Friday, December 31, 2010

കരിക്കംപള്ളില്‍ കോളനി

പുറക്കാട്ടും തോട്ടപ്പള്ളിയിലുമുള്ള കരിക്കംപള്ളില്‍ കോളനികളെക്കുറിച്ച് അറിയാവുന്നവര്‍ ഇ-മെയില്‍ ചെയ്യുക: karikkampallilfamily@gmail.com

Thursday, December 30, 2010

കരിക്കംപള്ളില്‍: അക്ഷരവിന്യാസം

തോമസ് മത്തായി കരിക്കംപള്ളില്‍

കുട്ടനാട് കാത്തലിക് അസോസിയേഷന്‍ (കെ.സി.എ) ആലപ്പുഴയുടെ 1988-ലെ സ്മരണിക പുറത്തിറക്കാനുള്ള ശ്രമത്തിനിടയിലാണ് ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടത്. സ്മരണികയിലെ നാമകോശം ക്രമീകരിക്കുമ്പോള്‍ ആയിരുന്നു അത്. ഒരേ കുടുംബപ്പേരുള്ള വിവിധ ആള്‍ക്കാര്‍ അതെഴുതുമ്പോള്‍ അക്ഷരവിന്യാസത്തില്‍ ഒരുമിപ്പ് കാണിക്കുന്നില്ല! അതുകൊണ്ടു തന്നെ ഒരേ കുടുംബപ്പേര് പലതരത്തിലായിരുന്നു.

കംപ്യൂട്ടര്‍ ഇല്ലാതിരുന്ന അക്കാലത്ത് ഏകദേശം മുന്നൂറു കുടുംബങ്ങളുടെ ഫോട്ടോയുള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിക്കാനും ക്രോഡീകരിക്കാനും എഡിറ്റര്‍ എന്ന നിലയില്‍ ഞാന്‍ ഒരു വര്‍ഷത്തിലേറെയെടുത്തു. അതിലുണ്ടായിരുന്ന ഒരു രസം, യാദൃശ്ചികാ ഒന്നില്‍ കൂടുതല്‍ ബയോഡേറ്റ ഫോറങ്ങള്‍ പൂരിപ്പിച്ചു തന്നിട്ടുള്ളവരുടെ വിവരങ്ങളിലും തികച്ചും പ്രകടമായ വ്യത്യാസമുണ്ടായിരുന്നു എന്നതാണ്. ഇപ്പോള്‍ ഒരു ക്ലിക്കില്‍ നടക്കുന്ന കാര്യങ്ങള്‍ പല പ്രാവശ്യം തിരിച്ചും മറിച്ചും എഴുതി ക്രമീകരിക്കേണ്ടിയിരുന്നു അക്കാലത്ത്. പട്ടികകള്‍ പലതാകുമ്പോള്‍ ശ്രമമേറും.

അന്നു ആ സ്മരണികയിലും പിന്നീട് പലര്‍ക്കും വ്യക്തിപരമായും കുടുംബപ്പേരുകള്‍ക്ക് ഐകരൂപ്യം വരുത്തേണ്ടതിനെക്കുറിച്ച് എഴുതിയിരുന്നു. പക്ഷേ ഒന്നും നടന്നിട്ടില്ല എന്നു വേണം കരുതാന്‍. വര്‍ഷം 22 കഴിഞ്ഞിട്ടും 'കരിക്കംപള്ളില്‍' പോലും എത്രയോ തരത്തിലാണ് ഓരോരുത്തരും എഴുതുന്നത്! വീട്ടുകാര്‍ക്കു തന്നെ ഇക്കാര്യത്തില്‍ ഉറപ്പില്ല. പിന്നെ നാട്ടുകാര്‍ എഴുതുന്നതിനെക്കുറിച്ച് പറയാനുമില്ല.

കരിക്കംപള്ളില്‍ (Karikkampallil) എന്ന കുടുംബപ്പേരിന് ഒരു പൊതു അക്ഷരവിന്യാസ രൂപം വേണ്ടിയിരിക്കുന്നു. ആധുനിക ലോകത്ത് മിക്ക കാര്യങ്ങളും ഓണ്‍ലൈന്‍ ആയി നടത്തേണ്ടി വരുന്ന സാഹചര്യത്തില്‍ അക്ഷരവിന്യാസത്തിന് (Spelling) വളരെ പ്രാധാന്യമുണ്ട്. ഒരു അക്ഷരം തെറ്റിയാല്‍ പോലും വിചാരിക്കുന്ന കാര്യം നടക്കണമെന്നില്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ഉറപ്പില്ലാത്ത ഏതാനും അക്ഷരങ്ങള്‍ മാത്രമല്ല കുടുംബനാമം. അതു സ്ഥിരവും അഭിമാനം നല്കുന്നതുമായിരിക്കണം. അപ്പോള്‍ അത് ഒരേപോലെയിരിക്കുകയും വേണം.

ക-രി-ക്കം-പ-ള്ളി-ല്‍ അഥവാ K-a-r-i-k-k-a-m-p-a-l-l-i-l എന്ന അക്ഷരങ്ങള്‍ എത്രയോ തരത്തില്‍ മാറ്റിയും മറിച്ചുമാണ് എഴുതുന്നതെന്നു കണ്ടാല്‍ അത്ഭുതം തോന്നും.

ക രി ക്കം പ ള്ളി
മ്പ ല്ലി
റി യ്ക്കം പി
യ്ക്കാം
ക്കന്‍
ള്ളില്‍
ള്ളിയില്‍
ള്ളിയില്‍


Ka ri kam palli
kkam pallil
ckam pally
ckkam palliyil
ckaam pilli
ckkaam pilly
kkan pilliyil
ckan pp...

ഏതായാലും കരിക്കംപള്ളില്‍ എന്നതിനും ഒരു ഏകീകൃത രൂപം ആവശ്യമാണ്. ഇനിയെങ്കിലും കുടുംബത്തില്‍പ്പെട്ടവര്‍ എല്ലാവരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. മേല്‍വിലാസമെഴുതുമ്പോഴും അപേക്ഷകള്‍ പൂരിപ്പിക്കുമ്പോഴും ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോഴും കല്യാണക്കുറി അച്ചടിപ്പിക്കുമ്പോഴും ബോര്‍ഡുകള്‍ എഴുതിക്കുമ്പോഴും എല്ലാം ശ്രദ്ധിച്ചാലേ ഭാവിയിലെങ്കിലും കുടുംബപ്പേര് ആരെഴുതിയാലും ഒരുപോലെയിരിക്കൂ. പാസ്‌പോര്‍ട്ടിലും റേഷന്‍കാര്‍ഡിലും വോട്ടര്‍പട്ടികയിലും ഐഡന്റിറ്റി കാര്‍ഡുകളിലും നിര്‍ബന്ധബുദ്ധിയോടെ കുടുംബപ്പേരു കൃത്യമായി ചേര്‍പ്പിക്കുക തന്നെ വേണം.

Monday, November 1, 2010

മോന്‍സി തെരഞ്ഞെടുക്കപ്പെട്ടു

ദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2010-ല്‍ തകഴി ഗ്രാമപഞ്ചായത്തിലേക്ക് ഒന്‍പതാം വാര്‍ഡില്‍ (ചെക്കിടിക്കാട് ഈസ്റ്റ്)
നിന്ന് മോന്‍സി ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടു.

യു.ഡി.എഫ് (കോണ്‍ഗ്രസ്) സ്ഥാനാര്‍ഥിയായിരുന്നു. 169 വോട്ടാണ് ഭൂരിപക്ഷം നേടിയത്. പഞ്ചായത്തില്‍ ആകെ 14 സീറ്റാണുള്ളത്. കോണ്‍ഗ്രസ്-8, സി.പി.എം-4, ബി.ജെ.പി-2.

എടത്വ കരിക്കംപള്ളില്‍ തൊള്ളായിരത്തില്‍ വക്കച്ചന്റേയും ശോശാമ്മയുടേയും ഇളയ മകനാണ് മോന്‍സി. ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. കാര്‍ഷികരംഗത്ത് പ്രത്യേക ശ്രദ്ധ നല്കുന്നു. ഭാര്യ: ചാമംപതാല്‍ കറുകക്കളം ഷീല. മക്കള്‍: റോജ, റോഷന്‍, റോഷിനി.

മോന്‍സി ജോര്‍ജിനെക്കൂടാതെ സ്വതന്ത്രനായി ഇലഞ്ഞിക്കല്‍ കരിക്കമ്പള്ളില്‍ ജിമ്മി ജയിംസും എല്‍എഡിഎഫ് സ്വതന്ത്രനായി മേലേഴം ഗോപകുമാറും ചെക്കിടിക്കാട് ഈസ്റ്റ്-009 സ്ഥാനാര്‍ഥികളായിരുന്നു.

Monday, October 25, 2010

എറണാകുളത്ത് റീവ

റണാകുളം വൈ.എം.സി.എ സംഘടിപ്പിച്ച 34-ാമത് വൈഎംസിഎ - കൊയര്‍ ബോര്‍ഡ് ഓള്‍ കേരള ഓപ്പണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് - 2010-ല്‍ ആലപ്പുഴ വൈ.എം.സി.എയെ റീവ അന്ന മൈക്കിള്‍ പ്രതിനിധീകരിച്ചു. മിനി കേഡറ്റ്, കേഡറ്റ് മത്സരങ്ങളിലാണ് പങ്കെടുത്തത്. കടവന്ത്ര ഇന്ദിരാ നഗര്‍ വൈഎംസിഎ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.

2010 ഒക്ടോബര്‍ 15-നു നടന്ന മത്സരങ്ങളില്‍ അരുണ്‍, രാജീവ് എന്നിവരായിരുന്നു റീവയുടെ കോച്ചുമാര്‍. ആലപ്പുഴ കരിക്കംപള്ളില്‍ മൈക്കിള്‍ മത്തായിയുടേയും അനിതയുടേയും ഇളയ മകളാണ്.

റീവയുടെ എറണാകുളത്തെ ആക്ഷന്‍ വീഡിയോ കാണാം. റിയല്‍ പ്ലെയര്‍. 25 സെക്കന്‍ഡ്.
(വീഡിയോ: റിച്ച)

Sunday, October 10, 2010

കഥാപ്രസംഗത്തില്‍ റിച്ച


ലപ്പുഴ ഫൊറോന ബൈബിള്‍ കലോത്സവം-2010-ല്‍ കഥാപ്രസംഗം ജൂണിയര്‍ വിഭാഗത്തില്‍ റിച്ച റോസ് മൈക്കിള്‍ രണ്ടാം സ്ഥാനം എ ഗ്രേഡോടെ നേടി. സന്യസ്ത വിശുദ്ധര്‍ എന്നതായിരുന്നു വിഷയം.

വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള 'സ്വര്‍ഗീയസൂനം' എന്ന കഥയാണ് അവതരിപ്പിച്ചത്. വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ ചവിട്ടടികളെ പിന്തുടര്‍ന്നുകൊണ്ടു വിശുദ്ധിയുടെ നീലാകാശത്തില്‍ വെള്ളിനക്ഷത്രം പോലെ വിളങ്ങുന്ന ദിവ്യാത്മാവിന്റെ വികാരോജ്ജ്വലമായ ജീവിതകഥയായിരുന്നു അത്. ഈശോയുടെ അഞ്ചു തിരുമുറിവുകള്‍ സ്വന്തം ശരീരത്തില്‍ വേദനയോടെ പാദ്രേ പിയോ ഏറ്റുവാങ്ങിയിരുന്നു. ( കഥാപ്രസംഗം സ്വര്‍ഗീയസൂനം വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: http://www.fileden.com/files/2010/10/13/2992419//sorgeeyasoonam 02.pdf )

2010 ഒക്ടോബര്‍ ഒന്‍പത് ശനിയാഴ്ച പഴവങ്ങാടി മാര്‍ സ്ലീവാ ഫൊറോന പള്ളിയില്‍ നടന്ന കലോത്സവത്തില്‍ റിച്ച ഉള്‍പ്പെട്ട സംഘം ഗ്രൂപ്പ് സോംഗില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡോടെ നേടി. ഒന്‍പതു പേരാണ് സംഘത്തിലുണ്ടായിരുന്നത്. അനാദിധര്‍മ സ്വരൂപമേ..., ആബൂന്‍ദ് വശ്മയ്യ... എന്നീ രണ്ടു ഗാനങ്ങളാണ് ആലപിച്ചത്.

കഥാപ്രസംഗത്തിന് തെരേസ, മേഘ, ധന്യ, റോഷന്‍ എന്നിവര്‍ റിച്ചയ്ക്ക് പിന്നണിയായി.

തത്തംപള്ളി സെന്റ് മൈക്കിള്‍സ് സണ്‍ഡേ സ്‌കൂള്‍ ഏഴാം സ്റ്റാന്‍ഡാര്‍ഡ് വിദ്യാര്‍ഥിനിയാണ് റിച്ച. ആലപ്പുഴ കരിക്കംപള്ളില്‍ മൈക്കിള്‍ മത്തായി (സണ്ണി)-യുടേയും അനിതയുടേയും മകള്‍. റീവ സഹോദരി.

തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളി വികാരി ഫാ.ജോസഫ് ചൂളപ്പറമ്പില്‍, ഫാ.ജോസ് പുത്തന്‍ചിറ, ഫാ.അനീഷ്, തത്തംപള്ളി അഡോറേഷന്‍ കോണ്‍വന്റിലെ സി.ടെസി ആറ്റുമാലി, സി. അല്‍ഫോന്‍സ കൂടാതെ ബാബു ഉണ്ണേച്ചുപറമ്പില്‍, സച്ചിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. വി.വി.ഗ്രിഗറിയാണ് കഥാപ്രസംഗം എഴുതിയത്.

2008-ല്‍ ഫൊറോനതലത്തില്‍ ജൂണിയര്‍ വിഭാഗത്തില്‍ സിംഗിള്‍ സോംഗ്, ഗ്രൂപ്പ് സോംഗ് എന്നിവയില്‍ എ ഗ്രേഡോടെ റിച്ച രണ്ടാം സ്ഥാനം നേടിയിരുന്നു. കഥാപ്രസംഗത്തിന് എ ഗ്രേഡ്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെക്കുറിച്ചായിരുന്നു കഥാപ്രസംഗം.

2007-ല്‍ ചങ്ങനാശേരി അതിരൂപതാ തലത്തില്‍ സബ് ജൂണിയര്‍ കഥാപ്രസംഗത്തില്‍ റിച്ച രണ്ടാം സ്ഥാനം നേടി. മഗ്ദലന മറിയത്തെക്കുറിച്ചായിരുന്നു കഥ. ഫൊറോന തലത്തില്‍ കഥാപ്രസംഗം, സിംഗിള്‍ സോംഗ് എന്നിവയില്‍ ഒന്നാം സ്ഥാനവും ഗ്രൂപ്പ് സോംഗിന് രണ്ടാം സ്ഥാനവും ലഭിച്ചു. എല്ലാത്തിനും എ ഗ്രേഡ്.

രണ്ടാം സ്റ്റാന്‍ഡാര്‍ഡ് മുതല്‍ സണ്‍ഡേ സ്‌കൂള്‍ ഗ്രൂപ്പ് സോംഗ് സംഘത്തില്‍ അംഗമാണ്.

Monday, September 27, 2010

ഇരട്ട കന്യാസ്ത്രീകള്‍ സുവര്‍ണ ജൂബിലി നിറവില്‍


ഡോക്ടര്‍മാരായ കന്യാസ്ത്രീ ഇരട്ടകള്‍ സന്യസ്ത സുവര്‍ണ ജൂബിലി (1960-2010) ആഘോഷിച്ചു. ആലപ്പുഴ രാമങ്കരി മണലാടി പുത്തന്‍പുരയില്‍ സിസ്റ്റര്‍ റോസി എംഎസ്‌ജെ (സിസ്റ്റര്‍ ഡോ. റോസമ്മ), സിസ്റ്റര്‍ റോസിന എംഎസ്‌ജെ (സിസ്റ്റര്‍ ഡോ. ത്രേസ്യാമ്മ) എന്നിവരാണ് സന്യസ്ത ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ പിന്നിടുന്നത്. തിരുവനന്തപുരം കുന്നുകുഴി കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കെ.സി.സെബാസ്റ്റ്യന്റെ (ദേവസ്യാച്ചന്‍) ഭാര്യ ലീലാമ്മയുടെ സഹോദരിമാരാണ് ഇരട്ട കന്യാസ്ത്രീകള്‍.

ആലപ്പുഴ പള്ളിക്കൂട്ടുമ്മ ഫാത്തിമ മാതാ പള്ളിയിലായിരുന്നു 2010 സെപ്റ്റംബര്‍ 18-ന് ശനിയാഴ്ച രാവിലെ 10.30-ന് കൃതജ്ഞതാ ദിവ്യബലി ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍.

മെഡിക്കല്‍ സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് (എംഎസ്‌ജെ) ധര്‍മഗിരി നിര്‍മല പ്രോവിന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഇരട്ട കന്യാസ്ത്രീകള്‍ ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയിലാണ് ഗൈനക്കോളജി, അനസ്‌ത്യേഷ്യ വിഭാഗങ്ങളില്‍ ഇപ്പോള്‍ സേവനം ചെയ്യുന്നത്.

Saturday, September 25, 2010

തൊട്ടറിയാന്‍ കൊച്ചുചുണ്ടന്‍വള്ളം


ലപ്പുഴ പുന്നമട കായലില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നെഹ്‌റു ട്രോഫി വള്ളം കളി നടക്കുമ്പോള്‍ പലരുടേയും ശ്രദ്ധ തിരിയുന്ന ഒരു കൊച്ചു ചുണ്ടന്‍വള്ളമുണ്ട്. ആലപ്പുഴ തത്തംപള്ളി കരിക്കംപള്ളില്‍ അഡ്വ.കെ.റ്റി.മത്തായിയുടെ വീട്ടിലാണ് അത് സൂക്ഷിച്ചിരിക്കുന്നത്. ഏകദേശം അറുപതിലേറെ വര്‍ഷം പഴക്കമുണ്ടതിന്. ഈ വര്‍ഷം (2010) നടന്ന നെഹ്‌റു ട്രോഫി മത്സരമാകട്ടെ 58-ാമത്തേതായിരുന്നു.

നൂറില്‍പരം ആള്‍ക്കാര്‍ കയറുന്ന കുട്ടനാടിന്റെ തനതായ ചുണ്ടന്‍വള്ളത്തിന്റെ സവിശേഷതകള്‍ കാഴ്ചക്കാര്‍ക്ക് തൊട്ടറിയാന്‍ വേണ്ടിയാണ് മേശപ്പുറത്ത് ഒതുങ്ങുന്ന ലക്ഷണമൊത്ത ചുണ്ടന്‍ വള്ളം പണിയിപ്പിച്ചത്. അനേകം ചുണ്ടന്‍ വള്ളങ്ങളുടെ ശില്പിയായ കോയില്‍മുക്ക് നാരായണന്‍ ആചാരിയാണ് ഈ ചെറുചുണ്ടന്‍വള്ളം നിര്‍മിച്ചത്. ആതാകട്ടെ വലിയ ചുണ്ടന്‍വള്ളത്തിന്റെ ആനുപാതിക അളവുകള്‍ അനുസരിച്ചും. അതു തന്നെയാണ് അതിന്റെ പ്രത്യേകത. സാധാരണ നിര്‍മിക്കുന്ന കൗതുക ചെറുചുണ്ടന്‍വള്ളങ്ങള്‍ക്ക് തച്ചുശാസ്ത്രമനുസരിച്ചുള്ള കൃത്യ അളവുകളായിരിക്കണമെന്നില്ല. വലിയ ചുണ്ടന്‍വള്ളങ്ങള്‍ സാധാരണ ആഞ്ഞിലിത്തടിയിലാണ് നിര്‍മിക്കുന്നത്. ഇത് പൂവരശിലാണ് ഉണ്ടാക്കിയിട്ടുള്ളത്.

പച്ച ചുണ്ടന്‍വള്ളത്തിന്റെ മാതൃകയിലാണ് അതേ ചുണ്ടന്‍വള്ളത്തിന്റെ ശില്പി ഈ ചെറുചുണ്ടന്‍വള്ളവും എടത്വ ചെക്കിടിക്കാട്ട് വച്ച് നിര്‍മിച്ചത്. അമരം തുടങ്ങി അണിയം വരെ എല്ലാം അതുപൊലെ. വെങ്കലത്തിലുണ്ടാക്കിയ മനോഹരമായ ചുണ്ടും കുമിളകളും എടുത്തുപറയത്തക്കതാണ്. 53.5 ഇഞ്ച് (136.5 സെന്റിമീറ്റര്‍) നീളവും 5.1 ഇഞ്ച് (13.5 സെന്റിമീറ്റര്‍) വീതിയും 12 ഇഞ്ച് (31 സെന്റിമീറ്റര്‍) തലപ്പൊക്കവുമാണ് ചെറുചുണ്ടന്‍വള്ളത്തിന്റെ അളവുകള്‍.

അനേകം സാംസ്‌കാരിക മേളകളില്‍ ഈ കൗതുക ചുണ്ടന്‍വള്ളം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗ്വാളിയാര്‍ അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ എഴുപതുകളില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശനങ്ങളില്‍ സംസ്‌കാരവും കായികവിനോദങ്ങളും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തെ പ്രതിനിധീകരിച്ച് ഈ ചുണ്ടന്‍വള്ളം അവതരിപ്പിച്ചിരുന്നു.

Tuesday, August 3, 2010

ആലപ്പുഴ ടിടി ടൂര്‍ണിയില്‍ റീവ


ലപ്പുഴ വൈ.എം.സി.എ സംഘടിപ്പിച്ച അമ്പത്തിനാലാമത് ഇ.ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള്‍ കേരള പ്രൈസ് മണി ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ (2010 ജൂലൈ 16-18) റീവ അന്ന മൈക്കിള്‍ പങ്കെടുത്തു. മിനി കേഡറ്റ് ഗേള്‍സ് സിംഗിള്‍സ്, കേഡറ്റ് ഗേള്‍സ് സിംഗിള്‍സ് വിഭാഗങ്ങളിലാണ് മത്സരിച്ചത്. അഖില കേരള ടൂര്‍ണിയില്‍ റീവ ആദ്യമായാണ് പങ്കെടുക്കുന്നത്. ബ്രൈറ്റ് ലാന്‍ഡ് സ്കൂള്‍ ഒന്നാം സ്റ്റാന്‍ഡാര്‍ഡ് വിദ്യാര്‍ഥിനിയായ റീവ 2009 മധ്യവേനല്‍ അവധി മുതല്‍ ആലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടെന്നിസ് അക്കാഡമിയില്‍ ടിടി പരിശീലനം നേടുന്നുണ്ട്.

കരിക്കംപള്ളില്‍ മൈക്കിള്‍ മത്തായി (മാനേജര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, കോണ്‍വന്റ് സ്ക്വയര്‍, ആലപ്പുഴ)-യുടേയും അനിതയുടേയും മകളാണ് റീവ. ഏഴാം സ്റ്റാന്‍ഡാര്‍ഡ് വിദ്യാര്‍ഥിനിയായ റിച്ച റോസ് മൈക്കിള്‍ സഹോദരി.

ഇതേസമയം, ഈ ടൂര്‍ണമെന്റിലെ വെറ്ററന്‍സ് സിംഗിള്‍സ് വിഭാഗത്തില്‍ മൈക്കിള്‍ മത്തായി വിജയിയായി. ഇപ്പോള്‍ കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ (കെടിടിഎ) ട്രഷറര്‍ ആണ് മൈക്കിള്‍. കേരള സര്‍വകലാശാലാ ടേബിള്‍ ടെന്നിസ് ടീം ക്യാപ്റ്റനായിരുന്നു.

Wednesday, June 30, 2010

സിബിക്ക്‌ യുസിപ്‌ അവാര്‍ഡ്‌


ന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ്‌ കാത്തലിക്‌ പ്രസിന്റെ (യുസിപ്‌) ത്രൈവാര്‍ഷിക അവാര്‍ഡ്‌ മലയാള മനോരമ (തിരുവനന്തപുരം) അസിസ്‌റ്റന്റ്‌ എഡിറ്റര്‍ ജോര്‍ജ്‌ തോമസ്‌ (സിബി കാട്ടാമ്പള്ളി) നേടി. 'തീരത്തെ നരകങ്ങള്‍' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മല്‍സ്യത്തൊഴിലാളി സ്‌ത്രീകളുടെ പീഡനപര്‍വം വെളിച്ചത്തു കൊണ്ടുവന്ന ലേഖനപരമ്പരയ്‌ക്കാണ്‌ വിമന്‍സ്‌ ഇഷ്യൂസ്‌ അവാര്‍ഡ്‌. 2010 സെപ്‌റ്റംബറില്‍ ബുര്‍ക്കിന ഫാസോയിലെ ഔഡാഡൗഗോയില്‍ ചേരുന്ന വേള്‍ഡ്‌ കോണ്‍ഗ്രസില്‍ അവാര്‍ഡ്‌ സമ്മാനിക്കും.

പരേതരായ
കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ തൊമ്മിക്കുഞ്ഞിന്റേയും (കെ.സി.തോമസ്‌, ഇന്‍കംടാക്‌സ്‌ ഓഫീസര്‍) ഗ്രേസിക്കുട്ടിയുടേയും മകനാണ്‌ സിബി. റാണിയാണ്‌ ഭാര്യ. അമ്മുവും ടോണിയും മക്കള്‍. ജയിംസ്‌കുട്ടി, വത്സമ്മ, കുഞ്ഞുമോന്‍, കുസുമം, ജോമിച്ചന്‍ എന്നിവര്‍ സഹോദരങ്ങള്‍.

International Journalism Awards 2010 of Union Catholique Internationale de la Presse -UCIP (International Catholic Union of the Press) including International Award for Women Issues to George Thomas will be conferred at the World Congress to be held at Ouagadougou, Burkina Faso, in September 2010.

George Thomas, Also Knows As Siby Kattampally, has more than 25 years experience as a journalist in India and abroad, for which he has received numerous awards for excellence. He was a John S. Knight Fellow at Stanford University, an accredited correspondent to the US presidential election in 1992, and reported from Washington on the India-US nuclear negotiations in 2006. Siby currently works as Assistant editor at Malayala Manorama Daily (Thiruvanamthapuram) and regularly writes for the empowerment of marginalised and underprivileged communities. He also serves as executive secretary of the Kerala Press Foundation and the NGO Green Earth Movement, and is also involved with drama presentation having directed two short films. An inherited field helps to cultivate his farming interests through organic rice farming in his native village, Chekkidikkadu, Edathua.

Tuesday, June 29, 2010

അളക്കാതെയും തൂക്കാതെയും എണ്ണാതെയും


നീതിമാന്മാര്‍ വിശപ്പ്‌ അനുഭവിക്കാന്‍ കര്‍ത്താവ്‌ അനുവദിക്കുകയില്ല. (സുഭാഷിതങ്ങള്‍ 10:3)

മ്മള്‍ കുടുംബയോഗം ചേരുന്ന വേളയില്‍ അപ്പാപ്പന്റേയും (ചാക്കോ തോമ്മ 1872 - 1946) അമ്മച്ചിയുടേയും (മറിയാമ്മ 1874 - 1946) ജീവിതത്തിലേക്കു ആദ്യം കടന്നുപോകേണ്ടതുണ്ട്‌.

ബാല്യകാലത്തു തന്നെ അപ്പാപ്പന്‍ ജോലി ചെയ്‌തു തുടങ്ങിയിരുന്നുവെന്നത്‌ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്‌. പൂര്‍വികര്‍ ചെയ്‌തിരുന്ന കൃഷിപ്പണി അപ്പാപ്പനും തൊഴിലായി സ്വീകരിച്ച്‌ പിന്തുടര്‍ന്നു. കൃഷിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയായിരുന്നു അപ്പാപ്പന്‍ നിന്നിരുന്നത്‌. അനുകമ്പയും നീതിബോധവും മനുഷ്യസ്‌നേഹവും അപ്പാപ്പനില്‍ നിറഞ്ഞിരുന്നു. അളക്കാതെയും തൂക്കാതെയും എണ്ണാതെയും അപ്പാപ്പന്‍ കൊടുത്തത്‌ അനേകമിരട്ടിയായി ദൈവം തിരികെ നല്‌കി. ദൈവം നല്‌കിയ ഉത്തമ വ്യക്തിപ്രഭാവവും നല്ല പ്രതിച്ഛായയും കുടുംബത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ അപ്പാപ്പന്‍ ഉപയോഗിച്ചു. സാമൂഹ്യവും മതപരവുമായ കാര്യങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ അപ്പാപ്പനുണ്ടായിരുന്നു. പുരോഹിതരും കന്യാസ്‌ത്രീകളും ഉള്‍പ്പടെയുള്ള അതിഥികളെ ബഹുമാനിക്കുന്നതിലും അവരെ സ്വീകരിച്ച്‌ സല്‍ക്കരിക്കുന്നതിലും അതീവ താത്‌പര്യമാണ്‌ അപ്പാപ്പന്‍ കാണിച്ചിരുന്നത്‌. അപ്പാപ്പന്റെ ജീവിതം എല്ലാതരത്തിലും വിജയമായിരുന്നു എന്നു പറയാം. ജീവിതത്തിനിടയിലുണ്ടായ പ്രതിസന്ധികളില്‍ പലതും ദൈവസഹായത്താല്‍ തരണം ചെയ്‌തതുകൊണ്ടാണ്‌ കുടുംബം കെട്ടുറപ്പോടെ നിലകൊണ്ടത്‌.

അമ്മച്ചിയാകട്ടെ സ്‌നേഹവതിയും സല്‍ക്കാരപ്രിയയും ത്യാഗശീലയുമായിരുന്നു. മക്കളെ വളര്‍ത്തി വലുതാക്കുന്നതില്‍ അമ്മച്ചി വഹിച്ച പങ്ക്‌ ചെറുതല്ല. മലയാളം കൂടാതെ തമിഴും വശമായിരുന്ന അമ്മച്ചി അടുക്കളത്തോട്ടവും പരിപാലിച്ചിരുന്നു. മക്കളേയും മരുമക്കളേയും വലിയ സ്‌നേഹത്തില്‍ കണ്ടിരുന്ന അമ്മച്ചി ഉത്തമമായ വീട്ടുഭരണമാണ്‌ നടത്തിയിരുന്നത്‌.

അപ്പാപ്പനും അമ്മച്ചിയും മരിച്ചതും ഏതാനും മാസങ്ങളുടെ വ്യത്യാസത്തിലാണ്‌. 1946 ഫെബ്രുവരി 23-ന്‌ അപ്പാപ്പന്‍ മരിച്ചു. അമ്മച്ചി മേയ്‌ 11-നും മരിച്ചു. അവരുടെ ജീവിതത്തിലുടനീളം ദൈവപരിപാലനയുടെ ഘടകങ്ങള്‍ പ്രകടമായി കാണാം. അപ്പാപ്പനും അമ്മച്ചിയും അവരുടെ സുഖദുഃഖങ്ങളില്‍ ഒന്നു പോലെ പങ്കുചേര്‍ന്നാണ്‌ ജീവിച്ചിരുന്നത്‌. അവരുടെ പരസ്‌പരമുള്ള സ്‌നേഹവും മക്കളോടുള്ള കരുതലും നമ്മുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം മാതൃകയാക്കാവുന്നതാണ്‌. ആത്മീയവും ലൗകികവുമായി ജീവിതത്തില്‍ പാലിക്കേണ്ട ചിട്ടകള്‍ അവര്‍ സ്വന്തം പ്രവൃത്തികളിലൂടെയാണ്‌ മക്കള്‍ക്കു കാണിച്ചുകൊടുത്തത്‌.

നുഷ്യന്റെ കണ്ടുപിടിത്തങ്ങളില്‍ ഏറ്റവും ശ്രേഷ്‌ഠം കുടുംബമാണെന്ന്‌ സാമൂഹികശാസ്‌ത്രജ്ഞന്മാരില്‍ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. കുടുംബം സഭയുടെ അടിസ്ഥാന ഘടകവുമാണ്‌. സാമൂഹിക ഘടനയിലെ ഏറ്റവും ചെറിയ ഘടകമാണ്‌ കുടുംബം. ഇതിന്റെ പെരുക്കങ്ങളാണ്‌ മറ്റുള്ളതെല്ലാം. വ്യക്തിയുടെ ഏറ്റവും തീവ്രവും ഇഴയടുപ്പമുള്ളതുമായ പാരസ്‌പര്യം സാര്‍ത്ഥകമാകുന്നത്‌ കുടുംബത്തിനുള്ളിലാണ്‌. കുഞ്ഞുങ്ങളുടെ സര്‍വോത്തമമായ വളര്‍ച്ചയ്‌ക്കുള്ള ഇടവും കുടുംബം തന്നെ.

ഒരു ജൈവഘടനയാണ്‌ കുടുംബത്തിന്റേത്‌. സദാ ജീവന്‍ തുടിക്കുന്ന ഒരിടം. ഉള്‍ച്ചേര്‍ന്നിരിക്കുന്ന വ്യക്തികളുടെ ആന്തരികതയെ ഏറ്റവും അഗാധമായി സ്‌പര്‍ശിക്കുന്ന ജൈവരൂപം. സ്‌നേഹവും ക്ഷമയും ത്യാഗവും അതിന്റെ ഏറ്റവും ആര്‍ദ്രമായ തനിമയോടെ സന്നിഹിതമായിരിക്കുന്ന ഒരു പരസ്‌പരസഹകരണ രംഗം. മനുഷ്യന്റെ ഉജ്ജ്വലവും ഉദാത്തവുമായ ഈടുവയ്‌പ്പുകളിലെല്ലാം കുടുംബത്തിന്റെ സംഭാവനയുണ്ട്‌. കുടുംബം നിലവിലില്ലാത്ത ഒരവസ്ഥയെ ഭാവന ചെയ്യുന്നത്‌ പോലും
ക്ലേശകരമാണ്‌. സവിശേഷമായ ഈ അടിസ്ഥാന സാമൂഹിക ഘടകം മനുഷ്യന്റെ നിലനില്‍പ്പുമായി അത്രമേല്‍ അവിഭാജ്യമായി തീര്‍ന്നിരിക്കുന്നു.

എന്നാല്‍ കുടുംബമെന്ന സ്ഥാപനം എല്ലാവശങ്ങളില്‍ നിന്നും വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലമാണ്‌ കടന്നു പോകുന്നത്‌. കേരളീയ സമൂഹത്തില്‍ കൂട്ടുകുടുംബങ്ങള്‍ വിഘടിച്ച്‌ രൂപപ്പെട്ട അണുകുടുംബങ്ങള്‍ക്ക്‌ ക്രമേണ പ്രതിരോധശക്തി കുറഞ്ഞുവരികയാണെന്ന്‌ സമൂഹിക ചിന്തകര്‍ കുറച്ചുകാലമായി സൂചിപ്പിച്ചുവരുന്നു. കാര്‍ഷികവ്യവസ്ഥയില്‍ നിന്നു കാര്‍ഷിക-വ്യവസായിക അവസ്ഥയിലേക്ക്‌ സമൂഹം നീങ്ങിയത്‌ കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയെ അനിവാര്യമാക്കി. പകരം രൂപപ്പെട്ട അണുകുടുംബം ഒരോരുത്തരും ജോലിചെയ്‌ത്‌ കുടുംബം പോറ്റുന്ന നവസമ്പ്രദായത്തിന്‌ ഇണങ്ങിയതാണെങ്കിലും കൂട്ടുകുടുംബങ്ങളില്‍ നിലവിലിരുന്ന സുരക്ഷിതബോധം നിലനിര്‍ത്താന്‍ അതിനായില്ല.

കാര്‍ഷികഘടനയില്‍ കൂട്ടുകുടുംബത്തിന്റെ പൊതുസ്വത്ത്‌ എല്ലാവര്‍ക്കുമായി വിനിയോഗിക്കപ്പെടുകയായിരുന്നു. ഏറിയും കുറഞ്ഞുമാണെങ്കിലും കൂട്ടുകുടുംബത്തിലെ അംഗങ്ങള്‍ക്കിടയില്‍ ഒരുതരം സാമ്പത്തിക സമത്വം നിലനിന്നിരുന്നു. ജീവസന്ധാരണത്തിനായി ഓരോരുത്തരും വ്യത്യസ്ഥങ്ങളായ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതോടെ കൂട്ടുകുടുംബം ചിതറി രൂപപ്പെട്ട അണുകുടുംബങ്ങള്‍ ഓരോന്നും വ്യത്യസ്‌ത സാമ്പത്തിക നില ഉള്ളവയായി പരിണമിച്ചു. പ്രാരാബ്ധങ്ങളും പണവും പങ്കുവയ്‌ക്കുന്നതിലേക്ക്‌ നയിക്കുമോ എന്ന സ്വാര്‍ത്ഥചിന്ത അണുകുടുംബങ്ങളെ ഒറ്റയ്‌ക്ക്‌ നില്‍ക്കാനും സുഖസന്തോഷങ്ങള്‍ അതിനുള്ളില്‍ത്തന്നെ തേടാനും പ്രേരിപ്പിച്ചു. അങ്ങനെയാണ്‌ ഒരേഉദരത്തില്‍ നിന്നു ജനിച്ചവര്‍ക്കിടയില്‍പ്പോലും അകല്‍ച്ചയുടെ കളകള്‍ പെരുകി വന്നത്‌.

ജീവിത സാഹചര്യം സാമ്പത്തികമായി എത്ര മെച്ചപ്പെട്ടതാണെങ്കിലും ജീവിതത്തില്‍ ഉയരാനും അഭിവൃദ്ധി നേടാനും ഉയര്‍ന്ന വിദ്യാഭ്യാസം നേടേണ്ടതുണ്ട്‌. ആധുനിക കാലഘട്ടത്തില്‍ എല്ലാ മേഖലകളും മത്സരത്തിന്റെ വേദിയായിരിക്കുന്ന സ്ഥിതിക്ക്‌ വിവിധവിഷയങ്ങളില്‍ വിദ്യാഭ്യാസം അത്യാവശ്യമായിരിക്കുകയാണ്‌. വിദ്യാഭ്യാസത്തിന്റെ കാര്യം പറയുമ്പോള്‍ ഇംഗ്ലീഷ്‌ ഭാഷയില്‍ അവഗാഹം നേടേണ്ടത്‌ ഒഴിച്ചുകൂടാനാകാത്ത ഒരു കാര്യമാണ്‌. ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും ഇംഗ്ലീഷ്‌ ഭാഷ വശമുണ്ടെങ്കില്‍ പിടിച്ചു നില്‌ക്കാം എന്നതാണ്‌ വസ്‌തുത. അതിനാല്‍ കുടുംബാംഗങ്ങള്‍ എല്ലാം തന്നെ ഇംഗ്ലീഷ്‌ ഭാഷയ്‌ക്ക്‌ മുന്തിയ മുന്‍ഗണന നല്‌കണം. പ്രോത്സാഹനം കിട്ടാത്തതുകൊണ്ടും മാര്‍ഗനിര്‍ദേശങ്ങള്‍ കിട്ടാതിരുന്നതിനാലും മുന്‍കാലത്ത്‌ പലര്‍ക്കും വിദ്യാഭ്യാസ കാര്യത്തില്‍ മുന്‍പോട്ടു പോകാനായിട്ടില്ല. അങ്ങനെയൊരു സാഹചര്യം ഇനി ഉണ്ടായിക്കൂടാ. ഇനിയുള്ള കാലത്ത്‌ നല്ല വിദ്യാഭ്യാസമില്ലാതെ സമൂഹത്തില്‍ സാമ്പത്തികമായും ഉയരാനാകില്ല. കുട്ടനാട്ടില്‍ മാത്രമല്ല നമ്മള്‍ ജീവിക്കേണ്ടത്‌. ലോകത്തിന്റെ നാനാദിക്കിലേക്കും നമുക്കു പോകേണ്ടതുണ്ട്‌.

കുടുംബത്തിന്റെ ഭദ്രമായ നിലനില്‌പിനും ഐശ്വര്യത്തിനും ദൈവാനുഗ്രഹം കൂടിയേതീരൂ. കുടുംബത്തിലുള്ള വൈദികര്‍ക്കും കന്യാസ്‌ത്രീകള്‍ക്കും വേണ്ടി കുടുംബാംഗങ്ങളുടെ നിരന്തരമായ പ്രാര്‍ഥന ഉണ്ടായിരിക്കണം. ദൈവവിളി പൂര്‍ണതയിലെത്തണമെങ്കില്‍ സമൂഹത്തിന്റെ പ്രാര്‍ഥനാപൂര്‍വവും ത്യാഗനിര്‍ഭരവുമായ പ്രവൃത്തികള്‍ കുടെ ആവശ്യമാണ്‌. കുടുംബത്തിലെ ആദ്യ പുരോഹിതനായിരുന്ന റവ.ഫാ. ഗ്രിഗോറിയോസ്‌ (1861 - 1926) തുടങ്ങിയുള്ള ബഹുമാന്യരെ ഈ സമയം സ്‌മരിക്കുന്നു.

രേ കുടുംബത്തില്‍പ്പെട്ട നാം പരസ്‌പരം വേണ്ടപ്പെട്ടവരാണെന്നും ഒന്നുചേരേണ്ടവരാണെന്നും, നാം പരസ്‌പരം സഹായിച്ചും സഹകരിച്ചും മുന്നോട്ടു പോകുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതത്തില്‍ യഥാര്‍ഥ സന്തോഷമുണ്ടാകൂ എന്നും എപ്പോഴും ഓര്‍ക്കേണ്ടതാണ്‌. അതുപോലെ മറ്റുള്ളവര്‍ക്കു നമ്മെക്കൊണ്ട്‌ ആവശ്യമുണ്ടെന്നും മനസിലാക്കണം. അവരെ സഹായിക്കുന്നതു വഴിയാണു നമ്മുടെ ജീവിതത്തിനു നാം അര്‍ഥം കണ്ടെത്തേണ്ടത്‌. ജീവിതത്തില്‍ സന്തോഷം കണ്ടെത്തുവാന്‍ പണവും പദവിയുമൊക്കെ ഒരു പരിധിവരെ സഹായിച്ചേക്കാം. എന്നാല്‍ ഇവയൊന്നും യഥാര്‍ഥ സന്തോഷം നല്‌കുകയില്ലെന്നതാണ്‌ വസ്‌തുത. സ്വന്തം സുഖവും താത്‌പര്യവും സംരക്ഷിക്കുക വഴി ജീവിതത്തില്‍ സന്തോഷം കണ്ടെത്തുവാന്‍ സാധിക്കുമെന്നു പലപ്പോഴും കരുതാറുണ്ട്‌. പക്ഷേ, ഇവയും നമുക്കു യഥാര്‍ഥ സന്തോഷം നേടിത്തരുകയില്ല.

നമ്മുടെ ജീവിതത്തില്‍ യഥാര്‍ഥ സുഖവും സന്തോഷവും ഉണ്ടാകണമെങ്കില്‍ നാം നമ്മില്‍നിന്നു പുറത്തുകടന്നേ മതിയാകൂ. അതുപോലെ നമ്മുടെ ശ്രദ്ധ നമ്മില്‍നിന്നും മറ്റാളുകളിലേക്കു തിരിയുകയും വേണം. നമ്മുടെ അസ്‌തിത്വം മറ്റുള്ളവര്‍ക്ക്‌ ആനന്ദദായകമാകുന്ന അവസ്ഥ നാം സൃഷ്‌ടിക്കണം. അതുപോലെ, നമ്മുടെ സാന്നിധ്യം മറ്റുള്ളവരുടെ സന്തോഷത്തിനും സംതൃപ്‌തിക്കും വഴിതെളിക്കണം. അങ്ങനെ ചെയ്‌താല്‍ നമ്മുടെ ജീവിതത്തിന്‌ അര്‍ഥം നാം കണ്ടെത്തും. അതുവഴി നമ്മുടെ ജീവിതത്തില്‍ സന്തോഷവും നമുക്ക്‌ അനുഭവവേദ്യമാകും.

മറ്റുള്ളവര്‍ക്കു നമ്മെക്കൊണ്ട്‌ എപ്പോഴും ആവശ്യമുണ്ട്‌ എന്ന ചിന്തയോടെ ജീവിക്കാനും പ്രവര്‍ത്തിക്കാനും സാധിച്ചാല്‍ അതു നമ്മുടെ ജിവിതസന്തോഷം ഉറപ്പുവരുത്തും എന്നതില്‍ സംശയം വേണ്ട. നമ്മുടെ ജീവിത സാഹചര്യങ്ങള്‍ പരിമിതമായിരിക്കാം. മറ്റുള്ളവരുടെ നന്മയ്‌ക്കുവേണ്ടി ഒട്ടധികമൊന്നും ചെയ്യുവാനുള്ള കഴിവും നമുക്കില്ലായിരിക്കാം. എന്നിരുന്നാലും മറ്റുള്ളവര്‍ക്കുവേണ്ടിക്കൂടി മിടിക്കുന്ന ഹൃദയമാണു നമ്മുടേതെങ്കില്‍ നമ്മുടെ ജീവിതത്തില്‍ സന്തോഷമുണ്ടാകും എന്നതില്‍ സംശയം വേണ്ട.

രോരോ കാരണങ്ങളാല്‍ ജീവിതത്തില്‍ ഒട്ടേറെ ദുഃഖങ്ങള്‍ അനുഭവിക്കുന്നവരാണു നമ്മള്‍. എന്നാല്‍, പ്രാര്‍ഥനയിലൂടെ നമ്മുടെ ദുഃഖങ്ങള്‍ ദൈവത്തിന്റെ സന്നിധിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കണം. നമ്മുടെ ദുഃഖങ്ങള്‍ക്കു ദൈവത്തിന്റെ സാന്ത്വനമാണ്‌ നാം തേടേണ്ടത്‌. നമുക്കു ദുഃഖങ്ങളുണ്ടാകുമ്പോള്‍ അവയെല്ലാം ഉടനേ മാറ്റിത്തരണമെന്നായിരിക്കും പലപ്പോഴും നാം പ്രാര്‍ഥിക്കുന്നത്‌. ആ ദുഃഖങ്ങള്‍ക്കു ശമനമുണ്ടാകാതെവരുമ്പോള്‍ നാം അസ്വസ്ഥരാകാന്‍ തുടങ്ങിയെന്നിരിക്കും. അതോടുകൂടി നമുക്കുണ്ടായിരുന്ന മനഃസമാധാനംപോലും നഷ്‌ടപ്പെടാനാണു സാധ്യത.

ദുഃഖങ്ങളുണ്ടാകുമ്പോള്‍ അവ പ്രാര്‍ഥനയിലൂടെ ദൈവത്തിന്റെ മുമ്പാകെ എത്തിക്കുന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. അങ്ങനെ ചെയ്യുവാന്‍ നമുക്കു സാധിച്ചാല്‍ ഏതു ദുഃഖവും താങ്ങുന്നതിനു നമുക്കു ശക്തി ലഭിക്കും എന്നതാണു വസ്‌തുത. പ്രാര്‍ഥനയിലൂടെ ദൈവവുമായി ബന്ധപ്പെടുവാന്‍ സാധിക്കുമെന്നും അറിഞ്ഞിരിക്കേണ്ടതാണ്‌.

നമ്മുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്‌ടാകുമ്പോള്‍ മാത്രമല്ല പ്രാര്‍ഥിക്കേണ്ടത്‌. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണു പ്രാര്‍ഥിക്കുന്നതെങ്കില്‍ നമ്മുടെ പ്രാര്‍ഥന തീര്‍ത്തും അര്‍ഥരഹിതമാണ്‌. നമ്മുടെ സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം പ്രാര്‍ഥനയിലൂടെ ദൈവസന്നിധിയില്‍ കൊണ്ടുവരുവാന്‍ നമുക്കു സാധിക്കണം. അങ്ങനെ ചെയ്‌താല്‍ നമ്മുടെ പ്രാര്‍ഥനയുടെ ഫലം അദ്‌ഭുതാവഹമായിരിക്കും.

നമ്മുടെ ദുഃഖങ്ങള്‍ പ്രാര്‍ഥനയിലൂടെ ദൈവമുമ്പാകെ കൊണ്ടുവന്നാല്‍ അതുവഴി ലഭിക്കുന്ന ആത്മസമാധാനം വലുതായിരിക്കും. അതുപോലെതന്നെ, നമ്മുടെ സന്തോഷങ്ങള്‍ പ്രാര്‍ഥനയിലൂടെ ദൈവസന്നിധിയില്‍ എത്തിച്ചാല്‍ നമ്മുടെ ജീവിതസന്തോഷം ഇരട്ടിക്കുകയും ചെയ്യും. ദൈവത്തില്‍നിന്നു ലഭിക്കുന്ന നന്മകള്‍ മറ്റുള്ളവരുമായി പങ്കുവയ്‌ക്കകയും വേണം.

പ്രാര്‍ഥനയോടൊപ്പം ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതിന്റെയും അത്യാവശ്യം എടുത്തു പറയത്തക്കതാണ്‌. കുര്‍ബാനയിലും ധ്യാനങ്ങളിലും ഭക്തിയോടെ പങ്കുചേരണം. കുടുംബപ്രാര്‍ഥന മുടങ്ങാതെ നടത്തണം.

പ്രശ്‌നങ്ങളില്ലാത്ത വീടുകളില്ല. പ്രശ്‌നങ്ങളെ എങ്ങനെ നേരിടുന്നു അഥവാ തരണം ചെയ്യുന്നു എന്നതാണ്‌ പ്രധാനം. അവയെ അതിജീവിക്കാനുള്ള മാര്‍ഗങ്ങളാണ്‌ തേടേണ്ടത്‌. കുടുംബങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉടലെടുക്കാം. കുടുംബാംഗങ്ങള്‍ തമ്മിലുള്ളതും വ്യക്തിപരവുമായിട്ടുള്ളതുമായ പ്രശ്‌നങ്ങള്‍ രമ്യവും ഫലപ്രദവുമായി പരിഹരിച്ച്‌ സ്‌നേഹം നിലനിര്‍ത്താന്‍ ഒരു സംവിധാനം ഉണ്ടാകുന്നത്‌ നല്ലതായിരിക്കുമെന്നു തോന്നുന്നു. അത്‌ എങ്ങനെ വേണമെന്ന്‌ ചര്‍ച്ചയിലൂടെ കണ്ടെത്തണം. ഇക്കാര്യത്തില്‍ തീരുമാനമുണ്ടായാല്‍ ആ ഏര്‍പ്പാടിനോട്‌ എല്ലാവരും സഹകരിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.

നിസാരമായ കാര്യങ്ങളോ വാക്കുകളോ ആയിരിക്കാം വന്‍ പിണക്കത്തിലേക്കും വാശിയിലേക്കും നയിക്കുന്നത്‌. അനാവശ്യമായി ഉണ്ടാകുന്ന തെറ്റിദ്ധാരണകള്‍ ഒന്നു സംസാരിച്ചാല്‍ തീരുവാനുള്ളതേ കാണൂ. അതു വച്ചുതാമസിപ്പിക്കാതെ പറഞ്ഞു തീര്‍ക്കണം. ആവശ്യമുള്ളവര്‍ക്ക്‌ ധ്യാനമോ കൗണ്‍സലിങ്ങോ ഏര്‍പ്പാടു ചെയ്യണം. നല്ല സെമിനാറുകളില്‍ പങ്കുകൊള്ളണം. കുടുംബാംഗങ്ങള്‍ക്കിടയില്‍ അമിത മദ്യാസക്തി, ക്രൈസ്‌തവ വിശ്വാസത്തില്‍ നിന്നുള്ള അകല്‍ച്ച എന്നിവയുണ്ടെങ്കില്‍ അവയേയും ഗൗരവതരമായി കാണണം.

കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും സാമൂഹിക ബന്ധങ്ങളുടെ ദൃഢതയും ഈശ്വരവിശ്വാസം പ്രത്യാശാപൂര്‍ണമാക്കിയ ജീവിതാവബോധവും ആയിരിക്കണം ജീവിതത്തെ പ്രകാശമാനവും ആകര്‍ഷണീയവുമാക്കി ബലപ്പെടുത്തേണ്ടത്‌. കുടുംബനാഥനെ കേന്ദ്രീകരിച്ചുകൊണ്ടാണ്‌ ദൈവം തന്റെ രക്ഷാകര ചരിത്രം മുമ്പോട്ട്‌ നയിക്കുന്നത്‌. അതുകൊണ്ട്‌ ഒരു പിതാവെന്ന നിലയില്‍ കുടുംബനാഥന്മാര്‍ക്ക്‌ ഗൗരവമായ ഉത്തരവാദിത്വങ്ങള്‍ കുടുംബത്തിലും സഭയിലും നിര്‍വഹിക്കാനുണ്ട്‌. കുടുംബാംഗങ്ങള്‍ അച്ചടക്കത്തോടെ കുടുംബനാഥന്റെ വാക്കുകള്‍ക്ക്‌ വില കല്‌പ്പിക്കുകയും വേണം. കുടുംബാംഗങ്ങള്‍ ഒന്നുചേരുന്നതിന്റെ ശക്തിയും സന്തോഷവും നമുക്ക്‌ എന്നും നിലനിര്‍ത്താം.

(കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബസംഗമത്തില്‍ റവ.ഡോ.കെ.സി.ജോര്‍ജ്‌ കരിക്കംപള്ളില്‍ എസ്‌.ജെ. 2009 ഡിസംബര്‍ 27 ഞായറാഴ്‌ച ചെയ്‌ത പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍)