്‍ഷം 1086-ാമാണ്ടില്‍ നിര്‍മിച്ചതാണ് തറവാട്. (ഇപ്പോള്‍ കൊല്ലവര്‍ഷം 1188) തോമ്മയുടെ മൂത്ത മകന്‍ ചാക്കോ (അത്തായി)-യും ചമ്പക്കുളം വേലങ്കളം അച്ചാമ്മയും വിവാഹിതരായി വന്നുകയറിയതും പുരവാസ്‌തോലിയും ഒറ്റ ദിവസമായിരുന്നു.

തോമ്മ - മറിയാമ്മ ദമ്പതികളുടെ ഒന്‍പതു പുത്രന്മാരില്‍ ഇളയ മൂന്നു പേര്‍ ജനിച്ചത് ഈ തറവാട്ടിലാണ്. ദേവസ്യാച്ചന്‍, കറിയാച്ചന്‍, മത്തായിക്കുട്ടി എന്നിവര്‍.

രണ്ടു മക്കളുടെ - വാവച്ചന്‍, ശൗരിച്ചന്‍ - വിവാഹം ഒറ്റദിവസം നടത്തിയതും ഇവിടെ മുറ്റത്ത് പന്തലിട്ട്. അത്തായിയുടെ രണ്ടു മക്കളുടെ കല്യാണവും ഇവിടെ വിശാലമായ പന്തലിട്ട് നടത്തി. ഔസക്കുട്ടിയുടേയും (ഭാര്യ ചങ്ങനാശേരി പാലാത്തറ കുട്ടിയമ്മ) തങ്കമ്മയുടേതുമായിരുന്നു (ഭര്‍ത്താവ് ചങ്ങംകരി വാളംപറമ്പില്‍ കുട്ടപ്പന്‍) അത്. അത്തായിയുടെ മകന്‍ മത്തമ്മയുടെ (ഭാര്യ എടത്വ വാണിയപ്പുരയ്ക്കല്‍ കുഞ്ഞുമോള്‍) മകള്‍ ആഷ്‌ലിയും കൈനടി വലിയവാക്കശേരി പഴുവക്കളത്തില്‍ സണ്ണിയും തമ്മിലുള്ള വിവാഹവും തറവാട്ടുവീട്ടില്‍ നടത്തി. തറവാട്ടിനു ചുറ്റും വന്‍ പന്തലിട്ടായിരുന്നു വിവാഹാഘോഷം.

പൗരോഹിത്യം സ്വീകരിച്ച് പുത്തന്‍കുര്‍ബാന നടത്തിയ ശേഷം എത്തിയ ഫാ.കെ.സി.ജോര്‍ജി (വക്കമ്മ)-ന് സ്വീകരണം നല്കിയതും നിത്യവ്രതവാഗ്ദാനം നടത്തി ജര്‍മ്മനിയില്‍ സേവനത്തിലായിരുന്ന സിസ്റ്റര്‍ ജോര്‍ജിറ്റ (കുട്ടിയമ്മ) അവിടെ നിന്നു തിരിച്ചെത്തിയപ്പോള്‍ സ്വീകരണം ഒരുക്കിയതും ഈ തറവാട്ടു മുറ്റത്താണ്.

അത്തായി നിര്യാതനായി (മരണം 1967 മാര്‍ച്ച് 26) മൃതദേഹം എടത്വ സെന്റ് ജോര്‍ജ് പള്ളിയിലേക്ക് അനേകം മോട്ടോര്‍ ബോട്ടുകളുടെ അകമ്പടിയോടെ ചെങ്ങാടത്തില്‍ കൊണ്ടുപോയത് പലരും ഇന്നും ഓര്‍മ്മിക്കുന്നു. അക്കാലത്ത് തകഴി-പച്ച-എടത്വ റോഡില്ലായിരുന്നു.

മത്തമ്മയും കുഞ്ഞുമോളും മകന്‍ ചാക്കോച്ചനും ഭാര്യ പുതുക്കരി തുണ്ടിയില്‍ ജിന്‍സിയും മക്കളായ പിയാക്കുട്ടിയും മാത്യൂസുമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. ചാക്കോച്ചന്റെ മക്കള്‍ ഈ തറവാട്ടില്‍ താമസിക്കുന്ന ആറാം തലമുറയില്‍പ്പെട്ടവര്‍.

Wednesday, September 12, 2012

സിബിക്ക് 'സാക്ക' ഫെലോഷിപ്പ്

പാനോസ് സൗത്ത് ഏഷ്യയുടെ കാലാവസ്ഥ വ്യതിയാന റിപ്പോര്‍ട്ടിംഗിനുള്ള സൗത്ത് ഏഷ്യ ക്ലൈമറ്റ് ചേഞ്ച് അവാര്‍ഡ് (സാക്ക) ഫെലോഷിപ്പ്-2012 സിബി കാട്ടാമ്പള്ളി (ജോര്‍ജ് തോമസ്)-ക്ക്. മലയാള മനോരമ (തിരുവനന്തപുരം) അസിസ്റ്റന്റ് എഡിറ്ററാണ്. 1500 ഡോളര്‍ ( 80,000 രൂപ) ആണ് ഫെലോഷിപ്പ് തുക.

കോപ്പന്‍ഹേഗന്‍ കാലാവസ്ഥ വ്യതിയാന യു.എന്‍ ഉച്ചകോടി തൊട്ടുള്ള റിപ്പോര്‍ട്ടിംഗ് മികവു പരിഗണിച്ചും കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഗവേഷണ രചനകള്‍ നടത്തുന്നതിനുമാണ് ഫെലോഷിപ്പ്. 2013 മാര്‍ച്ചിനുള്ളില്‍ ഗവേഷണം പൂര്‍ത്തിയാക്കണം.

പാനോസ് സൗത്ത് ഏഷ്യയുടെ ആസ്ഥാനം നേപ്പാളിലെ കാഠ്മണ്ഡുവിലാണ്. വിവിധ വിഷയങ്ങളില്‍ പൊതു ചര്‍ച്ച പ്രോത്സാഹിപ്പിക്കുന്ന ലോകമെമ്പാടുമുള്ള പാനോസ് ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ ഭാഗമാണിത്.

Tuesday, September 4, 2012

അമ്മുവിന് എംഎസ്‌സി ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സില്‍ ഒന്നാം റാങ്ക്

ദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് എംഎസ്‌സി ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സില്‍ അമ്മു ജോര്‍ജിന് ഒന്നാം റാങ്ക്. ന്യൂഡല്‍ഹി ഗൂര്‍ഗാവ് ടവേഴ്‌സ് വാട്‌സണ്‍ കമ്പനിയില്‍ അസോഷ്യേറ്റ് ഇക്കണോമിസ്റ്റാണ്. മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലും ഗോള്‍ഡന്‍ സാക്‌സിലും നേരത്തേ ജോലി ചെയ്തിരുന്നു.

മലയാള മനോരമ (തിരുവനന്തപുരം) അസിസ്റ്റന്റ് എഡിറ്റര്‍ സിബി കാട്ടാമ്പള്ളിയുടേയും കവടിയാര്‍ നിര്‍മല ഭവന്‍ ഹൈസ്‌കൂള്‍ അധ്യാപിക കൊച്ചുറാണി ജോര്‍ജിന്റേയും മകളാണ്. സഹോദരന്‍: ടോണി. എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ പരേതരായ ഇന്‍കം ടാക്‌സ് ഓഫീസര്‍ കെ.സി.തോമസിന്റേയും (തൊമ്മിക്കുഞ്ഞ്) ഗ്രേസ്‌കുട്ടിയുടേയും കൊച്ചുമകള്‍. 

Thursday, August 23, 2012

ഫാ.എവുസേബിയോസ് കരിക്കംപള്ളില്‍ സി.എം.ഐയുടെ അന്‍പതാം ചരമവാര്‍ഷികം മുട്ടാറില്‍ ആചരിച്ചു


  • നന്മ നിറഞ്ഞ ജീവിതം നയിക്കാന്‍ തയാറാകണം: റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ 
  • ധന്യമായ ജീവിതങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടും: ഫാ. ജോബി ചിറയില്‍ 
ത്മാര്‍ഥത നിറഞ്ഞ മനസ്സുമായി ദൈവാനുഭവത്തില്‍ ജീവിതം നയിച്ച വൈദികരുടെ കാലടിപ്പാതകളെ പിന്തുടര്‍ന്ന് നന്മ നിറഞ്ഞ ജീവിതം നയിക്കാന്‍ എല്ലാവരും തയാറാകണമെന്നു റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്.ജെ.

പ്രമുഖ ആത്മീയാചാര്യനും മാതൃകാ സന്യാസിയുമായിരുന്ന ഫാ.എവുസേബിയോസ് കരിക്കംപള്ളില്‍ സി.എം.ഐ (1884-1962)-യുടെ അന്‍പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു തമിഴ്‌നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകനും വിദ്യാഭ്യാസ വിദഗ്ദ്ധനും  സംഘാടക സമിതി പ്രസിഡന്റുമായ റവ.ഡോ.കെ.സി.ജോര്‍ജ്.

പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍: കുട്ടനാട്ടില്‍ നിന്നു സന്യാസത്തിന്റെ പാത സ്വീകരിച്ചു ദൈവാനുഭവത്തിന്റെ ഉന്നത നിലയിലെത്തിയ വൈദികനായിരുന്നു ഫാ. എവുസേബിയോസ്. വളരെക്കുറവു മാത്രം സംസാരിച്ചിരുന്ന അദ്ദേഹം ഏറെ പ്രവര്‍ത്തിച്ചിരുന്നു. ഇംഗ്ലീഷിലും ലത്തീനിലും സുറിയാനിയിലും പ്രാവീണ്യം നേടി. കര്‍ശനമായ ജീവിതചര്യകളിലൂടെയാണ് അദ്ദേഹം കടന്നുപോയത്.

ഭാവിതലമുറയ്ക്ക് മാതൃകയാകും വിധം ജീവിതം നയിച്ചിരുന്ന സി.എം.ഐ സഭയിലെ എവുസേബിയോസ് അച്ചനു മുന്‍ഗാമിയായി ഗ്രിഗോറിയസ് അച്ചനുണ്ടായിരുന്നു. അദ്ദേഹമാണ് തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ കുടുംബത്തെ സി.എംഐ സഭയുമായി ഇണക്കിയ ആദ്യ കണ്ണി. ജയിംസ് തെക്കത്തല അച്ചനും തോമസ് മൂറച്ചനും പിന്നാലെയെത്തി. ഈ അവസരത്തില്‍ ഗ്രിഗറി കരിക്കംപള്ളില്‍ അച്ചന്‍, തോമസ് മണലില്‍ അച്ചന്‍, ആന്റണി കരിക്കംപള്ളില്‍ അച്ചന്‍ എന്നിവരേയും സ്മരിക്കുന്നു.

സഭയുടെ ആധ്യാത്മികമായ വളര്‍ച്ചയക്ക് എവുസേബിയസ് അച്ചന്‍ അക്ഷീണം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലുള്ള സി.എം.ഐ ആശ്രമങ്ങളുടെ ശ്രേഷ്ഠനായി എവുസേബിയോസ് അച്ചന്‍ സേവനമനുഷ്ഠിച്ചു. സഭയുടെ അഭിവൃദ്ധിക്കായി അദ്ദേഹം ഏറ്റെടുത്തിരുന്ന സ്ഥാനങ്ങള്‍ പ്രാര്‍ഥനയോടെ പ്രയോജനപ്പെടുത്തി.

ആത്മാര്‍ഥത നിറഞ്ഞ മനസ്സുമായി കളങ്കരഹിതമായ ജീവിതം നയിച്ച വൈദികനായിരുന്നു എവുസേബിയോസച്ചന്‍. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍ ആദരവോടെ തലകുനിക്കുന്നു. കുടുംബത്തിലെ എല്ലാവരും അദ്ദേഹത്തിന്റെ പ്രതിനിധികളാകണം. അദ്ദേഹത്തിന്റെ കാലടിപ്പാതകളെ പിന്തുടര്‍ന്ന് നന്മ നിറഞ്ഞ സാമൂഹ്യജീവിതം നയിക്കാന്‍ എല്ലാവരും തയാറാകുകയും വേണം. സമ്മേളനത്തിനു മുന്നോടിയായി ഫാ. എവുസേബിയോസ് അന്ത്യവിശ്രമം കൊള്ളുന്ന മുട്ടാര്‍ മേരി ഇമ്മാക്കുലേറ്റ് ആശ്രമ ദേവാലയത്തില്‍ (മുട്ടാര്‍ സി.എം.ഐ ഗൊവേന്ത പള്ളി) 2012 ഓഗസ്റ്റ് 23-നു വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു നടന്ന സമൂഹബലിക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും പ്രിയോര്‍ ഫാ. ജോസഫ് മലയാംപുറം സി.എം.ഐ നേതൃത്വം നല്കി. എവുസേബിയോസച്ചന്റെ സംസ്‌കാരവേളയില്‍ നൂറ്റിഇരുപതോളം വൈദികരും അമ്പതോളം കന്യാസ്ത്രീകളും പങ്കെടുത്തിരുന്നതായും കരിക്കംപള്ളില്‍ കുടുംബാംഗങ്ങള്‍ എല്ലാവിധ സഹായങ്ങള്‍ ചെയ്യാനുണ്ടായിരുന്നതായും അന്നത്തെ നാളാഗമത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതായി ഫാ.മലയാംപുറം എടുത്തുകാട്ടി.

ധന്യമായ ജീവിതങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നു കുര്‍ബാന മധ്യേ പ്രസംഗിച്ച ഫാ. ജോബി ചിറയില്‍ ചൂണ്ടിക്കാട്ടി.

ജോസ് വാച്ചാലില്‍, ജേക്കബ് സെബാസ്റ്റിയന്‍ ഇലഞ്ഞിപ്പറമ്പില്‍, ജേക്കബ് ചാക്കോ നന്നാട്ടുമാലില്‍ തുടങ്ങിയവര്‍ സമ്മേളന പരിപാടികള്‍ക്കു നേതൃത്വം നല്കി.

എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ കളപ്പുരയ്ക്കല്‍ ഔസേപ്പ് - തുരുത്തി ചക്കുവായില്‍ കത്രീന ദമ്പതികളുടെ നാലാമത്തെ പുത്രനും ഫാ.ഗ്രിഗോറിയോസ് കരിക്കംപള്ളില്‍ സിഎംഐ (1861-1926)-യുടെ സഹോദരപുത്രനുമാണ് ഫാ. എവുസേബിയോസ് (കറിയാച്ചന്‍).

മാന്നാനം, വാഴക്കുളം, എല്‍ത്തുരുത്ത്, പുളിങ്കുന്ന്, മുത്തോലി, ഐരൂര്‍, തലോര്‍, മുട്ടാര്‍ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലുള്ള സി.എം.ഐ ആശ്രമങ്ങളുടെ ശ്രേഷ്ഠനായി കുട്ടനാട്ടില്‍ നിന്നുളള ഫാ. എവുസേബിയോസ് കരിക്കംപള്ളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചങ്ങനാശേരി അതിരൂപതയിലെ കന്യാസ്ത്രീ സമൂഹങ്ങളുടെ പൊതു സുപ്പീരിയറായിരുന്നു. ആര്‍ച്ച്ബിഷപ് മാര്‍ ജയിംസ് കാളാശേരിയുടെ കുമ്പസാരക്കാരനുമായിരുന്നു.

മിതഭാഷിയും ക്ഷമയുടെ മൂര്‍ത്തീഭാവവുമായിരുന്ന ഫാ. എവുസേബിയോസ് 1884 ജൂലൈ 28-നു ജനിച്ചു. 1907 ജനുവരി 27-നു വ്രതവാഗ്ദാനം. 1916 മേയ് ഏഴിന് പൗരോഹിത്യം സ്വീകരിച്ചു. 1962 ഓഗസ്റ്റ് 23-ന് വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ മുട്ടാര്‍ കൊവേന്തയില്‍ മരണമടഞ്ഞു. ആശ്രമദേവാലത്തില്‍ അടുത്ത ദിവസം സംസ്‌കരിച്ചു. എവുസേബിയച്ചന്‍ അന്തരിച്ചതും അന്‍പതാം  ചരമവാര്‍ഷികവും വ്യാഴാഴ്ചയായിരുന്നുവെന്നത് ശ്രദ്ധേയമായി.

എവുസേബിയോസ് അച്ചന്റെ അന്‍പതാം ചരമവാര്‍ഷികാചരണത്തില്‍ പങ്കെടുക്കാന്‍ വൈദികരും കന്യാസ്ത്രീകളും കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കാപ്പിസല്‍ക്കാരവും സംഘടിപ്പിച്ചിരുന്നു.

ചടങ്ങുകളുടെ ഫോട്ടോ ആല്‍ബം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, August 3, 2012

ഫാക്ട് സംസ്ഥാനതല ടേബിള്‍ ടെന്നിസില്‍ റീവ മിനി കേഡറ്റ് വിജയി

ഫാക്ട് സംഘടിപ്പിച്ച 33-ാമത്
ഡോ. പി.കെ.നാരായണസ്വാമി മെമ്മോറിയല്‍ ഓള്‍ കേരള പ്രൈസ് മണി ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ്-2012 (ഓഗസ്റ്റ് 3,4,5) മിനി കേഡറ്റ് ഗേള്‍സ് വിഭാഗത്തില്‍ റീവ അന്ന മൈക്കിള്‍ വിജയിയായി. ഫാക്ട് കൊച്ചി അമ്പലമേട് ക്ലബ് ഓഡിറ്റോറിയത്തില്‍ ഇന്നു (2012 ഓഗസ്റ്റ് മൂന്ന്) നടന്ന ടൂര്‍ണമെന്റിലാണ് വിജയം. കേഡറ്റ് ഗേള്‍സ് ക്വാര്‍ട്ടറില്‍ എത്തി.

2012 സീസണിലെ മൂന്നാം സംസ്ഥാനതല ടൂര്‍ണമെന്റിലാണ് റീവ പങ്കെടുത്തത്.

ആലപ്പുഴ വൈ.എം.സി.എ സംഘടിപ്പിച്ച ഇ.ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ 56-ാമത് ഓള്‍ കേരള പ്രൈസ് മണി ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് -2012 (ജൂണ്‍ 29, 30 ജൂലൈ 1) മിനി കേഡറ്റ് ഗേള്‍സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു. കേഡറ്റ് ഗേള്‍സില്‍ പ്രീക്വാര്‍ട്ടറില്‍ എത്തി. വൈ.എം.സി.എ ഓഡിറ്റോറിയത്തില്‍ ജൂണ്‍ 29-നു നടന്ന മത്സരങ്ങളിലാണ് റീവ പങ്കെടുത്തിരുന്നത്. ഇതേ ടൂര്‍ണമെന്റില്‍ വെറ്ററന്‍സ് വിഭാഗത്തില്‍ പിതാവ് മൈക്കിള്‍ മത്തായി റണ്ണര്‍അപ്പായി.

ഇരിഞ്ഞാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂള്‍സ് സംഘടിപ്പിച്ച 23-ാമത് ഓള്‍ കേരള ഡോണ്‍ ബോസ്‌കോ ഓപ്പണ്‍ പ്രൈസ് മണി റാങ്കിംഗ് ആന്‍ഡ് അഞ്ചാമത് ഇന്റര്‍ സ്‌കൂള്‍ ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ്-2012 (ജൂലൈ 13,14,15) മിനി കേഡറ്റ് ഗേള്‍സില്‍ മൂന്നാം സ്ഥാനത്തായിരുന്നു. കേഡറ്റ് ഗേള്‍സില്‍ പ്രീക്വാര്‍ട്ടറില്‍ എത്തി. ഡോണ്‍ ബോസ്‌കോ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ജൂലൈ 13-നു നടന്ന മത്സരങ്ങളിലാണ് റീവ പങ്കെടുത്തത്.

ആലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടെന്നിസ് അക്കാഡമി (എ.വൈ.ടി.ടി.എ)-യിലാണ് റീവ അന്ന മൈക്കിള്‍ പരിശീലിക്കുന്നത്. ബോബി ജോസഫ്, അരുണ്‍ കുമാര്‍ എല്‍ എന്നിവരാണ് കോച്ചുമാര്‍. 

Friday, July 27, 2012

ളൂവിച്ചനും മേഴ്‌സിയും വിവാഹ രജതജൂബിലിയില്‍

ടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കാട്ടുങ്കല്‍ ളൂവിച്ചനും മേഴ്‌സിയും ഇന്ന് (2012 ജൂലൈ 27) വിവാഹരജത ജൂബിലി ആഘോഷിച്ചു. മക്കള്‍: അജിത്, അനു അലോഷ്യസ്.

(ഫോട്ടോ: ളൂവിച്ചനും മേഴ്‌സിയും വിവാഹത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ അമ്മാമ്മ (ചിന്നമ്മ)-യ്ക്ക് കേക്കു നല്കുന്നു.) 

Sunday, June 24, 2012

കിഡ്‌സ്: തോമസ് മത്തായി കരിക്കംപള്ളില്‍ പ്രസിഡന്റ്, എസ്.ബേബി എക്‌സിക്യൂട്ടീവ് അംഗം

കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്) പ്രസിഡന്റായി തോമസ് മത്തായി കരിക്കംപള്ളില്‍, സെക്രട്ടറിയായി ഫാ. സിറിയക് തുണ്ടിയില്‍ സിഎംഐ എന്നിവരെ തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: അഡ്വ. പ്രദീപ് കൂട്ടാല, പി.ഡി.ജോസഫ് പാലയ്ക്കല്‍ - വൈസ് പ്രസിഡന്റുമാര്‍, ടോം ജോസഫ് മലയാംപുറം - ട്രഷറര്‍, ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍ സിഎംഐ, ഫാ.ജയിംസ് പട്ടര്‍കളം സിഎംഐ, എ.സി.മാത്യു എടയാടി, എസ്.ബേബി കരിക്കംപള്ളില്‍, കെ.ജെ.ജോസഫ് അക്കരക്കളം, പി.എം.കുര്യന്‍ നങ്ങേച്ചിവീട്ടില്‍ചിറയില്‍, ബിബി ജോസ് മനയത്ത്, ജോജോ മാത്യു പൂപ്പള്ളി, സുരേഷ് ജോസഫ് മങ്ങാട്ട്, ആന്‍സണ്‍ ആന്റണി ഇളമതയില്‍ - എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

ദര്‍ശനപുരത്ത് കിഡ്‌സ് ആസ്ഥാനത്തു 2012 ജൂണ്‍ 24 ഞായറാഴ്ച ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്. സൊസൈറ്റിയുടെ പ്രവര്‍ത്തനം മുപ്പതാം വര്‍ഷത്തിലാണ്.

കുട്ടനാടിന്റെയും ആലപ്പുഴ പട്ടണത്തിന്റേയും സമഗ്രവികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പരേതനായ ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐയുടെ നേതൃത്വത്തില്‍ രൂപം നല്കിയതാണ് കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്). 1982 സെപ്റ്റംബര്‍ 22-ന് 'എ 357/82' എന്ന നമ്പരില്‍ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ ശാസ്ത്ര ധര്‍മ സംഘങ്ങള്‍ രജിസ്റ്ററാക്കല്‍ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തു. 1982 നവംബര്‍ ഒന്നിന് കേരള പിറവി ദിനത്തില്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖല, മത്സ്യബന്ധനം, ഗതാഗതം, ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം, ഭവനനിര്‍മ്മാണം, വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകളില്‍ ക്രിയാത്മകവും ബോധവത്കരണത്തിനുതകുന്നതുമായ ഒട്ടനവധി സംഭാവനകള്‍ 'കിഡ്‌സ്' കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലായി നല്കിയിട്ടുണ്ട്.

ആലപ്പുഴ കൈതവനയ്ക്കു സമീപം എ.സി റോഡരുകിലെ കിഡ്‌സ് ലാന്‍ഡില്‍ കുട്ടനാടും കൃഷിയുമായി ബന്ധപ്പെടുത്തിയുള്ള വന്‍ വികസന പദ്ധതികളാണ് വരും മാസങ്ങളില്‍ വിഭാവനം ചെയ്യുന്നത്. 

Sunday, May 27, 2012

ബാംഗളൂര്‍ വേള്‍ഡ് മാരത്തണില്‍ ജോണ്‍ ജേക്കബ്

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ടൈറ്റില്‍ സ്‌പോണ്‍സര്‍ ചെയ്ത വേള്‍ഡ് 10 കെ ബാംഗളൂര്‍ 2012 മേയ് 27 മാരത്തണില്‍ പങ്കെടുത്ത ജോണ്‍ ജേക്കബ് 10 കിലോമീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ ഒന്‍പതു മിനിട്ടുകൊണ്ടു ഓടിയെത്തി. രാവിലെ 7.10-നായിരുന്നു മാരത്തണ്‍ ആരംഭിച്ചത്.

ഫിനിഷ് ചെയ്ത പുരുഷന്മാരിലെ ആദ്യ ഇരുപതില്‍ ഇന്ത്യയില്‍ നിന്നുള്ള ആരുമില്ല. ഒന്നാം സ്ഥാനത്തെത്തിയ കെനിയയുടെ ജിയോഫ്രൈ കിപ്‌സാങ് 00:28:00 മിനിട്ടിലാണ് ഓടിയെത്തിയത്. 

Sunday, May 20, 2012

'യഥാര്‍ഥ പുരോഹിതര്‍ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവര്‍'

ദൈവത്തോടു ചേര്‍ന്നു നില്ക്കുന്നവരും അതേ സമയം ജനങ്ങളുടെ ഇടയില്‍ അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണ് യഥാര്‍ഥ പുരോഹിതരെന്നു മാവേലിക്കര രൂപത മെത്രാപ്പോലിത്ത ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്.


പ്രശസ്ത ധ്യാനഗുരുവും വാഗ്മിയും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കുട്ടനാട് കാത്തലിക് അസോസിയേഷനും (കെ.സി.എ) കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയും (കിഡ്‌സ്) ദര്‍ശനപുരം സമൂഹവും ചേര്‍ന്നു ആലപ്പുഴ ദര്‍ശനപുരത്തു സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലിത്ത. ഫാ. തോമസ് മൂര്‍ അന്തരിക്കുമ്പോള്‍ ദര്‍ശനപുരത്തെ സിഎംഐ പോരൂക്കര ആശ്രമ പ്രീഫെക്ട് ആയിരുന്നു. കരിക്കംപള്ളില്‍ കുടുംബവുമായുള്ള ബന്ധത്തെ - പ്രത്യേകിച്ച് ഫാ. തോമസ് മൂറുമായും റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്.ജെയുമായും - മെത്രാപ്പോലിത്ത അനുസ്മരിച്ചു. അക്ഷരാര്‍ഥത്തില്‍ വൈദിക ജീവിതം സാക്ഷാത്കരിച്ച വ്യക്തിയായിരുന്നു ഫാ. തോമസ് മൂറെന്നും കൂട്ടിച്ചേര്‍ത്തു.

കെ.സി.എ ഡയറക്ടര്‍ ഫാ. സിറിയക് തുണ്ടിയില്‍ സിഎംഐ അധ്യക്ഷത വഹിച്ചു. ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു തയാറാക്കിയ സചിത്ര സ്മരണിക 'സുവചനം' തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സിഎംഐ പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ.ജയിംസ് തയ്യില്‍ സിഎംഐ പ്രകാശിപ്പിച്ചു. ഫാ. തോമസ് മൂറുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുള്ളവരുടെ ഓര്‍മ്മക്കുറിപ്പുകളാണ് 'സുവചന'ത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാല്പതോളം പേര്‍ എഴുതിയിരിക്കുന്നു.

കൈതവന വിമലഹൃദയനാഥ ദേവാലയ വികാരി ഫാ.ജോര്‍ജ് ചാലങ്ങാടി, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി.മാത്യു എടയാടി, സമഗ്രവികാസ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍ സിഎംഐ, സാമൂഹ്യ പ്രവര്‍ത്തക ജര്‍മനിയില്‍ നിന്നുള്ള ബ്രിജിറ്റ് ഫിലോനാര്‍ഡി, സമീപവാസികളെ പ്രതിനിധീകരിച്ച് ദീപ എല്‍. പ്രസാദ്, കരിക്കംപള്ളില്‍ കുടുംബത്തെ പ്രതിനിധീകരിച്ച് എസ്. ബേബി കരിക്കംപള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.സി.എ പ്രസിഡന്റ് ജോസഫ് കുഞ്ചറിയ കളീയ്ക്കല്‍ സ്വാഗതവും കിഡ്‌സ് വൈസ് പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല നന്ദിയും പറഞ്ഞു. റിച്ച റോസ് മൈക്കിള്‍ കരിക്കംപള്ളില്‍, അപര്‍ണ സേവ്യര്‍ ചൂളയ്ക്കല്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

സമ്മേളനത്തിനു മുന്നോടിയായി ദര്‍ശനപുരത്തെ പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ ചാപ്പലില്‍ അനുസ്മരണ ബലിയും ഒപ്പീസും നടത്തി. ഫാ. തോമസ് മൂര്‍ തുടക്കമിട്ട 'അമ്മയും കുഞ്ഞും' പദ്ധതിയുടെ ഭാഗമായി ദര്‍ശനപുരത്തിനു സമീപം താമസിക്കുന്ന അഞ്ചു വയസുവരെയുള്ള കുട്ടികള്‍ക്കായി സമ്മേളനത്തെത്തുടര്‍ന്ന് പോക്ഷകാഹാര വിതരണവും സംഘടിപ്പിച്ചു. നൂറ്റമ്പതോളം കുട്ടികള്‍ പങ്കെടുത്തു.

ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് തയാറാക്കിയ സചിത്ര സ്മരണിക 'സുവചനം' ആലപ്പുഴ ദര്‍ശനപുരത്ത് സെന്റ് ജോസഫ്‌സ് സിഎംഐ പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ.ജയിംസ് തയ്യില്‍ സിഎംഐ പ്രകാശനം ചെയ്യുന്നതാണ് ഫോട്ടോയിലെ ദൃശ്യം. അഡ്വ. പ്രദീപ് കൂട്ടാല, ജോസഫ് കുഞ്ചറിയ കളീയ്ക്കല്‍, ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍ സിഎംഐ, ഫാ. സിറിയക് തുണ്ടിയില്‍ സിഎംഐ, ഫാ.ജോര്‍ജ് ചാലങ്ങാടി, മാവേലിക്കര രൂപത മെത്രാപ്പോലിത്ത ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, എ.സി.മാത്യു എടയാടി, ബ്രിജിറ്റ് ഫിലോനാര്‍ഡി എന്നിവര്‍ സമീപം.

തോമസ് മത്തായി കരിക്കംപള്ളില്‍ - എഡിറ്റര്‍, അഡ്വ. പ്രദീപ് കൂട്ടാല, പ്രൊഫ. ചെറിയാന്‍ അലക്‌സാണ്ടര്‍ കല്ലുപുരയ്ക്കല്‍, അഡോള്‍ഫ് സേവ്യര്‍ കല്ലൂക്കളം - എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍, ജോസഫ് കുഞ്ചറിയ കളീയ്ക്കല്‍ - പബഌഷര്‍ എന്നിവരടങ്ങിയ സമിതിയാണ് സ്മരണിക തയാറാക്കിയത്. സചിത്ര സ്മരണിക 'സുവചനം' വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, May 11, 2012

എടത്വയിലെ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ ദൈവദാസ പദവിയിലേക്ക്

കേരള അസീസി പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ നാമകരണ നടപടികള്‍ മേയ് 19-ന് ചങ്ങനാശേരി അതിരൂപതാ ശതോത്തര രജതജൂബിലി സമ്മേളനത്തില്‍ പ്രഖ്യാപിക്കും. വത്തിക്കാന്‍ പ്രതിനിധി കര്‍ദിനാള്‍ മാനുവല്‍ മൊണ്‍തെയ്‌രോ ദെ കാസ്‌ട്രോയുടെ സാന്നിധ്യത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രഖ്യാപനം നടത്തും. ദൈവദാസനായി ഉയര്‍ത്തുന്ന ചടങ്ങ് ജൂണില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടക്കും. നാമകരണത്തിന് ഫാ.സിബിച്ചന്‍ പുതിയിടം കപ്പുച്ചിനെ പോസ്റ്റ്‌ലേറ്ററായി നിയമിച്ചു. ഇതിനുള്ള ഓഫീസ് എടത്വ ഫൊറോന പള്ളിയില്‍ തുറക്കും.

എടത്വ തെക്കേടത്ത് പുത്തന്‍പറമ്പില്‍ ഫീലിപ്പോസിന്റെയും ചമ്പക്കുളം കറുകയില്‍ ത്രേസ്യാമ്മയുടെയും പുത്രനായി 1836 ജൂലൈ എട്ടിനു തൊമ്മച്ചന്‍ ജനിച്ചു. രണ്ടര വയസുള്ളപ്പോള്‍ പിതാവ് മരിച്ചു. മാതാവ് ത്രേസ്യാമ്മയുടെ സംരക്ഷണയിലാണ് തൊമ്മച്ചന്‍ വളര്‍ന്നത്. ചെറുപ്പം മുതല്‍ ആത്മീയതയില്‍ തല്പരനായിരുന്ന തൊമ്മച്ചന്‍ വിശുദ്ധരുടെ ജീവിതത്തില്‍ പ്രചോദിതനായി സന്യാസം ആഗ്രഹിച്ചു. വീട്ടിലെ ഏകമകനായിരുന്നതിനാല്‍ സന്യാസജീവിതം സ്വീകരിക്കാന്‍ പരിമിതികളുണ്ടായിരുന്നു.

1856-ല്‍ പുളിങ്കുന്ന് കൂട്ടുമ്മേല്‍ വടക്കേവീട്ടില്‍ അന്നമ്മയെ വിവാഹം കഴിച്ചു. ഇവര്‍ക്ക് മൂന്നു മക്കള്‍ ജനിച്ചു. കുടുംബ ജീവിതത്തില്‍ ഉയര്‍ന്ന വെല്ലുവിളികളെ പ്രാര്‍ഥനാ പൂര്‍വം തന്റെയും കുടുംബാംഗങ്ങളുടെയും വിശുദ്ധീകരണത്തിനുപയോഗിച്ചാണ് ഇദ്ദേഹം പുണ്യശ്ലോകനായത്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ മൂന്നാം സഭയെക്കുറിച്ചു വായിച്ചറിഞ്ഞാണ് തൊമ്മച്ചന്‍ കുടുംബ ജീവിതക്കാര്‍ക്കും സന്യാസ സഭയില്‍ അംഗമാകാമെന്ന തിരിച്ചറിവു നേടിയത്.

കയര്‍ കെട്ടിയവരുടെ സംഘമെന്ന പേരില്‍ കുടുംബ ജീവിതക്കാര്‍ക്കായി മൂന്നാം സഭയ്ക്കു തൊമ്മച്ചന്‍ തുടക്കംകുറിച്ചു. ഫ്രാന്‍സിസ്‌കന്‍ ജീവിത ശൈലിയുടെ പ്രചാരകനെന്ന നിലയിലാണു തൊമ്മച്ചനെ കേരള അസീസി എന്ന അപരനാമത്തിനര്‍ഹനാക്കിയത്.

1879-ല്‍ ആലപ്പുഴ പൂന്തോപ്പ് പള്ളിയില്‍ തൊമ്മച്ചന്റെ നേതൃത്വത്തില്‍ ധര്‍മവീട് എന്ന അനാഥാലയം നിര്‍മിച്ചു.1889-ല്‍ ബിഷപ് ചാള്‍സ് ലവീഞ്ഞ് ഇദ്ദേഹത്തെ മൂന്നാംസഭയുടെ ശ്രേഷ്ഠനായി നിയമിച്ചു. 1888-ല്‍ ക്ലാരസഭയുടെ ആരംഭത്തിനും ദിവ്യകാരുണ്യ ആരാധനാ സഭയുടെ സ്ഥാപനത്തിനും നിര്‍ണായക പങ്കാണു തൊമ്മച്ചന്‍ വഹിച്ചത്. കുടുംബജീവിതക്കാര്‍ക്കായി തൊമ്മച്ചന്‍ സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ അല്മായ സഭ ആഗോളതലത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. 1908 നവംബര്‍ ഒന്നിനു ദിവംഗതനായി.

Friday, April 27, 2012

ഫാ. തോമസ് മൂര്‍ ഒന്നാം ചരമവാര്‍ഷിക സ്മരണിക പ്രസിദ്ധീകരിക്കും

ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കുട്ടനാട് കാത്തലിക് അസോസിയേഷന്‍, ആലപ്പുഴയുടെ ആഭിമുഖ്യത്തില്‍ സ്മരണിക പ്രസിദ്ധീകരിക്കും. ചരമ വാര്‍ഷിക ദിനമായ 2012 മേയ് 20-നു ഞായറാഴ്ച പ്രകാശനം നിര്‍വഹിക്കാനാണ് തീരുമാനം.

Sunday, March 11, 2012

ജോണ്‍ ജേക്കബിന്റെ 'ജീവിതം ഒരു ആഘോഷം'

ജോണ്‍ ജേക്കബ് നന്നാട്ടുമാലില്‍ എഴുതിയ 'Life is a celebration' (ജീവിതം ഒരു ആഘോഷം) യാത്രക്കുറിപ്പുകള്‍ക്കും ഫോട്ടോകള്‍ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക. കോയമ്പത്തൂര്‍ കാരുണ്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പഠിച്ച ജോണ്‍ ഇപ്പോള്‍ ബംഗളൂരു ഓറക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലാണ് ജോലി ചെയ്യുന്നത്.

ജപ്പാന്‍, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും ഗോവ, മനാലി, ഹൈദരാബാദ്, മൈസൂര്‍ തുടങ്ങിയ ഇന്ത്യന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നടത്തിയ യാത്രകളുടെ ഇംഗ്ലീഷ് വിവരണങ്ങള്‍ വായിക്കാം. ക്ലിക്ക്: http://johnjacobchacko.wordpress.com 

Friday, March 9, 2012

മതസൗഹാര്‍ദത്തിന് കരിക്കംപള്ളില്‍ കുടുംബം എന്നും മുന്നില്‍

  • അമ്പലപ്പുഴയില്‍ കിടങ്ങ് കോരിച്ചത് പെരുമാള്‍ ചാക്കോ
  • അമ്പലപ്പുഴ ക്ഷേത്രോത്സവത്തിന് പുല്പായും അവലും
തസൗഹാര്‍ദത്തിന് തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ കുടുംബം നൂറ്റാണ്ടുകള്‍ മുന്‍പേ മാതൃക കാട്ടിയിരുന്നു. ഹിന്ദുക്കളോടുള്ള എടത്വ ചെക്കിടിക്കാട് പ്രദേശത്തുണ്ടായിരുന്ന ക്രൈസ്തവ കുടുംബാംഗങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പ്രശസ്ത സാഹിത്യകാരനായിരുന്ന തകഴി ശിവശങ്കരപ്പിള്ള സൂചിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ മുസ്ലീംകളോടും സ്‌നേഹബന്ധം പുലര്‍ത്തിയിരുന്നു. എടത്വ, പച്ച, ചെക്കിടിക്കാട്, കേളമംഗലം, കുന്നുമ്മ, തകഴി, അമ്പലപ്പുഴ പ്രദേശത്തുള്ള നാനാജാതി മതസ്ഥര്‍ ഇപ്പോഴും ഐക്യത്തോടെയാണ് പെരുമാറി വരുന്നത്.

തെക്കേത്തലയ്ക്കല്‍ പെരുമാള്‍ മാപ്പിളയുടെ മകനായ പെരുമാള്‍ ചാക്കോയുടെ ബുദ്ധിസാമര്‍ഥ്യവും കീര്‍ത്തിയും പ്രദേശവാസികള്‍ എടുത്തുപറഞ്ഞിരുന്നു. എല്ലാവര്‍ക്കും പ്രിയങ്കരനുമായിരുന്നു. അമ്പലപ്പുഴയില്‍ കിടങ്ങ് (വാട) കോരിച്ചതും പല പ്രധാനപ്പെട്ട സര്‍ക്കാര്‍ കാര്യങ്ങള്‍ നടപ്പാക്കിയതും ചാക്കോയുടെ നേതൃത്വത്തിലും പ്രയത്‌നത്തിലുമായിരുന്നു. തുടര്‍ന്നു ചാക്കോയ്ക്കും സന്തതിക്കും രാജാവ് ചില സ്ഥാനമഹിമകള്‍ കല്പിച്ചു നല്കി.

ക്രൈസ്തവരായ കരിക്കംപള്ളില്‍ കുടുംബാംഗങ്ങളില്‍ ആരെങ്കിലും അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനു ചെല്ലുമ്പോള്‍ പുല്പായും അഞ്ഞാഴി (അഞ്ചു നാഴി അഥവാ ഒന്നേകാല്‍ ഇടങ്ങഴി) അവലും കാലാകാലത്തോളം കൊടുത്തു ബഹുമാനിച്ചുകൊള്ളണമെന്നു ചെമ്പകശേരി രാജാവ് പ്രമാണം വച്ചിരുന്നത് മതസൗഹാര്‍ദത്തിന്റെ ഉദാഹരണമായി എടുത്തുകാട്ടാം. അങ്ങനെ നടന്നു വന്നിരുന്നതുമാണ്. കാലക്രമേണ അതു ഇല്ലാതായി. അമ്പലത്തിലെ വലിയ ഉത്സവത്തിന് രാജ്യത്തിലെ പ്രമാണികളൊക്കെ കൂടുന്നതായതിനാലായിരുന്നു അങ്ങനൊരു ബഹുമാനം.

മുന്‍പു രാജഭരണകാലത്ത് പ്രധാനികള്‍ക്കു രാജാക്കന്മാര്‍ കല്പിച്ചു നല്കിയിരുന്ന സ്ഥാനമഹിമകളില്‍ ഒന്നിലും കുടുംബക്കാരെ ഒഴിവാക്കിയിട്ടില്ല. കുടുംബത്തിലെ പതിനൊന്നു തലമുറയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രധാന ഉത്സവത്തിന് ഇന്ന് (2012 മാര്‍ച്ച് ഒന്‍പത്) കൊടിയേറും. ഉത്സവദിവസങ്ങളില്‍ വേലകളിയുണ്ട്. 17-ന് പ്രസിദ്ധമായ നാടകശാല സദ്യ. 18-ന് ആറാട്ടോടെ ഉത്സവം സമാപിക്കും. പഴയ നാട്ടുരാജാവായിരുന്ന ചെമ്പകശേരിയിലെ ഭരണാധികാരി പൂരാടം തിരുനാള്‍ ദേവനാരായണന്‍ ക്രിസ്തുവര്‍ഷം 1545-ലാണ് (കൊല്ലവര്‍ഷം 720) അമ്പലപ്പുഴയില്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചത്.

Saturday, February 18, 2012

സൗഹൃദം സുദൃഡമാക്കാന്‍ തയാറാകണം: റവ.ഡോ.കെ.സി.ജോര്‍ജ്

രേയും മാനസികമായോ ശാരീരികമായോ നൊമ്പരപ്പെടുത്തിയിട്ട് ജീവിതത്തില്‍ ഒന്നും നേടാനില്ലെന്നു റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്.ജെ.

2012 ഫെബ്രുവരി 18-ന് ശനിയാഴ്ച എടത്വ ചെക്കിടിക്കാട് തെക്കേത്തലക്കല്‍ വസതിയില്‍ സംഘടിപ്പിച്ചകരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ അഞ്ചാമതു കുടുംബസംഗമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു റവ.ഡോ.കെ.സി.ജോര്‍ജ്.

പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍:

'കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ? യേശു അരുളിച്ചെയ്തു. ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു. (മത്തായി 18:21-22)

പ്രിയപ്പെട്ടവരേ,

കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബസംഗമത്തില്‍ എല്ലാവരേയും ഒരുമിച്ചു കാണാനിടയായതില്‍ അതിയായ സന്തോഷം തോന്നുന്നു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധവും സഹകരണവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ കുടുംബസംഗമം ഇടയാക്കും. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ മാറ്റിവയ്ക്കാനും സൗഹൃദം സുദൃഡമാക്കാനും കുടുംബാംഗങ്ങള്‍ എല്ലാവരും തയാറാകണം. ഇതിനായി ആത്മാവിന്റെ ശക്തി ഹൃദയത്തില്‍ ബലപ്പെടുത്താന്‍ ഈ അവസരം പ്രയോജനപ്പെടുത്താം.

പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന നമ്മള്‍ പൂര്‍വികരുടെ നല്ല ചര്യകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തയാറാകുകയാണ് വേണ്ടത്. അപ്പാപ്പന്‍ ശാന്തസ്വരൂപനായ മികച്ച കൃഷിക്കാരനും അമ്മച്ചി കാര്യപ്രാപ്തിയുള്ള ഉത്തമയായ കുടുംബിനിയുമായിരുന്നു. അവര്‍ എല്ലാവരേയും സ്‌നേഹിച്ചു. അല്പം ശബ്ദം ഉയര്‍ത്തി മക്കള്‍ സംസാരിച്ചാല്‍ പോലും 'എന്തിനാ ഈ ശബ്ദം ഉണ്ടാക്കുന്നത്' എന്നാണ് അപ്പാപ്പന്‍ ചോദിച്ചിരുന്നത്. വീട്ടുകാര്യങ്ങള്‍ അമ്മച്ചി വേണ്ടരീതിയില്‍ നടത്തി. ന്യായവും നീതിയും നടത്താന്‍ അവര്‍ രണ്ടുപേരും മുന്നിട്ടുനിന്നു. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും അക്കാലത്ത് അവര്‍ തയാറായിരുന്നു. അമ്മച്ചി തമിഴ് പഠിച്ചത് അതിന്റെ ഭാഗമായി കാണണം. മക്കളെ അവര്‍ ആത്മാര്‍ഥമായും സ്വാഭാവികമായും സ്‌നേഹിച്ചു. മക്കളോട് പക്ഷപാതപരമായി പെരുമാറിയില്ല. നല്ല ജീവിതരീതിയും പ്രാര്‍ഥനയും മൂലം അവര്‍ ഭാഗ്യം നിറഞ്ഞവരായി. അതു മക്കളിലൂടെ തുടരണം. കുടുംബത്തിന്റെ സമ്പന്നത പരസ്പരമുള്ള സഹായസഹകരണങ്ങളിലൂടെയാണ് വെളിപ്പെടുത്തേണ്ടത്. അതിനായുള്ള ദൈവപരിപാലനയ്ക്കായി പ്രാര്‍ഥിക്കാം.

കുടുംബത്തിലേക്കു വിവാഹം ചെയ്തെത്തിയ ചിറ്റമ്മമാരും ഭവനങ്ങളുടെ അഭിവൃദ്ധിക്കായി അക്ഷീണം പ്രവര്‍ത്തിച്ചു. ഭക്തിയിലും അവര്‍ മുന്‍പന്തിയിലായിരുന്നു. വിശുദ്ധയായ അല്‍ഫോന്‍സാമ്മയുമായി അടുത്ത് ഇടപഴകിയിട്ടുള്ള കാട്ടുങ്കല്‍ ചിറ്റമ്മയും വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കുടുംബത്തില്‍ നിന്നു വന്ന കളത്തില്‍ ചിറ്റമ്മയും ഉള്‍പ്പടെയുള്ള എല്ലാവരും അങ്ങനെ തന്നെയായിരുന്നു.

പ്രാര്‍ഥിച്ചും അദ്ധ്വാനിച്ചും പൂര്‍വികര്‍ നേടിയ സൗഭാഗ്യങ്ങള്‍ തലമുറകളിലേക്കു കൈമാറണമെങ്കില്‍ അത് കത്തോലിക്ക പുണ്യവഴികളിലൂടെ ആയിരിക്കണം. അരിശം മാറ്റി വച്ചും സ്‌നേഹം നിറച്ചും വേണം അതു സാധിക്കാന്‍. അക്കാര്യത്തിനു ആദ്യം വേണ്ടത് സഹിക്കാനും ക്ഷമിക്കാനുമുള്ള മനഃസ്ഥിതിയാണ്. ഏഴല്ല, ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കാനാകണമെന്നാണ് വിശുദ്ധ ബൈബിള്‍ പഠിപ്പിക്കുന്നത്. അതു പ്രായോഗികമാക്കാന്‍ സാധാരണക്കാരായ നമുക്കു ബുദ്ധിമുട്ടാണെങ്കിലും അതിനായി പരിശ്രമിക്കുക തന്നെ വേണം.

കാര്യങ്ങള്‍ മനസ്സിലാക്കാതെ പലപ്പോഴും നാം പലരോടും ക്ഷുഭിതരാകാറുണ്ട്. വാക്കുകള്‍ കൊണ്ട് കുത്തിനോവിക്കാറുണ്ട്. ചിലപ്പോള്‍ ഉപദ്രവിക്കാറുമുണ്ട്. പക്ഷേ സത്യം അറിയുന്ന നിമിഷമെങ്കിലും അത് തിരുത്താന്‍ ഒരുങ്ങുന്നതാണ് നല്ലത്. ഒരാളെ മാനസികമായോ ശാരീരികമായോ നൊമ്പരപ്പെടുത്തിയിട്ട് ജീവിതത്തില്‍ ഒന്നും നേടാനില്ല എന്ന സത്യം എപ്പോഴും നമ്മള്‍ മറന്നുപോകുകയാണ് പതിവ്.

സാമ്പത്തികമായി ക്‌ളേശങ്ങള്‍ ഉണ്ടായിരുന്നിട്ടും മക്കള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നല്കാന്‍ പഴയകാലത്ത് മാതാപിതാക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിദ്യാഭ്യാസത്തെ എല്ലാവരും ഫലപ്രദമായി വിനിയോഗിച്ചില്ല. നാല്പതുകളില്‍ നെല്ലിനു പറയ്ക്കു ഏഴു ചക്രവും നൂറു തേങ്ങയ്ക്ക് പത്തു രൂപയുമായിരുന്നു വില കിട്ടിയിരുന്നത് എന്നോര്‍ക്കണം. അക്കാലത്ത് കുട്ടനാട്ടില്‍ ജനിച്ചു പഠിച്ചു വളര്‍ന്നു വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുടെ നിരയിലേക്ക് നമ്മള്‍ ഉയരാന്‍ ശ്രമിച്ചില്ല. ഇ.ജോണ്‍ ഫിലിപ്പോസ്, തകഴി ശിവശങ്കരപ്പിള്ള, കെ.എം.പണിക്കര്‍ എന്നിങ്ങനെ പലരും കുട്ടനാട്ടിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയവരാണ്.

ഇനിയുള്ള കാലങ്ങളിലെങ്കിലും തൊഴില്‍, സാമൂഹ്യ രംഗങ്ങളില്‍ മുന്‍നിരയിലെത്താന്‍ ആത്മാര്‍ഥമായ ശ്രമം വേണം. മെച്ചപ്പെട്ട ഉന്നതവിദ്യാഭ്യാസം നേടാതെ ഭാവി തലമുറയ്ക്ക് നിലനില്പ്പില്ല. അതിനായി പുതിയ വഴിത്താരകള്‍ കുഞ്ഞുങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. ലോകത്ത് എവിടേയും ചെന്നു ജീവിക്കാന്‍ ഇംഗഌഷ് ഭാഷയും എല്ലാ കുഞ്ഞുങ്ങളും അടിസ്ഥാനപരമായി വശമാക്കണം.

കൂടുതല്‍ വിദ്യാഭ്യാസം നേടിയാല്‍ കൂടുതല്‍ ഉന്നതമായ നിലയില്‍ എത്താന്‍ സാധിക്കും. കഴിഞ്ഞതലമുറയില്‍ അതു വേണ്ടവിധം ചെയ്തിട്ടില്ല. ഭാവിയില്‍ അത് ആവര്‍ത്തിക്കരുത്. കേരളത്തില്‍ മാത്രമല്ല, വിവിധ വിദേശ രാജ്യങ്ങളിലും നമ്മുടെ കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ജോലിചെയ്തു ജീവിക്കുന്നുണ്ട്. അവര്‍ക്കു മെച്ചപ്പെട്ട സേവന, വേതന വ്യവസ്ഥകള്‍ ലഭ്യമാകാന്‍ ഉയര്‍ന്ന വിദ്യാഭ്യാസം അത്യാവശ്യമാണ്. ഇന്ത്യയ്ക്കു പുറത്തുപോയി സഭാസേവനം ചെയ്തവരുടെ കൂട്ടത്തില്‍ ഒരു വ്യാഴവട്ടത്തോളം ജര്‍മ്മനിയില്‍ ജോലി ചെയ്ത കുട്ടിയമ്മ സിസ്റ്ററേയും ഇപ്പോള്‍ അമേരിക്കയിലുള്ള സതീഷ് അച്ചനേയും മറ്റും ഇത്തരുണത്തില്‍ ഓര്‍ക്കുന്നു.

കഴിഞ്ഞ വര്‍ഷം നമ്മുടെ കുടുംബത്തിലെ സ്‌നേഹംനിറഞ്ഞ പലരും നമ്മെ വിട്ടുപോയി. ആലപ്പുഴയില്‍ പ്രവര്‍ത്തിച്ചിരുന്ന തോമസ്മൂറച്ചന്റെ വേര്‍പാട് തീരാനഷ്ടമാണ്. ധ്യാനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനായിരുന്നു തോമസ് മൂറച്ചന്‍. ആലപ്പുഴയിലെ രണ്ടു കുടുംബനാഥന്മാരും നമ്മെ വിട്ടുപിരിഞ്ഞു. കൊച്ചുപ്പാപ്പനും ഈയോച്ചനും കഴിഞ്ഞ ഡിസംബറില്‍ രണ്ടാഴ്ചയിലെ ഇടവേളയിലാണ് മരിച്ചത്. കേരളത്തിനു വെളിയില്‍ പോയി ഉന്നതവിദ്യാഭ്യാസം നേടിയ ശേഷം അഭിഭാഷക രംഗത്ത് സത്യസന്ധതയോടെ പ്രവര്‍ത്തിച്ച കൊച്ചുപ്പാപ്പന്‍ നമ്മുടെ കുടുംബത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനുമായി എന്നും ആഗ്രഹിച്ചിരുന്നു. അതു തുടരാനും അതിനായി പരിശ്രമിക്കാനും നമുക്കു കടമയുണ്ട്. കഴക്കൂട്ടത്തെ ചിറ്റമ്മ, കാട്ടുങ്കലെ അപ്പച്ചനും ജോര്‍ജുകുട്ടിയും, വാണിയപ്പുരയ്ക്കലെ ചേച്ചി, തെക്കേച്ചിറയിലെ കുഞ്ഞമ്മ, വാളംപറമ്പിലെ നീതാമോള്‍ എന്നിവര്‍ നമ്മോടെല്ലാം പ്രകടിപ്പിച്ച ആത്മാര്‍ഥ സ്‌നേഹത്തേയും ഓര്‍ക്കുന്നു.

വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന കുഞ്ഞുമോനും ലിന്‍സിക്കും സണ്ണിക്കും ആഷ്‌ലിക്കും ജോയിച്ചനും തങ്കമ്മയ്ക്കും മാത്തുക്കുട്ടിക്കും ആന്‍സമ്മയ്ക്കും പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. കുടുംബങ്ങളുടെ കെട്ടുറപ്പിനു സ്‌നേഹത്തിനൊപ്പം പൊരുത്തപ്പെടലുകള്‍ക്കും വലിയ പങ്കുണ്ടെന്നു മനസിലാക്കണം.

2009 ഡിസംബര്‍ 27-നു നടത്തിയ കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബസംഗമത്തില്‍ ഞാന്‍ സൂചിപ്പിച്ച പല കാര്യങ്ങളും ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ ഇനിയും ആത്മാര്‍ഥമായ ശ്രമം എല്ലാവരും നടത്തേണ്ടതുണ്ട്. കുടുംബത്തില്‍ സ്‌നേഹവും ക്ഷമയും ത്യാഗവും വേണമെന്നും സദാ ജീവന്‍ തുടിക്കുന്ന ഒരിടമാണ് കുടുംബമെന്നും എടുത്തുകാട്ടിയത് ഓര്‍ക്കുന്നു. കുടുംബം നിലവിലില്ലാത്ത ഒരവസ്ഥയെ ഭാവന ചെയ്യുന്നതു പോലും ക്ലേശകരമാണ്. മനുഷ്യന്റെ നിലനില്‍പ്പിനായി കുടുംബം അത്രമേല്‍ അവിഭാജ്യമാണ്.

കാര്‍ഷികഘടനയില്‍ കൂട്ടുകുടുംബത്തിന്റെ പൊതുസ്വത്ത് എല്ലാവര്‍ക്കുമായി വിനിയോഗിച്ചിരുന്നു. ഓരോരുത്തരും വ്യത്യസ്ഥമായ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതോടെ കൂട്ടുകുടുംബം ചിതറി അണുകുടുംബങ്ങളായി. പണവും സന്തോഷവും പങ്കുവയ്‌ക്കേണ്ടി വരുമോ എന്ന സ്വാര്‍ഥചിന്ത അണുകുടുംബങ്ങളെ ഒറ്റയ്ക്കു നില്ക്കാനും അവരിലേക്കു തന്നെ ഒതുങ്ങാനും പ്രേരിപ്പിച്ചു. അങ്ങനെ ഒരേ ഉദരത്തില്‍ നിന്നു ജനിച്ചവര്‍ക്കിടയില്‍ പോലും അകല്‍ച്ച പെരുകി. അത് ഒഴിവാക്കുക തന്നെ വേണം. ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ പരസ്പരം വേണ്ടവരാണെന്നും ഒന്നു ചേരേണ്ടവരാണെന്നും, നാം പരസ്പരം സഹായിച്ചും സഹകരിച്ചും മുന്നോട്ടു പോകുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതത്തില്‍ യഥാര്‍ഥ സന്തോഷമുണ്ടാകൂ എന്നു മുന്‍പും ഞാന്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. അതിനായി സ്വാര്‍ഥത വെടിയണം. ജീവിതത്തില്‍ സന്തോഷം കണ്ടെത്തുവാന്‍ പണവും പദവിയും ഒരു പരിധി വരെ സഹായിച്ചേക്കാം. എന്നാല്‍ അവയൊന്നും യഥാര്‍ഥ സന്തോഷം നല്കണമെന്നില്ല. നമ്മുടെ ദുഃഖങ്ങള്‍ പ്രാര്‍ഥനയിലൂടെ ദൈവമുമ്പാകെ എത്തിച്ചാല്‍ അതുവഴി സമാധാനം ലഭ്യമാകും.

കുടുംബത്തിന്റെ ഭദ്രമായ നിലനില്പിനും ഐശ്വര്യത്തിനും ദൈവാനുഗ്രഹം കൂടിയേ തീരു. അതിനായി നിരന്തരം പ്രാര്‍ഥിക്കാം.

നന്ദി.'

കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ അഞ്ചാമതു കുടുംബസംഗമം സംഘടിപ്പിച്ചു


രിക്കംപള്ളില്‍ നന്നാട്ടുമാലില്‍ അഞ്ചാമതു കുടുംബസംഗമം 2012 ഫെബ്രുവരി 18-ന് 
ശനിയാഴ്ച രാവിലെ 10 മുതല്‍ ചെക്കിടിക്കാട് തെക്കേത്തലക്കല്‍ മാത്തുക്കുട്ടിയുടെ വസതിയില്‍ സംഘടിപ്പിച്ചു. കുടുംബത്തിലെ നാലു ദമ്പതികളുടെ വിവാഹ രജത ജൂബിലിയും ഇതോടൊപ്പം ആഘോഷിച്ചു. റവ. ഡോ. കെ.സി.ജോര്‍ജ് എസ്‌ജെ അധ്യക്ഷത വഹിച്ചു. അമലഗിരി ബി.കെ.കോളജ് റിട്ടയേഡ് പ്രൊഫസര്‍ സിസ്റ്റര്‍ മേഴ്‌സി കാവാലം കുടുംബക്ലാസ് എടുത്തു.

2011-ല്‍ വിവാഹ രജത ജൂബിലി ആഘോഷിച്ച കുഞ്ഞുമോന്‍-ലിന്‍സി, സണ്ണി-ആഷ്‌ലി, ജോയിച്ചന്‍-തങ്കമ്മ, മാത്തുക്കുട്ടി-ആന്‍സമ്മ ദമ്പതികള്‍ക്ക് റവ.ഡോ.കെ.സി.ജോര്‍ജ് എസ്‌ജെയും പി.സി.മാത്യുവും മെമെന്റോകള്‍ സമ്മാനിച്ചു. അക്രിലിക്കില്‍ പ്രത്യേകം രൂപകല്പന ചെയ്ത അന്താരാഷ്ട്രനിലവാരത്തിലുള്ളതായിരുന്നു മെമെന്റോകള്‍. സംഗമത്തോടനുബന്ധിച്ചു ഗാനമേളയും സംഘടിപ്പിച്ചിരുന്നു.

കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ തോമയുടെ (അപ്പായന്‍ 1874-1946) മക്കളും കൊച്ചുമക്കളും അടങ്ങുന്നവരാണ് സംഗമം സംഘടിപ്പിച്ചത്.

കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബസംഗമത്തെക്കുറിച്ചു മാതൃഭൂമി ഡോട്ട് കോം പ്രസിദ്ധീകരിച്ച വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

Monday, February 13, 2012

കുഞ്ഞുങ്ങള്‍ക്കുള്ള ആദ്യ ഉടുപ്പുമായി കൊച്ചിയില്‍ 'ബേബി ലവ്'

കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളുമായി കൊച്ചിയില്‍ 'ബേബി ലവ്'. ജനിച്ചയുടനെ കുഞ്ഞുങ്ങളെ ധരിപ്പിക്കാനും പുതപ്പിക്കാനും പറ്റിയ മനോഹരവും മൃദുവായതുമായ ഉടുപ്പുകള്‍, ലിനന്‍, നാപ്കിന്‍, ഫഌനല്‍, വിരിപ്പുകള്‍, വായ്‌നീര്‍ത്തുണികള്‍ തുടങ്ങിയവയാണ് 'ബേബി ലവ്'-ല്‍ ലഭ്യമാകുന്നത്. വിവിധ മാതൃകകളില്‍ ഇവ തയാറാക്കി നല്കും. ആവശ്യാനുസരണം ലേസുകളും റിബണുകളും പൂക്കളും അലങ്കാരത്തിനായി തുണിയില്‍ വച്ചുപിടിപ്പിക്കും. ഹാന്‍ഡ് എംബ്രോയിഡറി ചെയ്യും. നിറവും പ്രിന്റും തുണിയും ആവശ്യക്കാര്‍ ഇഷ്ടാനുസരണം തെരെഞ്ഞെടുക്കുന്നതനുസരിച്ച്. സാറ്റിന്‍, കോട്ടണ്‍, ഫഌനല്‍ അങ്ങനെ എന്തുമാകാം. ഇന്ത്യയില്‍ എവിടേയ്ക്കും ഓര്‍ഡര്‍ അനുസരിച്ച് കൊറിയറില്‍ എത്തിക്കും. വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യും.


കുഞ്ഞുടുപ്പുകളുടെ ടെയ്‌ലറിംഗിലും എംബ്രോയിഡറയിലും മികവു തെളിയിച്ചിട്ടുള്ള കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബാംഗമായ ആഷ്‌ലിയും ( 'അബാന' ടേണ്‍ കീ ബില്‍ഡര്‍ പ്രൊമോട്ടര്‍ സണ്ണി ജേക്കബിന്റെ ഭാര്യ) മകള്‍ ഫാഷന്‍ ടെക്‌നോളജി മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയായ അക്കുവും ചേര്‍ന്നു ആരംഭിച്ചിട്ടുള്ള സംരംഭമാണ് 'ബേബി ലവ്'. ന്യൂ ബോണ്‍ ബേബികള്‍ക്കായുള്ള ഇത്തരമൊരു ഏര്‍പ്പാട് കൊച്ചിയില്‍ പുതുമയാണ്.

നേരിട്ടു കാണാന്‍ എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സമാധി റോഡിലെത്താം. കുടുതല്‍ വിവരങ്ങള്‍ക്കായി ആഷ്‌ലിയെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാം: +91 9446360609. ഇ-മെയില്‍ അയക്കാം: babylovewithashi@gmail.com  ഫേസ്ബുക്കിലെ 'ബേബി ലവ്' പേജ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകയുമാകാം.

Friday, January 27, 2012

തോമസുകുട്ടിയുടേയും രാജമ്മയുടേയും നാല്പതാം വിവാഹ വാര്‍ഷികം

രിക്കംപള്ളില്‍ നന്നാട്ടുമാലില്‍ തെക്കേച്ചിറ പി.വി.തോമസും (തോമസുകുട്ടി) കൂത്താട്ടുകുളം പാറപ്പുറത്ത് പുത്തന്‍പുരയില്‍ മേരി പി. അഗസ്റ്റിനും (രാജമ്മ) തമ്മില്‍ വിവാഹിതരായതിന്റെ നാല്പതാം വാര്‍ഷികം 2012 ജനുവരി 27-ന് ആഘോഷിച്ചു.

വക്കച്ചന്റേയും സ്രാമ്പിക്കല്‍ കുട്ടിയമ്മയുടേയും മൂത്ത പുത്രനായ തോമസുകുട്ടി എടത്വ സെന്റ് അലോഷ്യസ് സ്‌കൂള്‍, എഴുകോണ്‍ ഇരുമ്പനങ്ങാട്ട് എച്ച്.എസ്., തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം കേരള പോലീസ് സര്‍വീസില്‍ സബ് ഇന്‍സ്‌പെക്ടറായി പ്രവേശിച്ചു. വിശിഷ്ടസേവനത്തിന് 1990-ല്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ പോലീസ് മെഡലിന് അര്‍ഹനായി. 1998-ല്‍ ഐപിഎസില്‍ പ്രവേശിച്ചു. കേരള സെക്രട്ടേറിയറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍, നിയമസഭ ചീഫ് മാര്‍ഷല്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചു.

മികച്ച കായികതാരമായിരുന്ന തോമസുകുട്ടി കേരള യൂണിവേഴ്‌സിറ്റി വോളിബോള്‍ ടീം ക്യാപ്റ്റനും അത്‌ലറ്റുമായിരുന്നു. കേരള പോലീസ് ടീമിലും കേരള സ്‌റ്റേറ്റ് ടീമിലും താരമായിരുന്നു. പോലീസ് വോളിബോള്‍ ടീമിന്റെ ക്യാപ്റ്റനും മാനേജരുമായിരുന്നിട്ടുണ്ട്. രണ്ടു പ്രാവശ്യം പോലീസ് അത്‌ലറ്റിക് വ്യക്തിഗത ചാമ്പ്യനായിരുന്നു.

ഭാര്യ രാജമ്മ തിരുവനന്തപുരം തപാല്‍ വകുപ്പ് റിട്ടേണ്‍ഡ് ലറ്റര്‍ ഓഫീസില്‍ (ആര്‍.എല്‍.ഒ) അസിസ്റ്റന്റ് മാനേജരായി റിട്ടയര്‍ ചെയ്തു.

മക്കള്‍: വിനോദ് ജോര്‍ജ് തോമസ് (ഐസിഎസ്‌ഐ ബാങ്ക്, തിരുവനന്തപുരം), ഡോ. ലീമ റോസ് (വിനീത). മരുമക്കള്‍: പാമ്പാടി കടുപ്പില്‍ ആഷ, ചങ്ങനാശേരി നാലുകോടി കാഞ്ഞൂപ്പറമ്പില്‍ ഡോ.മനോജ്  (പുഞ്ചിരി ഡെന്റല്‍ ക്ലിനിക്, ചങ്ങനാശേരി) കൊച്ചുമക്കള്‍: സഞ്ജയ്, സോനു, സോന.

Thursday, January 26, 2012

റവ.ഡോ.കെ.സി.ജോര്‍ജിന്റെ വിദ്യാര്‍ഥിയായിരുന്ന ഡോ.പി.കെ.ഗോപാലിന് പത്മശ്രീ

ദ്രാസ് (ഇപ്പോള്‍ ചെന്നൈ) ലയോള കോളജില്‍ റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്‌ജെയുടെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റി്ല്‍ വിദ്യാര്‍ഥിയായിരുന്ന ഡോ.പി.കെ.ഗോപാലിന് (ജനനം 1941 മേയ് 13) പത്മശ്രീ. 1972-74 കാലഘട്ടത്തില്‍ ഗോപാല്‍ എംഎസ്ഡബ്‌ള്യു വിദ്യാര്‍ഥിയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് സോഷ്യല്‍ വര്‍ക്കിനാണ് ഗോപാലിന് 2012-ലെ 77 പത്മശ്രീ അവാര്‍ഡുകളിലൊന്നിനായി തെരഞ്ഞെടുത്തിട്ടുള്ളത്.

രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡുകളാണ് പത്മ അവാര്‍ഡുകള്‍. എല്ലാ വര്‍ഷവും റിപ്പബഌക് ദിനത്തിനു തലേ ദിവസം കേന്ദ്ര ആഭ്യന്തര വകുപ്പാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. 63-ാം റിപ്പബഌക് ദിനമായ 2012 ജനുവരി 26-ന്റെ തലേന്നാണ് ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. രാഷ്ടപതി ഭവനില്‍ മാര്‍ച്ച്/ഏപ്രിലില്‍ ഇന്ത്യന്‍ പ്രസിഡന്റ് അവാര്‍ഡുകള്‍ നല്കും.

ഫീനിക്‌സ് പക്ഷിയെപ്പോലുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണ് ഡോ.പി.കെ.ഗോപാലിന്റേത്. പത്തൊന്‍പതാം വയസില്‍ കുഷ്ഠരോഗം കണ്ടെത്തിയെങ്കിലും അതില്‍ ഭയപ്പെടാതെ സ്വന്തം സ്വപ്‌നങ്ങളുമായി മുന്നോട്ടുപോയി. പന്ത്രണ്ടാം വയസില്‍ ശരീരത്ത് രോഗത്തിന്റെ പാടുകള്‍ കണ്ടിരുന്നുവെങ്കിലും അതു തിരിച്ചറിഞ്ഞിരുന്നില്ല. കോളജില്‍ പഠിക്കുമ്പോഴാണ് രോഗനിര്‍ണയം നടത്തിയത്. തുടര്‍ന്നു സര്‍ക്കാര്‍ കുഷ്ഠരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ കിടന്നാണ് പഠിച്ചത്. രണ്ടു വര്‍ഷം കഴിഞ്ഞു ഡിസ്ചാര്‍ജു ചെയ്തപ്പോള്‍ ധനതത്വശാസ്ത്രത്തില്‍ ബിരുദം സമ്പാദിച്ചിരുന്നു.

കുഷ്ഠരോഗബാധിതര്‍ക്കു വേണ്ടി നാലു പതിറ്റാണ്ടിലേറെ കാലമായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ എഴുപത്തിയൊന്നാം വയസ്സില്‍ സാമൂഹ്യസേവന രംഗത്ത് കുഷ്ഠരോഗ ബാധിതരുടെ രക്ഷകനായി ഡോ.ഗോപാല്‍ മാറിക്കഴിഞ്ഞു. വിവാഹിതന്‍, ഒരു മകള്‍.

ചികിത്സിച്ചു മാറ്റാവുന്നതാണ് കുഷ്ഠരോഗമെന്നു ആള്‍ക്കാരെ ഡോ.ഗോപാല്‍ ഓര്‍മ്മിപ്പിക്കുന്നു. മരുന്നുകള്‍ സ്വതന്ത്രമായി ലഭ്യമാണ്. രോഗികളോടു സമൂഹം വിവേചനം കാട്ടുന്നത് അവസാനിപ്പിക്കണമെന്നും ഗോപാല്‍ അഭ്യര്‍ഥിക്കുന്നു.

ഈറോഡില്‍ 1941-ലാണ് നെയ്ത്തുകാരുടെ കുടുംബത്തില്‍ ഗോപാലിന്റെ ജനനം. കലൈമഗള്‍ കല്‍വി നിലയത്തിലും സെന്‍ഗുതര്‍ ഹൈസ്‌കൂളിനും സ്‌കൂള്‍ പഠനം. ഈറോഡിലെ സി.എന്‍.മഹാജന കോളജില്‍ നിന്നു എക്കണോമിക്‌സില്‍ ബിരുദം. 1969-ല്‍ കുംഭകോണം സേക്രഡ് ഹാര്‍ട്ട് ലെപ്രസി സെന്ററില്‍ സാമൂഹ്യ പ്രവര്‍ത്തകനായി ജോലി. തുടര്‍ന്നാണ് ലയോള കോളജില്‍ ചേര്‍ന്ന് സോഷ്യല്‍ വര്‍ക്കില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി നേടുന്നത്. പിന്നീട് കുംഭകോണം ലെപ്രസി ഹോസ്പിറ്റലില്‍ റീഹാബിലിറ്റേഷന്‍ ഓഫീസര്‍. 1972-ല്‍ കുഷ്ഠരോഗാശുപത്രിയില്‍ ആദ്യമായി സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചു. ആശുപത്രിയിലെ ഇത്തരമൊരു വകുപ്പ് യോഗ്യതയുള്ള വ്യക്തി നടത്തുന്നത് രാജ്യത്ത് ആദ്യമായായിരുന്നു. 1994-ല്‍ റാഞ്ചി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റീഹാബിലിറ്റേഷനില്‍ പിഎച്ച്ഡി ഡിഗ്രി കരസ്ഥമാക്കി.

ഡോ. ഗോപാലിന്റെ പ്രവര്‍ത്തന ഫലമായി കുഷ്ഠരോഗ ബാധിതരെ തുണയ്ക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഐഡിയ (ഇന്റഗ്രേഷന്‍, ഡിഗ്നിറ്റി ആന്‍ഡ് ഇക്കണോമിക് അഡ്‌വാന്‍സ്‌മെന്റ്) ബ്രസീലില്‍ ആരംഭിച്ചു. നിലവില്‍ ഐഡിയ ഇന്ത്യയുടെ പ്രസിഡന്റ്. രാജ്യത്തെ കുഷ്ഠരോഗ ബാധിതര്‍ക്കു ചെയ്യുന്ന നിസ്വാര്‍ഥ സേവനങ്ങളെ പരിഗണിച്ച് ടോക്കിയോയില്‍ നിന്ന് ഫെസ്‌കോ (ഫൗണ്ടേഷന്‍ ഫോര്‍ ദി എന്‍കറേജ്‌മെന്റ് ഓഫ് സോഷ്യല്‍ കോണ്‍ട്രിബ്യൂഷന്‍) അവാര്‍ഡ് ലഭിച്ചു. ജപ്പാന്‍ കേന്ദ്രമായുള്ള നിപ്പോണ്‍ ഫൗണ്ടേഷനില്‍ നിന്ന് പത്തു ലക്ഷം യെന്നിന്റെ കാഷ് പ്രൈസായിരുന്നു അത്. കുഷ്ഠരോഗ ബാധിതരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന പ്രമേയം യുഎന്‍ ജനറല്‍ അസംബ്ലിയെക്കൊണ്ട് പാസ്സാക്കിക്കാന്‍ നിപ്പോണ്‍ ഫൗണ്ടേഷനിലൂടെ ഡോ.ഗോപാലിനു സാധിച്ചു.

ഡോ. പി.കെ ഗോപാലിന്റെ വിശദമായ ബയോഡേറ്റ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കരിക്കംപള്ളില്‍ ഫാമിലി ബ്ലോഗിന്റെ ആശംസകളോടെ. 

Saturday, January 21, 2012

ഒരിക്കലും മരിക്കാത്തവര്‍, ഒരിക്കലും മറക്കാനാകാത്തവര്‍

താണ് ഉറച്ച ക്രൈസ്തവ വിശ്വാസം. 'യേശു ക്രിസ്തുവില്‍ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും മരിക്കുന്നില്ല.'

ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയിലെ കരിക്കംപള്ളില്‍ കുടുംബ കല്ലറയ്ക്കു മുകളില്‍ രേഖപ്പെടുത്തേണ്ട ബൈബിള്‍ വചനം തെരഞ്ഞെടുക്കേണ്ടി വന്നപ്പോള്‍ കരിക്കംപള്ളില്‍ കാട്ടുങ്കല്‍ കെ.ജെ.ചാക്കോയും (ചങ്ങനാശേരി) ഭാര്യ തങ്കമ്മയും ചേര്‍ന്നാണ് അതു കണ്ടെത്തിയത്. ചെറുതും എന്നാല്‍ അര്‍ഥപൂര്‍ണവുമായ വാക്യമായിരുന്നു ഇംഗ്ലീഷില്‍ വേണ്ടിയിരുന്നത്.

യോഹന്നാന്റെ സുവിശേഷം പതിനൊന്നാം അധ്യായം ഇരുപത്തിയാറാം വാക്യം അവര്‍ എടുത്തുകാട്ടി. Those who live and believe in Jesus Christ shall never die. John 11:26. അതു ഏറെ ഉചിതമാണെന്നു കുടുംബാംഗങ്ങള്‍ക്കു മനസ്സിലാകുകയും ചെയ്തു.

കോണ്‍ട്രാക്ടര്‍ സി.പി.ജോര്‍ജുകുട്ടിയുടെ നിര്‍ദേശത്തില്‍ മൂപ്പന്‍ തങ്കച്ചന്റെ നേതൃത്വത്തില്‍ ഓര്‍മ്മ നിലനിര്‍ത്താനായി നിര്‍മ്മിച്ച ലളിതമായ കല്ലറയുടെ മുകളിലെ കറുത്ത ഗാലക്‌സി ഗ്രാനൈറ്റില്‍ ആര്‍ട്ടിസ്റ്റ് ഷാജി ആ വാചകം കൊത്തിവച്ചു. സെമിത്തേരി സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം ഉറച്ച ആത്മവിശ്വാസം നല്കുന്ന വിശുദ്ധ ബൈബിള്‍ വചനമാണത്.

പരേതനായ അഡ്വ.കെ.റ്റി.മത്തായിയുടെ ഓര്‍മ്മദിനം ആചരിച്ച 2012 ജനുവരി 21-നു ശനിയാഴ്ചയാണ് ബൈബിള്‍ വാക്യം രേഖപ്പെടുത്തിയ കരിങ്കല്‍ പാളി അനാച്ഛാദനം ചെയ്തത്. പളളി, സെമിത്തേരി, പാരിഷ് ഹാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ ദിവ്യബലി, ഒപ്പീസ്, മന്ത്ര എന്നിവയ്ക്ക് സെന്റ് മൈക്കിള്‍സ് പള്ളി വികാരി ഫാ. ജോസഫ് ചൂളപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ.ജോര്‍ജ് കുറിഞ്ഞിക്കാട്ട് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

'കര്‍ത്താവിന്റെ അനുഗ്രഹങ്ങളെ ഞാന്‍ നിത്യമായി പാടും. അളവറ്റ കൃപാധിക്യത്താല്‍ സകലത്തേയും സൃഷ്ടിക്കുകയും പിതൃപക്ഷത്തോടെ സകലത്തേയും പരിപാലിക്കുകയും ചെയ്യുന്ന ത്രിതൈ്വക സര്‍വേശ്വരനു സര്‍വഥാ സ്തുതി പാടുവാന്‍ കടം.'- ക.നി.മൂ.സ.ബ. യൗസേപ്പ് ഗ്രിഗോറിയോസ് കരിക്കംപള്ളില്‍ സിഎംഐ (1861 - 1926)

-ടിഎംകെ

Sunday, January 15, 2012

ഫാ.ജയിംസ് തെക്കേത്തലയുടെ പത്താം ചരമ വാര്‍ഷികം ആചരിച്ചു

സാങ്കേതിക വിദ്യാഭ്യാസ, പത്രപ്രവര്‍ത്തന രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്കിയിട്ടുള്ള ഫാ.ജയിംസ് തെക്കേത്തല സിഎംഐയുടെ പത്താം ചരമ വാര്‍ഷികം 2012 ജനുവരി 15-ന് തെക്കേത്തലയ്ക്കല്‍-കരിക്കംപള്ളില്‍ കുടുംബാംഗങ്ങള്‍ ആചരിച്ചു.

തെക്കേത്തലയ്ക്കല്‍ ചാക്കോച്ചന്റേയും ഏലിക്കുട്ടിയുടെയും നാലാമത്തെ പുത്രനായ ചാച്ചന്‍ എന്നു വിളിച്ചിരുന്ന ഫാ. ജയിംസ് 1936 ഏപ്രില്‍ നാലിനാണ് ജനിച്ചത്. സഹോദരങ്ങള്‍: കുട്ടപ്പന്‍, മറിയാമ്മ, തോമ്മാച്ചി, ദേവസ്യാച്ചന്‍, തെയ്യാമ്മ, അന്തോനിക്കുട്ടി, റോസമ്മ, അന്നമ്മ. 1953 ജൂണില്‍ സിഎംഐ സഭയില്‍ ചേര്‍ന്നു. 1955 ഡിസംബര്‍ എട്ടിനു ഒന്നാമത്തെ വ്രതവാഗ്ദാനം.1958 ഡിസംബര്‍ എട്ടിനു നിത്യവ്രതവാഗ്ദാനം. 1962 മേയില്‍ പൗരോഹിത്യം സ്വീകരിച്ചു.

മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പാസായി. കര്‍മ്മെലകുസുമം മാസിക ചീഫ് എഡിറ്റര്‍, ആന്ധ്രാ പ്രദേശിലെ ഈനാട് തെലുങ്ക് ദിനപത്രത്തിന്റെ സാങ്കേതിക ഉപദേഷ്ടാവ്, ദീപിക മലയാളം ദിനപത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു. ഒന്‍പതു വര്‍ഷം ദീപികയില്‍ പ്രവര്‍ത്തിച്ചു. ബാംഗളൂര്‍ ധര്‍മാരാം കോളജ് അഡ്മിനിസ്‌ട്രേറ്റര്‍, മാന്നാനം സെന്റ് ജോസഫ്‌സ് പ്രസ് മാനേജര്‍, ചെത്തിപ്പുഴ തിരുഹൃദയ ആശ്രമം പ്രിയോര്‍, പള്ളി വികാരി തുടങ്ങിയ സ്ഥാനങ്ങളിലും സേവനം അനുഷ്ഠിച്ചു. ചെത്തിപ്പുഴ കാര്‍മ്മെല്‍ ടെക്‌നോക്രാഫ്റ്റ് ട്രെയിനിംഗ് സെന്റര്‍ സ്ഥാപകനാണ്. സെന്ററിന്റെ ഡയറക്ടറായിരിക്കെ 2012 ജനുവരി 15-നു അന്തരിച്ചു. ചെത്തിപ്പുഴ ആശ്രമ ദേവാലയത്തിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്.

സാങ്കേതിക വിദ്യാഭ്യാസത്തില്‍ തത്പരരായ യുവതീയുവാക്കള്‍ക്ക് മികച്ച പരിശീലനവും മാര്‍ഗനിര്‍ദേശവും നല്കുന്നതിനു ഫാ. ജയിംസ് സാങ്കേതി പ്രാവീണ്യം പ്രയോജനപ്പെടുത്തി. അംഗവൈകല്യമുള്ളവര്‍ക്കായി പ്രത്യേക പരിശീലന പരിപാടികള്‍ ആവിഷ്‌കരിച്ചു. വിവിധ രാജ്യങ്ങളില്‍ പര്യടനം നടത്തി സാങ്കേതിക മികവുകള്‍ നേരിട്ടു മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

Tuesday, January 10, 2012

റൗണ്ട് ടേബിള്‍ ബെസ്റ്റ് ഫെലോഷിപ്പ് ട്രോഫി മാത്യൂസ് ജോസിന്

റൗണ്ട് ടേബിള്‍ നാഷണല്‍ ലെവല്‍ ബെസ്റ്റ് ഫെലോഷിപ്പ് ട്രോഫിയും സര്‍ട്ടിഫിക്കറ്റ് ഓഫ് മെരിറ്റും മാത്യൂസ് ജോസ് നേടി. 

Monday, January 2, 2012

റീവയുടെ സ്‌കൂളിന്റെ പേര് ബ്രൈറ്റ്‌ലാന്‍ഡ് ഡിസ്‌കവറി എന്നാക്കി

റീവ അന്ന മൈക്കിള്‍ പഠിക്കുന്ന ബ്രൈറ്റ്‌ലാന്‍ഡ് ജൂണിയര്‍ സ്‌കൂളിന്റെ പേര് മാറ്റി ബ്രൈറ്റ്‌ലാന്‍ഡ് ഡിസ്‌കവറി സ്‌കൂള്‍ എന്നാക്കി. ദൃശ്യവ്യക്തിത്വവും ദര്‍ശനവും നന്നാക്കുന്നതിന്റെ ഭാഗമായാണിത്. 'ജ്ഞാനം മഹത്വത്തിന്' എന്ന ലക്ഷ്യമാണ് സ്‌കൂള്‍ മുന്നോട്ടുവയ്ക്കുന്നത്. 'ഓരോ കുട്ടിയും ഒരു നക്ഷത്രമാണ്' എന്നതായിരുന്നു ഇതുവരെയുള്ള മുദ്രാവാക്യം. രണ്ടാം സ്റ്റാന്‍ഡാര്‍ഡില്‍ (2011-12) പഠിക്കുന്ന റീവ, പ്ലേ സ്‌കൂള്‍ മുതല്‍ ഈ സ്‌കൂളിലാണ് പഠിക്കുന്നത്.

1989 മുതല്‍ ആലപ്പുഴ ചന്ദനക്കാവില്‍ പ്രവര്‍ത്തിക്കുന്ന ബ്രൈറ്റ്‌ലാന്‍ഡ് സ്‌കൂളിന്റെ 23-ാം വര്‍ഷത്തിലാണ് പേരുമാറ്റം. ശ്രേഷ്ഠതയാര്‍ന്ന വിദ്യാഭ്യാസ വര്‍ഷങ്ങളാണ് ഇതിനകം കടന്നുപോയിട്ടുള്ളത്.

ബ്രൈറ്റ്‌ലാന്‍ഡ് ഡിസ്‌കവറി സ്‌കൂളിന്റെ പേരുമാറ്റം സംബന്ധിച്ച ബ്രോഷര്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.