Tuesday, December 20, 2011

കെ.റ്റി.മത്തായി: നീതിയുടെ മാര്‍ഗത്തിലൂടെ മുന്നോട്ടു പോയ പ്രഗത്ഭ അഭിഭാഷകന്‍

  • ഫുള്‍ കോര്‍ട്ട് റഫറന്‍സ് നടത്തി
  • അനേകം സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവ്
  • എല്ലാ കോടതി നടപടികളും  നിര്‍ത്തിവച്ചു 
  • സംഘടനകളും സ്ഥാപനങ്ങളും അനുശോചിച്ചു
നീതിയുടെ മാര്‍ഗത്തിലൂടെ മാത്രം മുന്നോട്ടുപോയ പ്രഗത്ഭ സിവില്‍ അഭിഭാഷകനായിരുന്നു കെ.റ്റി.മത്തായിയെന്നു ആലപ്പുഴ ജില്ലാ ജഡ്ജി പി.സോമരാജന്‍. നിര്യാതനായ പ്രമുഖ അഭിഭാഷകന്‍ കരിക്കംപള്ളില്‍ കെ.റ്റി.മത്തായിയുടെ അനുസ്മരണാര്‍ഥം സംഘടിപ്പിച്ച ഫുള്‍ കോര്‍ട്ട് റഫറന്‍സില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ജില്ലാ ജഡ്ജി. അന്‍പതിലേറെ വര്‍ഷം ആലപ്പുഴ, ചേര്‍ത്തല കോടതികളില്‍ പ്രാക്ട്ടീസ് നടത്തിയ കെ.റ്റി.മത്തായി അനേകം സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവായിരുന്നു. കുട്ടനാട്ടില്‍ നിന്നുള്ള ആദ്യകാല അഭിഭാഷകരില്‍ മുന്‍പന്തിയിലാണ്. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നിട്ടുണ്ട്.

ജില്ലാ കോടതി മെയിന്‍ ഹാളില്‍ നടത്തിയ ഫുള്‍ കോര്‍ട്ട് റഫറന്‍സില്‍ ജില്ലാ കേന്ദ്രത്തിലെ ജഡ്ജിമാര്‍, മജിസ്‌ട്രേറ്റുമാര്‍, മുന്‍സിഫുമാര്‍, അഭിഭാഷകര്‍, കോടതി സ്റ്റാഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.പി.റോയ്, ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ സി.വി.ലുമുംബ, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ടി.എസ്.അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നു എല്ലാ കോടതി നടപടികളും ഒരു മണിക്കൂര്‍ നേരത്തേക്കു അനുശോചനാര്‍ഥം നിര്‍ത്തിവച്ചു.

അര നൂറ്റാണ്ടിലേറെ നിയമരംഗത്തു നിറഞ്ഞു നിന്ന അഡ്വ.കെ.റ്റി.മത്തായിയുടെ നിര്യാണത്തില്‍ ആലപ്പുഴ ബാര്‍ അസോസിയേഷന്‍, സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി, സഹൃദയ ആശുപത്രി, വൈഎംസിഎ, സിവൈഎംഎ, എലൈവ്, കേരള സ്‌റ്റേറ്റ് ടേബിള്‍ ടെന്നിസ് അസോസിയേഷന്‍, കേരള സ്‌റ്റേറ്റ് ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍, കുട്ടനാട് കാത്തലിക് അസോസിയേഷന്‍, തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ കുടുംബയോഗം തുടങ്ങിയ സംഘടനകളും സ്ഥാപനങ്ങളും അനുശോചിച്ചു.

കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍, മുന്‍ എംപി ഡോ.കെ.എസ്.മനോജ്, മുന്‍ എംഎല്‍എ എ.എ.ഷുക്കൂര്‍ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

അഡ്വ. കെ.റ്റി.മത്തായിയുടെ നിര്യാണത്തെത്തുടര്‍ന്നു അനുശോചനം രേഖപ്പെടുത്താന്‍ ആലപ്പുഴ ജില്ലാ കോടതിയില്‍ നടത്തിയ ഫുള്‍ കോര്‍ട്ട് റഫറന്‍സിന്റെയും മറ്റും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതില്‍ ഏതാനും ചിലതു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

Wednesday, December 14, 2011

മാത്തുക്കുട്ടിയുടേയും ആന്‍സമ്മയുടേയും ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികം

ടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ തെക്കേത്തലയ്ക്കല്‍ മാത്തുക്കുട്ടിയും (കറിയാച്ചന്റേയും വലിയപറമ്പില്‍ ചിന്നമ്മയുടേയും മകന്‍) ആന്‍സമ്മയും (കൈനകരി പുത്തന്‍കളം കുടുംബാംഗം) തമ്മില്‍ വിവാഹിതരായതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം 2011 ഡിസംബര്‍ 14-ന് ആഘോഷിച്ചു.

1986 ഡിസംബര്‍ 14-ന് പച്ച-ചെക്കിടിക്കാട് ലൂര്‍ദുമാതാ ദേവാലയത്തില്‍ ഫാ.ഗ്രിഗറി കരിക്കംപള്ളിലാണ് വിവാഹം ആശീര്‍വദിച്ചത്.

Monday, December 5, 2011

കേരള സ്റ്റേറ്റ് ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ മൈക്കിളിനു വെള്ളി

തിരുവനന്തപുരത്തു നടന്ന സ്റ്റേറ്റ് ടേബിള്‍
 ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് വെറ്ററന്‍സ്
വിഭാഗത്തില്‍ മൈക്കിള്‍ മത്തായിക്കു
വെള്ളി. 41-സ്റ്റ് ഇന്റര്‍ ഡിസ്ട്രിക്ട്
ആന്‍ഡ് 60-യ്ത്ത് ആനുവല്‍ കേരള
സ്റ്റേറ്റ് ടേബിള്‍ ടെന്നിസ്
ചാമ്പ്യന്‍ഷിപ്പ് -2011-ലാണ് റണ്ണര്‍
അപ്പായത്. എസ്ബിഐ ആയിരുന്നു
ചാമ്പ്യന്‍ഷിപ്പ് സ്‌പോണ്‍സര്‍.

തിരുവനന്തപുരം റെയില്‍വേ
ഇന്‍സ്റ്റിറ്റിയൂട്ട് ഹാളില്‍ അഞ്ചു
 ദിവസമായിരുന്നു ചാമ്പ്യന്‍ഷിപ്പ്.
സമാപന ദിനമായിരുന്ന
2011 ഡിസംബര്‍ നാലിനു 
ഞായറാഴ്ചയായിരുന്നു വെറ്ററന്‍സ്
മത്സരം. ഇന്ത്യന്‍ ഓയില്‍
കോര്‍പറേഷന്‍ ഡെപ്യൂട്ടി ജനറല്‍
മാനേജര്‍ മെഡലും
ട്രോഫിയും സമ്മാനിച്ചു.

Wednesday, November 30, 2011

അമ്പലപ്പുഴയിലെ കരിക്കംപള്ളില്‍ ബാങ്കേഴ്‌സ് പുതിയ കെട്ടിടത്തില്‍

മ്പലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കരിക്കംപള്ളില്‍ ബാങ്കേഴ്‌സ് കൂടുതല്‍ സൗകര്യാര്‍ഥം പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. അമ്പലപ്പുഴയിലെ പ്രമുഖ സ്വര്‍ണപ്പണയ, പണമിടപാടു സ്ഥാപനമാണിത്.

2011 നവംബര്‍ 30-നു ബുധനാഴ്ച രാവിലെ 9.20-നു പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ദേവാലയ വികാരി ഫാ.സിറില്‍ നാല്പതാംകളം സ്ഥാപനത്തിന്റെ പുതിയ കെട്ടിട മുറി വെഞ്ചരിച്ചു.

അമ്പലപ്പുഴ കച്ചേരിമുക്ക് നാഷണല്‍ ഹൈവേ ജംഗ്ഷനു കിഴക്കോട്ടുള്ള റോഡില്‍ തെക്കുഭാഗത്ത് അമ്പലപ്പുഴ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലെ താഴത്തെ നിലയില്‍ 1985 മുതല്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫൈനാന്‍സിയേഴ്‌സ് സമീപത്തു തന്നെ റോഡിന്റെ വടക്കുഭാഗത്തുള്ള ഗോപിക ബില്‍ഡിംഗ്‌സിന്റെ താഴത്തെ നിലയിലേക്കാണ് മാറ്റിയിട്ടുള്ളത്.

കംപ്യൂട്ടര്‍വത്കൃത ബാങ്കിംഗ് ഏര്‍പ്പാടുകള്‍ ബാങ്കില്‍ തുടങ്ങിക്കഴിഞ്ഞു. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ സ്ഥാപനം പ്രവര്‍ത്തിക്കും. ജോയിച്ചന്‍, ഡേമി, മാത്തുക്കുട്ടി എന്നിവരാണ് ഇപ്പോള്‍ കരിക്കംപള്ളില്‍ ബാങ്കേഴ്‌സിനു നേതൃത്വം നല്കുന്നത്.

Saturday, November 26, 2011

ജോബി ജോസഫ് പൗരോഹിത്യം സ്വീകരിച്ചു


ടത്വ പച്ചചെക്കിടിക്കാട് കരിക്കംപള്ളില്‍ ചിറയില്‍ സി.സി. ജോസഫിന്റെ മകന്‍ ഡീക്കന്‍ ജോബി ജോസഫ് കപ്പുച്ചിന്‍ 2011 നവംബര്‍ 26ന് ശനിയാഴ്ച രാവിലെ 9.30ന് പച്ചചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ച് പ്രഥമദിവ്യബലി അര്‍പ്പിച്ചു.

Tuesday, November 22, 2011

ജിയോജിത് പരസ്യത്തില്‍ മാത്യൂസ്

ജിയോജിത് ബിഎന്‍ബി പാരിബാസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരസ്യത്തില്‍ മാത്യൂസ് ജോസ്. കമ്പനിയുടെ മൊബൈല്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള 'എവരിത്തിംഗ് എല്‍സ് ക്യാന്‍ വെയ്റ്റ്' എന്ന പ്രിന്റ് പരസ്യചിത്രത്തിലാണ് മാത്യൂസ് അഭിനയിച്ചിട്ടുള്ളത്.

Tuesday, November 1, 2011

ഫോട്ടോബക്കറ്റ്: റീവയുടെ ഫോട്ടോ റണ്ണര്‍ അപ്പ്

പ്രശസ്ത ഫോട്ടോഷെയറിംഗ് വെബ്‌സൈറ്റായ ഫോട്ടോബക്കറ്റ് ഡോട്ട് കോം (http://photobucket.com) സംഘടിപ്പിച്ച 'യുവര്‍ ബേബീസ് ഫസ്റ്റ് ടൂത്ത്' ഫോട്ടോ മത്സരത്തില്‍ റീവയുടെ ഫോട്ടോ റണ്ണര്‍ അപ്പ് സ്ഥാനത്ത്.

'ആദ്യ പല്ല്'എന്ന വിഭാഗത്തിലേക്ക് വൈവിധ്യമാര്‍ന്ന ഫോട്ടോകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പോസ്റ്റ് ചെയ്തിരുന്നത്. മോണമാത്രമുള്ള കുഞ്ഞുങ്ങളുടേയും ഒന്നും രണ്ടും പല്ലുകള്‍ മുളച്ചവരുടേയും വായ് നിറയെ പല്ലുള്ളവരുടേയും രസത്തിനു കൃത്രിമ പല്ല് പിടിപ്പിച്ച കുഞ്ഞുങ്ങളുടേയും അവസാന പല്ലായി ശേഷിച്ച ഒറ്റ പല്ലുള്ള വൃദ്ധന്റേയും വരെ ഫോട്ടോകളുണ്ടായിരുന്നു. ആദ്യമായി പല്ലു പോയപ്പോള്‍ എടുത്ത ഫോട്ടോയായിരുന്നു റീവയുടേത്. 'റീവാസ് ഫസ്റ്റ് ടൂത്ത് ഔട്ട്!' എന്നായിരുന്നു അടിക്കുറിപ്പു നല്കിയിരുന്നത്. ഒന്നാമത്തെ പല്ലു പറിച്ച ഉടനേ എടുത്ത ചോര പൊടിഞ്ഞു നില്ക്കുന്ന മോണയോടു കൂടിയ ഇത്തരത്തിലുള്ള സൂക്ഷ്മമായ ഫോട്ടോ ഒന്നേയുണ്ടായിരുന്നുള്ളു.

2011 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ രണ്ടു മാസം തുടര്‍ച്ചയായി നീണ്ടു നിന്ന വോട്ടെടുപ്പായിരുന്നു മത്സരത്തിന്. ഒന്നു വരെ അഞ്ചു വരെ സ്ഥാനങ്ങളില്‍ വോട്ടു ചെയ്യാനായിരുന്നു ഏര്‍പ്പാടുണ്ടായിരുന്നത്. ഒന്ന് : സ്റ്റിംക്സ്, രണ്ട്: ബാഡ്, മൂന്ന്: ആവറേജ്, നാല്: ഗുഡ്, അഞ്ച്: ആവ്‌സം (വിസ്മയാവഹം) എന്നിങ്ങനെ.

റീവയുടെ ഫോട്ടോയ്ക്ക് ഉയര്‍ന്ന വോട്ടു ചെയ്യണമെന്ന അഭ്യര്‍ഥന ബന്ധുക്കളും സുഹൃത്തുക്കളുമായ അനേകം പേര്‍ ഏറ്റെടുത്തതു കൊണ്ടാണ് ഉയര്‍ന്ന വോട്ടിംഗ് നിലയിലെത്തിയത്. എന്‍ട്രികള്‍ 439 ആണുണ്ടായിരുന്നത്. റീവയുടെ ഫോട്ടോ 7508 പേര്‍ കണ്ടു. 2175 വോട്ടു ലഭിച്ചു. റേറ്റിംഗ് 2.6. മത്സര സമയം കഴിഞ്ഞും കാഴ്ചക്കാര്‍ ഫോട്ടോ കാണുന്നുണ്ട്.

ഒറ്റപ്പല്ലു മുളച്ചു തുടങ്ങുന്ന ലിലിയുടെ ഫോട്ടോയാണ് ഒന്നാമത്. 13661 പേര്‍ കണ്ടു. 3652 വോട്ട്. റേറ്റിംഗ് 3.0.

റീയുടെ ഫോട്ടോ തുടക്കത്തില്‍ 256-ാം സ്ഥാനത്തായിരുന്നു. അവിടെ നിന്ന് നാലാം സ്ഥാനത്തേക്ക് എത്തിയപ്പോള്‍ത്തന്നെ 'വൗ', 'ക്യൂട്ട്'  എന്നൊക്കെയുള്ള അഭിനന്ദന വാക്കുകള്‍ക്കൊപ്പം എതിര്‍പ്പുകളും കമന്റുകളുടെ രൂപത്തില്‍ ധാരാളമായി എത്തിത്തുടങ്ങിയിരുന്നു. എന്നാലും മത്സരസമയം അവസാനിക്കുമ്പോള്‍ രണ്ടാം സ്ഥാനത്തായി.

യു.എസ് ഡെന്‍വര്‍ ഫോട്ടോബക്കറ്റ് കോര്‍പറേഷന്‍ ആയിരുന്നു മത്സര സ്‌പോണ്‍സര്‍. 

Sunday, October 30, 2011

ആലപ്പുഴ ടിടി: മൈക്കിള്‍ വെറ്ററന്‍ ജേതാവ്

ലപ്പുഴ വൈ.എം.സി.എ സംഘടിപ്പിച്ച
55-ാമത് ഓള്‍ കേരള ഓപ്പണ്‍
പ്രൈസ് മണി ടേബിള്‍ ടെന്നിസ്
ടൂര്‍ണമെന്റ് (2011 ഒക്ടോബര്‍ 28-30) 
വെറ്ററന്‍ വിഭാഗത്തില്‍
മൈക്കിള്‍ മത്തായി (സീനിയര്‍ മാനേജര്‍, എച്ച്.ഡി.എഫ്.സി.ബാങ്ക്, ആലപ്പുഴ)
ജേതാവായി. സമാപന
സമ്മേളനത്തില്‍
ജില്ലാ കളക്ടര്‍ സൗരഭ് ജയിന്‍
ട്രോഫിയും വൈ.എം.സി.എ പ്രസിഡന്റ്
തോമസ് പോള്‍ ക്യാഷ്
പ്രൈസും സമ്മാനിച്ചു.

പെണ്‍കുട്ടികളുടെ മിനി കേഡറ്റ്,
കേഡറ്റ് വിഭാഗങ്ങളില്‍ മകള്‍
റീവ അന്ന മൈക്കിള്‍ (ബ്രൈറ്റ് ലാന്‍ഡ് ജൂണിയര്‍ സ്‌കൂള്‍, ആലപ്പുഴ) പങ്കെടുത്തിരുന്നു.

Friday, September 16, 2011

ഡോ. സ്‌കറിയാ സക്കറിയയുടെ മേല്‍നോട്ടത്തില്‍ എഴുപത്തിയാറുകാരന് ഡോക്ടറേറ്റ്

റിസര്‍ച്ച് ഗൈഡ് ഡോ. സ്‌കറിയാ സക്കറിയയുടെ മേല്‍നോട്ടത്തില്‍ ക്രൈസ്തവ പാരമ്പര്യത്തില്‍ ഗവേഷണം നടത്തിയ അഭിഭാഷകനായ എഴുപത്തിയാറുകാരന് ചരിത്രത്തില്‍ പിഎച്ച്.ഡി ബിരുദം. ഈ പ്രായത്തില്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നു ഇതുവരെ ഡോക്ടറേറ്റ് നേടിയ വേറെ ആരുമുണ്ടെന്നു തോന്നുന്നില്ല.

തൃശൂര്‍ കുന്നംകുളം പുലിക്കോട്ടില്‍ പി.സി.മാത്യുവിനാണ് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നു പിഎച്ച്.ഡി ലഭിച്ചത്. 'നസ്രാണി സഭയുടെ മലയാള രേഖാപാരമ്പര്യം - പടിയോലകള്‍ മുന്‍നിര്‍ത്തിയുള്ള പഠനം' എന്ന വിഷയത്തിലായിരുന്നു അക്കാഡമിക് ഗവേഷണം.

ചട്ടം നിശ്ചയിച്ചു എഴുതിവച്ച ഓലകളാണ് പടിയോലകള്‍. പണ്ട് ക്രിസ്ത്യാനികള്‍ യോഗം ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ ഓലയിലും ചെമ്പ് തകിടിലും ഭദ്രമായി എഴുതിസൂക്ഷിച്ചുവച്ചിട്ടുള്ളവയാണ് അവ. ഇറ്റലി മിലാനിലെ ഗ്രന്ഥശാലയിലും പ്രാചീനമായ പടിയോലകള്‍ സൂക്ഷിച്ചിട്ടുണ്ട്. ഡോ. സ്‌കറിയാ സക്കറിയ അവയെക്കുറിച്ചു പഠിച്ചിട്ടുണ്ട്. സബ്ജക്ട് എക്‌സ്‌പേര്‍ട്ട് ചരിത്രകാരനായ ഡോ.എം.ജി.എസ്. നാരായണനായിരുന്നു.

കാലടി സര്‍വകലാശാലയില്‍ പിഎച്ച്.ഡി എന്‍ട്രസസ് എഴുതി, ആറു വര്‍ഷത്തെ പ്രയത്‌നം കൊണ്ടാണ് പ്രായത്തെ മറികടന്നു ഡോക്ടറേറ്റ് നേടിയത്. ഫുള്‍ടൈം റിസര്‍ച്ച് സ്‌കോളര്‍ ആയി ഫെലോഷിപ്പോടെയുള്ള ഗവേഷണമായിരുന്നു. തൃശൂര്‍ ആര്‍ത്താറ്റ് പള്ളിയിലെ വട്ടെഴുത്തിലുള്ള പടിയോലകളാണ് അടിസ്ഥാനമാക്കിയത്. അഞ്ചു പടിയോലകളില്‍ തുടങ്ങി ഗവേഷണ പ്രബന്ധ
മായപ്പോള്‍ 13 എണ്ണത്തില്‍ എത്തി.
കേരളത്തിലെ സെമിനാരികളില്‍ പോലും ഇത്രയും പടിയോലകളെക്കുറിച്ചു വിവരങ്ങളില്ലായിരുന്നു.

പടിയോലകളില്‍ എഴുതിയിരിക്കുന്ന പഴയ വട്ടെഴുത്തും കോലെഴുത്തും പഠിച്ചെടുക്കേണ്ടി വന്നതിനാല്‍ മൂന്നു വര്‍ഷം കൊണ്ടു തീരാവുന്ന ഗവേഷണം ആറു വര്‍ഷം കൊണ്ടാണ് തീര്‍ന്നത്. കുന്നംകുളത്തു നിന്നു കാലടിക്കു കാറില്‍ ദിവസവും പോയി വരുകയായിരുന്നു. അതിനു തന്നെ അഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ചു. മക്കളുടെ പഠനവും കല്യാണവും കഴിഞ്ഞ ശേഷമായിരുന്നു ഗവേഷണം. ചെറുപ്പകാലത്തു തുടങ്ങിയ ആഗ്രഹം സഫലീകരിക്കാന്‍ കുറേ വര്‍ഷങ്ങള്‍ കഴിയേണ്ടിവന്നുവെന്നു മാത്രം.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഇന്ത്യന്‍ ലാംഗ്വേജസ് ഫാക്കല്‍റ്റിയില്‍ ഡോക്ടര്‍ ഓഫ് ഫിലോസഫി ബിരുദത്തിനു ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുന്നത് 2010 ഫെബ്രുവരിയിലാണ്. ചെറുകഥകളും ചരിത്രപുസ്തകങ്ങളും ജീവചരിത്രങ്ങളും അടക്കം അഡ്വ.മാത്യു ഇരുപതു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ബി.എ., ബി.എല്‍, എംഎസ്ഡബ്ലിയു, ഡിഎസ്എസ് തുടങ്ങിയ ബിരുദങ്ങള്‍ മുന്‍പ് നേടിയിട്ടുണ്ട്. ഇനി ഡി.ലിറ്റിനു വേണ്ടി പരിശ്രമിക്കാനാണ് തീരുമാനം.

ഡോ.സ്‌കറിയാ സക്കറിയ (കരിക്കംപള്ളില്‍, പെരുന്ന, ചങ്ങനാശേരി) 2007 ജൂലൈ മുതല്‍ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറാണ്. ചങ്ങനാശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളജില്‍ 1969 മുതല്‍ 1994 വരേയും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 1994 മുതല്‍ 2004 വരേയും പ്രൊഫസറായിരുന്നു. ഗവേഷണപരങ്ങളായ അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഭാര്യ: മേരിക്കുട്ടി. മകള്‍: സുമ. മകന്‍: അരുള്‍.

Thursday, September 15, 2011

ജോയിച്ചനും തങ്കമ്മയും വിവാഹ രജത ജൂബിലിയില്‍

ടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ജയിംസ് ജോസഫും (ജോയിച്ചന്‍) കണ്ണാടി കൊറത്തറ തങ്കമ്മയും തമ്മില്‍ വിവാഹിതരായതിന്റെ രജത ജൂബിലി ആഘോഷിച്ചു. നന്നാട്ടുമാലില്‍ ഔസക്കുട്ടിയുടേയും ചങ്ങനാശേരി പാലാത്ര കുട്ടിയമ്മയുടേയും മൂത്ത മകനാണ് ജോയിച്ചന്‍. അമ്പലപ്പുഴയില്‍ കരിക്കംപള്ളില്‍ ബാങ്കേഴ്‌സ് എന്ന പണമിടപാടു സ്ഥാപനം നടത്തുന്നു.

1986 സെപ്റ്റംബര്‍ 15-ന് പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍ ഫാ. ജോസഫ് കൊറത്തറയായിരുന്നു വിവാഹം ആശീര്‍വദിച്ചത്.

ജോയിച്ചന്‍-തങ്കമ്മ ദമ്പതികള്‍ക്ക് വിദ്യാര്‍ഥികളായ രണ്ടു മക്കള്‍. തനൂജയും ജോസഫുകുഞ്ഞും.

Friday, September 9, 2011

ശുദ്ധജല മത്സ്യക്കൃഷിയില്‍ കുര്യച്ചന് കേരള സംസ്ഥാന അവാര്‍ഡ്


ത്സ്യം വളര്‍ത്തലിലൂടെ ഒരു നെല്ലും ഒരു മീനും പദ്ധതിക്കു വന്‍ സംഭാവനകള്‍ നല്കിയ കുര്യച്ചന് കേരള സംസ്ഥാന സര്‍ക്കാര്‍ മികച്ച ശുദ്ധജല മത്സ്യക്കര്‍ഷകനുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു.

ഒരു നെല്ലും ഒരു മീനും പദ്ധതി ഏറ്റെടുക്കാന്‍ കര്‍ഷകര്‍ മുന്നോട്ടുവരാതിരുന്നേപ്പാള്‍ 1983 മുതലാണ്ചമ്പക്കുളം മാപ്പിളശേരി ജേക്കബ് കുര്യന്‍ (കുര്യച്ചന്‍-63) മത്സ്യ
വും നെല്ലും ഒന്നിടവിട്ടു കൃഷിചെയ്യാന്‍ തുടങ്ങിയത്. തുടര്‍ച്ചയായി 28 വര്‍ഷം ശുദ്ധജലത്തില്‍ മത്സ്യക്കൃഷി ചെയ്യുന്ന കുര്യച്ചനു ലാഭത്തിന്റേയും നഷ്ടത്തിന്റേയും കണക്കുകള്‍ പറയാനുണ്ട്. എന്നാലും ഒരു നെല്ലും ഒരു മീനും പദ്ധതി കര്‍ഷകന്റെ രക്ഷയ്ക്കു പറ്റിയതാണെന്നു കുര്യച്ചന്‍ കരുതുന്നു.

1.30 ഏക്കര്‍ വിസ്തീര്‍ണമുള്ള കുളം വികസിപ്പിച്ചെടുത്തായിരുന്നു തുടക്കം. കാര്‍പ്പ് എന്ന മത്സ്യക്കുഞ്ഞുങ്ങളെയായിരുന്നു ഇട്ടത്. അഡാക്കിന്റെയും മത്സ്യഫെഡിന്റെയും പ്രോത്സാഹനം ഉണ്ടായിരുന്നു. രണ്ടുതവണ തുടര്‍ച്ചയായി മെച്ചപ്പെട്ട ലാഭം കിട്ടി. എന്നാല്‍, 1985-ല്‍ ശക്തമായ വെള്ളപ്പൊക്കത്തില്‍ പുറംബണ്ട് കവിഞ്ഞുകയറി മത്സ്യങ്ങള്‍ മുഴുവന്‍ ഒലിച്ചുപോയി. സമുദ്രോല്‍പന്ന കയറ്റുമതി വികസന അഥോറിറ്റി (എംപിഇഡിഎ)യുടെ സഹായത്തോടെ 1997 മുതല്‍ ആരംഭിച്ച ആറ്റുകൊഞ്ച് കൃഷി ഇപ്പോഴും തുടരുന്നു. ഇക്കാര്യത്തില്‍ കുട്ടനാടു വികസന സമിതിയുടെ പ്രോത്സാഹനം ഉണ്ടായിരുന്നു. തുടക്കത്തില്‍ 11,000 ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെയാണു നിക്ഷേപിച്ചത്.

കടുത്ത വേനലിനു ശേഷമുണ്ടായ മഴയില്‍ കുട്ടനാട്ടിലെ വെള്ളം മലിനമായ സാഹചര്യത്തില്‍ 2001-ല്‍ കുര്യച്ചന്റെ മത്സ്യം മുഴുവന്‍ ചത്തൊടുങ്ങി.ഒരു നെല്ലും ഒരു മീനും പദ്ധതിയില്‍പ്പെടുത്തി 2009 മുതല്‍ നാല് ഏക്കര്‍ സ്ഥലത്തു കൃഷി തുടങ്ങി. എംപിഇഡിഎയുടെ സഹായത്തോടെ ഒരുതവണ മാത്രം കയറ്റുമതി ഏജന്‍സിക്കു കൊഞ്ചു വിറ്റു. തുടര്‍ച്ചയായി അവര്‍ക്കു കൊടുക്കുന്നതിനു തടസ്സങ്ങള്‍ പലതുണ്ട്. ഏജന്റുമാര്‍ മുഖാന്തരം ഹോട്ടലുകള്‍ക്കും ടൂറിസം കേന്ദ്രങ്ങള്‍ക്കുമാണു മത്സ്യം കൂടുതലായി വില്‍ക്കുന്നത്.

മത്സ്യക്കൃഷിക്കു ശേഷം നെല്‍ക്കൃഷി ചെയ്താല്‍ കളയും കീടങ്ങളും കുറയും. മണ്ണിനു വളക്കൂറും ലഭിക്കും. നെല്‍ച്ചെടി കരുത്തോടെ വളര്‍ന്നു മെച്ചപ്പെട്ട വിള നല്‍കും. പത്തോ പതിനഞ്ചോ കൃഷിക്കാര്‍ മാത്രമുള്ള ചെറിയ പാടശേഖരങ്ങളിലാണ് ഒരു നെല്ലും ഒരു മീനും വിജയിപ്പിക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ 1.3 ഏക്കര്‍ സ്ഥലത്ത് ആറ്റുകൊഞ്ചും കരിമീനും തിലോപ്പിയയും കാളാഞ്ചിയും ഒരുപോലെ കൃഷി ചെയ്തു മത്സ്യക്കൃഷിയില്‍ മുന്നേറുകയാണു ചമ്പക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ കുര്യച്ചന്‍.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയിലെ മത്സ്യകേരളം - കരിമീന്‍ വര്‍ഷം പദ്ധതി ഉദ്ഘാടനത്തിനോടനുബന്ധിച്ച് 2011 സെപ്റ്റംബര്‍ ആറിനു ചൊവ്വാഴ്ച തൃശൂര്‍ മാള പൊയ്യ മോഡല്‍ ഫിഷ്ഫാം ആന്‍ഡ് ട്രെയിനിംഗ് സെന്ററില്‍ (അഡാക്ക്) നടത്തിയ മത്സ്യ കര്‍ഷക അവാര്‍ഡ് വിതരണവേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്നു മികച്ച ശുദ്ധജല മത്സ്യക്കര്‍ഷകനുള്ള അവാര്‍ഡ് കുര്യച്ചന്‍ സ്വീകരിച്ചു.

എടത്വ ചങ്ങംകരി വാളംപറമ്പില്‍ റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ സേവ്യര്‍ വി. മാത്യുവിന്റേയും ചെക്കിടിക്കാട് കരിക്കംപള്ളില്‍ തങ്കമ്മയുടേയും മകളാണ് പാചകവിദഗ്ധയായ ഭാര്യ മോളി. മക്കള്‍: മെറിന്‍, റോസി (ഇരുവരും ദുബായ്), ജേക്കബ് കുര്യന്‍ (മറൈന്‍ ബിരുദ വിദ്യാര്‍ഥി, പൂന).

Saturday, August 27, 2011

മേഘയുടെ കവിതാസമാഹാരം പ്രകാശിപ്പിച്ചു

ത്തു വയസുകാരി മേഘയുടെ പ്രഥമ ഇംഗ്ലീഷ് കവിതാ സമാഹാരമായ 'ജിഗ്‌സോ ആന്‍ഡ് അദര്‍ പോയംസ്' പ്രകാശിപ്പിച്ചു. One Last Glance, Jigsaw, A Bollywood Movie തുടങ്ങി 23 കവിതകളാണ് സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ അഞ്ചാം ഗ്രേഡ് വിദ്യാര്‍ഥിനിയാണ് മേഘ. 2006-ല്‍ അഞ്ചു വയസുള്ളപ്പോള്‍ മുതല്‍ കവിതകളും ചെറുകഥകളും എഴുതിത്തുടങ്ങി. ആദ്യ കവിത 'മൈ ബ്രദര്‍ കെവെന്‍' ദോഹയിലെ ഇംഗ്ലീഷ് ദിനപത്രമായ ഗള്‍ഫ് ടൈംസില്‍ പ്രസിദ്ധീകരിച്ചു. ദൂരക്കാഴ്ചകളോടു കൂടി ബാല്യജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും വിസ്മയങ്ങളും കണ്ടെത്തുകയാണ് കവിതകളിലൂടെ മേഘ.

ജോര്‍ജ് ജി. കരിക്കംപള്ളിലിന്റേയും (ജോയിച്ചന്‍) ആലപ്പുഴ എടയാടി മിലന്‍ തോമസിന്റേയും മകളാണ് മേഘ ജോര്‍ജ്. ജനനം 2001 ഏപ്രില്‍ എട്ട്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ജോര്‍ജ്, എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ കളപ്പുരയ്ക്കല്‍ കെ.എ.ജോര്‍ജിന്റെയും (വക്കച്ചന്‍) പാലാ ചേര്‍പ്പുങ്കല്‍ മങ്കര മറിയക്കുട്ടിയുടേയും നാലാമത്തെ പുത്രനാണ്. അധ്യാപികയാണ് മിലന്‍. ഖത്തറിലെ ദോഹയിലാണ് മേഘയും കുടുംബവും.

ആലപ്പുഴ ഹോട്ടല്‍ റോയല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ 2011 ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 9.15-നു സംഘടിപ്പിച്ച ചടങ്ങില്‍ മുന്‍ മന്ത്രി ജി.സുധാകരന്‍ എംഎല്‍എ പ്രകാശനം നിര്‍വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവൂം ബാലസാഹിത്യകാരനുമായ കല്ലേലി രാഘവന്‍പിള്ള ആദ്യപ്രതി ഏറ്റുവാങ്ങി. മഹാത്മാ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് വിസിറ്റിംഗ് പ്രൊഫസര്‍ ഡോ. സ്‌കറിയാ സക്കറിയ അധ്യക്ഷത വഹിച്ചു. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.അരവിന്ദാക്ഷന്‍, ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളജ് ഫോര്‍ വിമന്‍ ഇംഗ്ലീഷ് അസോഷ്യേറ്റ് പ്രൊഫസറും പുസ്തകത്തിന്റെ അവതാരികാകാരിയുമായ ഡോ.സന്ധ്യാ പൈ, തൃശൂര്‍ മാനുവല്‍സണ്‍സ് മുന്‍ എംഡി പി.എം. തോമസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സിനിമാ സംവിധായകന്‍ ഫാസിലിന്റെ ആശംസാ സന്ദേശം വായിച്ചു.

ആലപ്പുഴയിലെ ലീപ് പബഌക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കവര്‍: ജയകുമാര്‍. ലേഔട്ട്: രാമനാഥന്‍. വില: 30.00 രൂപ.

പുസ്തക പ്രകാശനം സംബന്ധിച്ച് ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, August 23, 2011

മാത്യൂസും ഷെറിനും 'റൗണ്ട് ടേബിള്‍' ഉത്തമ ദമ്പതികള്‍

കൊച്ചിന്‍ ബാക്ക്‌വാട്ടര്‍ റൗണ്ട് ടേബിള്‍ 131, മാത്യൂസ് ജോസിനേയും ഷെറിന്‍ മാത്യൂസിനെയും ബെസ്റ്റ് കപ്പിളായി (ഉത്തമ ദമ്പതികള്‍) അംഗീകരിച്ചു. ചെയര്‍മാന്‍ 2010-11 തോമസ് ചാക്കോ ഇതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.

വോഡക്‌സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (33/316 ബി 5, കോസേരില്‍ ബില്‍ഡിംഗ്‌സ്, അംബേദ്കര്‍ റോഡ്, വെണ്ണല, കൊച്ചി-682028, കേരളം, ഇന്ത്യ. വെബ്‌സൈറ്റ്: http://wodux.com) സിഇഒ ആണ് മാത്യൂസ്. മകള്‍ മിയ. ഫെഡറല്‍ ബാങ്ക് റിട്ടയേഡ് മാനേജര്‍ കൊഴുവനാല്‍ തെക്കേമുറി ജോസഫുകുഞ്ഞിന്റേയും എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ലില്ലിക്കുട്ടിയുടേയും മകനാണ് മാത്യൂസ്.

Sunday, August 14, 2011

പ്രകാശമാനമായ കവിതകളുമായി മെറിയം

പ്രകാശമാനമായ ഭാവി വരികളിലൊതുക്കിയ മികച്ച ഇംഗ്ലീഷ് കവിതകളുമായി മെറിയം ജോസഫ്. കരിക്കംപള്ളില്‍ കളപ്പുരയ്ക്കല്‍ ജോസഫ് ജോര്‍ജിന്റെ (ജോസുകുട്ടി) മകളാണ് പന്ത്രണ്ടുകാരിയായ മെറിയം.

കോട്ടയത്ത് 1999 ഓഗസ്റ്റ് 30-നു ജനനം. യുഎഇയിലും ഒമാനിലുമായിട്ടാണ് മെറിയത്തിന്റെ വിദ്യാഭ്യാസത്തിന്റെ തുടക്കം. ഫുജൈറ സെന്റ് മേരീസ് കാത്തലിക് സ്‌കൂള്‍, സലാല ഇന്ത്യന്‍ സ്‌കൂള്‍, ഷാര്‍ജ ഡിപിഎസ് എന്നിവിടങ്ങളില്‍ പഠിച്ചു. പിന്നെ കേരളത്തിലെത്തി കൊച്ചി ഇടപ്പള്ളി കാമ്പിയന്‍ സ്‌കൂളിലും. ഇപ്പോള്‍ കൊച്ചി കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബഌക് സ്‌കൂളില്‍ ഏഴാം സ്റ്റാന്‍ഡാര്‍ഡ് വിദ്യാര്‍ഥിനി. ജോര്‍ജി സഹോദരന്‍.

ഭാവി തലമുറയ്ക്കു വേണ്ടി പരിസ്ഥിതി സംരക്ഷിക്കണമെന്ന പ്രമാണവാക്യമാണ് മെറിയത്തിനുള്ളത്. ഒന്‍പതാം വയസില്‍ ഇംഗ്ലീഷില്‍ കവിതകളും കഥകളും എഴുതാന്‍ തുടങ്ങിയ മെറിയത്തിന്റെ കവിതകളുടെ പ്രചോദനം പ്രകൃതിയും സമൂഹവുമാണ്. എഴുതിയ പ്രധാന കവിതകള്‍ Into The Future I Take A Peep, Three Lazy Bulky Women, A Splendid Day, The River That Flows On and On, My Weird Friend, Naughty Brother, Christmas Is On Its Way, Rabbit on the Stage! ! ! !, It's Just in Your Mind തുടങ്ങിയവയാണ്. ഈ കവിതകള്‍ പോയംഹണ്ടര്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റില്‍ യുവ കവയിത്രികളില്‍ മുന്‍നിര സ്ഥാനം മെറിയത്തിനുണ്ട്. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കവിതകളും അവയെ വിലയിരുത്തിക്കൊണ്ടുള്ള കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കേരള സര്‍ക്കാര്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് അഡീഷണല്‍ ഡയറക്ടറായി വിരമിച്ച ടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ കളപ്പുരയ്ക്കല്‍ കെ.എ.ജോര്‍ജിന്റെ (വക്കച്ചന്‍)-യും പാലാ ചേര്‍പ്പുങ്കല്‍ മങ്കര മറിയക്കുട്ടിയുടേയും മൂന്നാമത്തെ മകനാണ് ജോസുകുട്ടി. ഖത്തറിലെ ദോഹയില്‍ ജോലി ചെയ്യുന്നു. എഎംജിസിസി-ഖത്തര്‍ ഓപ്പറേഷന്‍സ് മാനേജര്‍. ഭാര്യ തുരുത്തി നേര്യംപറമ്പില്‍ കൊച്ചുറാണി.

Saturday, August 6, 2011

റീവ കൊച്ചി ടിടി സെമിഫൈനലില്‍

ഫാക്ട് സംഘടിപ്പിച്ച മുപ്പത്തിരണ്ടാമത്
ഡോ.പി.കെ.നാരായണസ്വാമി
മെമ്മോറിയല്‍ ഓള്‍
കേരള പ്രൈസ് മണി ടേബിള്‍
ടെന്നിസ് ടൂര്‍ണമെന്റ് -2011
മിനി കേഡറ്റ് ഗേള്‍സ് വിഭാഗത്തില്‍ ആലപ്പുഴയുടെ
റീവ അന്ന മൈക്കിള്‍ സെമിഫൈനലിലെത്തി.
ഫാക്ട് കൊച്ചിന്‍ ഡിവിഷന്‍ ഫാക്ട് അമ്പലമേട്
ക്ലബ് നേതൃത്വം നല്കിയ ടൂര്‍ണമെന്റ് അമ്പലമേട്
ക്ലബ് ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ്
ആറിനായിരുന്നു.
കേഡറ്റ് ഗേള്‍സ് വിഭാഗത്തിലും
റീവ പങ്കെടുത്തു.

ആലപ്പുഴ വൈഎംസിഎ ടേബിള്‍
ടെന്നിസ് അക്കാഡമിയില്‍ പരിശീലനം
നടത്തുന്ന റീവയുടെ കോച്ചുമാര്‍ ബോബി
ജോസഫ്, അരുണ്‍ എന്നിവരാണ്.

Thursday, July 28, 2011

'നക്ഷത്രക്കൂടാരം' പുതുമയോടെ തന്നെ

രുണ്‍ ജോസ് മുക്കാടന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ അഭിനയിച്ച 'നക്ഷത്രക്കൂടാരം' എന്ന മലയാളം സിനിമ വര്‍ഷങ്ങള്‍ക്കു ശേഷവും സമകാലിക വിദ്യാര്‍ഥി ജീവിതവുമായി
ചേര്‍ന്നു നില്ക്കുന്നു. സ്‌കൂളില്‍ പഠിക്കുന്ന നാലു വിദ്യാര്‍ഥികളും
അവരുടെ സ്‌കൂളില്‍ എത്തുന്ന അധ്യാപികയുമായുള്ള ബന്ധമാ
ണ് ചിത്രത്തിന്റെ പ്രമേയം. രണ്ടു പതിറ്റാണ്ടായിട്ടും കഥയുടെ പുതുമ നിലനില്ക്കുന്നുണ്ട്. ഇന്ന് (2011 ജൂലൈ 28 വ്യാഴം) രാത്രി 7.30-ന് ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ ഈ ചിത്രം വീണ്ടും സംപ്രേഷണം ചെയ്തിരുന്നു.

ജോഷി മാത്യു സംവിധാനം ചെയ്ത 'നക്ഷത്രക്കൂടാരം' 1992-ലാണ് റിലീസ് ചെയ്തത്. കഥ സതീഷ് ബാബു പയ്യന്നൂര്‍, ജോഷി മാത്യു. കോട്ടയം ഗിരിദീപം സ്‌കൂളിലും മറ്റുമായിരുന്നു ചിത്രീകരണം. അപ്പോള്‍ അവിടെ വിദ്യാര്‍ഥിയായിരുന്നു അരുണ്‍. മര്‍ച്ചെന്റ് നേവിയില്‍ എന്‍ജിനിയറാണ് അരുണ്‍ ഇപ്പോള്‍.

വലിയ താരനിരയായിരുന്നു ചിത്രത്തില്‍. ശ്വേതാ മേനോന്‍ (നിര്‍മല എസ്. മേനോന്‍), സുരേഷ് ഗോപി (ജീവന്‍ റോയ്), ഷാഹുല്‍ (ഷാഹുല്‍ ഹമീദ്), ഇന്നസന്റ് (ഫാ.ഭവാനിയോസ്), ജഗതി ശ്രീകുമാര്‍ (ഭാസ്‌ക്കര കുറുപ്പ്), ഒടുവില്‍ ഉണ്ണികൃഷ്ണന്‍ (സിംഗപ്പൂര്‍ അങ്കിള്‍), കെപിഎസി ലളിത (ഭവാനി), ശങ്കരാടി (രാഘവ പണിക്കര്‍), രാമചന്ദ്രന്‍ (അലക്‌സ് ചെറിയാന്‍), വത്സല മേനോന്‍ (വിശാലാക്ഷി), സൈനുദ്ദീന്‍ (കുട്ടപ്പന്‍), തൊടുപുഴ വാസന്തി (മനോഹരന്റെ അമ്മ), അശോകന്‍ (മനോഹരന്‍) തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.

'നക്ഷത്രക്കൂടാരം' സിനിമയിലെ ചില ദൃശ്യങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, July 12, 2011

റീവ വരച്ച ചിത്രം ദ് ഹിന്ദുവില്‍

റീവ അന്ന മൈക്കിള്‍ വരച്ച പ്രകൃതിദൃശ്യത്തിന്റെ ചിത്രം ദ് ഹിന്ദുവില്‍ പ്രസിദ്ധീകരിച്ചു. കുട്ടികള്‍ക്കായുള്ള ദ് ഹിന്ദു യംഗ് വേള്‍ഡ് സപ്ലിമെന്റിലെ (2011 ജൂലൈ 12 ചൊവ്വ) കലൈഡോസ്‌കോപ് പേജിലാണ് ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കഴിഞ്ഞ അധ്യയന വര്‍ഷം ആലപ്പുഴ ബ്രൈറ്റ്‌ലാന്‍ഡ് ജൂണിയര്‍ സ്‌കൂള്‍ ഒന്നാം സ്റ്റാന്‍ഡാര്‍ഡ് വിദ്യാര്‍ഥിനിയായിരുന്നപ്പോള്‍ വരച്ച ചിത്രമാണിത്. കരിക്കംപള്ളില്‍ മൈക്കിള്‍ മത്തായിയുടെ (സീനിയര്‍ മാനേജര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ആലപ്പുഴ) മകളായ റീവ, തത്തംപള്ളി വാര്‍ഡ് ബ്ലോഗിലെ പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ വരയ്ക്കാറുണ്ട്.

Friday, July 8, 2011

രഞ്ജി എംബിഎ ബിരുദം നേടി

ലോകത്തിലെ മുന്തിയ ബിസിനസ് സ്‌കൂളുകളിലൊന്നായ ഇന്‍സീഡില്‍ നിന്ന് രഞ്ജി ജോണ്‍ എംബിഎ ബിരുദം നേടി. എടത്വ ചെക്കിടിക്കാട്‌ കരിക്കംപള്ളില്‍ സെബാസ്റ്റ്യന്‍ ജോസഫി (ജോണിച്ചന്‍)-ന്റേയും കുഞ്ഞൂഞ്ഞമ്മയുടേയും (ഇരുവരും ദൂബായ്) മകള്‍ ജിന്‍സി സെബാസ്റ്റ്യന്റെ ഭര്‍ത്താവാണ് രഞ്ജി.

ഇന്‍സീഡിന്റെ ഫ്രാന്‍സിലെ (യൂറോപ്പ്) കാമ്പസിലാണ് രഞ്ജി പഠിച്ചത്. 2011 ജൂലൈ ഏഴിനായിരുന്നു ബിരുദദാനച്ചടങ്ങ്. ഫ്രാന്‍സിലെ ഫോണ്ടെന്‍ബ്ല്യൂവിലാണ് ഇപ്പോള്‍ താമസം. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ പിഎല്‍എം കണ്‍സള്‍ട്ടന്റായി 2005 ഒക്ടോബര്‍ മുതല്‍ 2010 മേയ് വരെ പ്രവര്‍ത്തിച്ചു. തിരുവനന്തപുരം ലയോള സ്‌കൂള്‍, കെകെ നഗര്‍ പദ്മ ശേഷാദ്രി ബാലഭവന്‍, കൊല്ലം ടികെഎം കോളജ് ഓഫ് എന്‍ജിനിയറിംഗ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരത്തേ പഠിച്ചു.

ബിസിനസ് സ്‌കൂളുകളുടെ ലോക റാങ്കിംഗില്‍ മുന്‍ നിരയിലാണ് ഇന്‍സീഡ്. ഫോര്‍ബ്‌സും ബിസിനസ് വീക്കും ഒന്നാം സ്ഥാനം നല്കുമ്പോള്‍ ഫിനാന്‍ഷ്യല്‍ ടൈംസ് നാലാം സ്ഥാനമാണ് നല്കിയിട്ടുള്ളത്.

ഇറ്റലി മിലാനിലെ എസ്ഡിഎ ബൊക്കോണി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്ന് 2007-ല്‍ ജിന്‍സി എംബിഎ ബിരുദം നേടിയിരുന്നു. ദൂബായ് ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍, കൊല്ലം ടികെഎം കോളജ് ഓഫ് എന്‍ജിനിയറിംഗ് എന്നിവിടങ്ങളില്‍ പഠനം.

About INSEAD The Business School for the World.

As one of the world's leading and largest graduate business schools, INSEAD brings together people, cultures and ideas from around the world to change lives and to transform organisations. A global perspective and cultural diversity are reflected in all aspects of our research and teaching.

With campuses in Europe (France), Asia (Singapore) and Abu Dhabi, and a research centre in Israel, INSEAD's business education and research spans three continents. School's 145 renowned Faculty members from 36 countries inspire more than 1,000 degree participants in our MBA, Executive MBA and PhD programmes. In addition, more than 9,500 executives participate in INSEAD's Executive Education programmes.

In addition to INSEAD's programmes on three campuses, the INSEAD-Wharton Alliance delivers MBA and co-branded executive education programmes on Wharton's U.S. campuses in Philadelphia and San Francisco. In China, School award a joint Executive MBA with Tsinghua University, and in Brazil, School's executive education association with Fundação Dom Cabral has existed for 21 years.

Last year, INSEAD celebrated 50 years as a pioneer of international business education based in Europe. This year School celebrate another milestone in the history - the 10th Anniversary of Asia campus in Singapore.

Around the world and over the decades, INSEAD continues to believe in conducting cutting edge research and innovating across all programmes in order to provide business leaders with the knowledge and sensitivity to operate anywhere.

Sunday, July 3, 2011

കല്യാണ വീടുകളിലെ ഒത്തൊരുമിപ്പ്

ര്‍ഷങ്ങള്‍ക്കു മുന്‍പ് കുട്ടനാട്ടിലെ കല്യാണവീടുകളില്‍ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സഹകരണം പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ളതായിരുന്നു. നിറഞ്ഞ സൗഹൃദാന്തരീക്ഷം, ഒത്തൊരുമിപ്പ്. ദിവസങ്ങള്‍ക്കു മുന്‍പേ എല്ലാവരും എത്തും. പിന്നെ എല്ലാ ദിവസവും കല്യാണദിവസം പോലെ! ആളും ബഹളവും ഒച്ചയും പന്തലിടലും പാചകവും തീയും പുകയും!!!.

ഇന്നത്തേതു പോലെ അല്ല അന്ന്. ഓര്‍ഡര്‍ നല്കി സമയത്ത് കേറ്ററേഴ്‌സ് കൊണ്ടു വന്നു ആഹാരം വിളമ്പുകയല്ല അന്നത്തെ പതിവ്. പാചകക്കാരുമായി വീട്ടുകാര്‍ ചേര്‍ന്നിരുന്ന് കഥകളും കാര്യങ്ങളും പറഞ്ഞ് കൊതിയൂറിക്കുന്ന ഓരോ വിഭവവും ഉണ്ടാക്കിയെടുക്കും. കല്യാണനാള്‍ അവയെല്ലാം സ്‌നേഹം ചേര്‍ത്തു വയറുനിറയെ വിളമ്പും. കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ആഷ്‌ലിയുടെ വിവാഹത്തിന്റെ തലേന്നാള്‍ വീട്ടുകാര്‍ ചേര്‍ന്ന് നൂറുകണക്കിന് കട്‌ലറ്റുകള്‍ ഉണ്ടാക്കുന്നതാണ് ഫോട്ടോയില്‍ കാണുന്നത്. കാല്‍ നൂറ്റാണ്ടു മുമ്പത്തെ ദൃശ്യം. തേങ്ങചുരണ്ടുന്നതും പാലപ്പമുണ്ടാക്കുന്നതും കാണണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, June 27, 2011

മൊബൈലിലും കരിക്കംപള്ളില്‍ ഫാമിലി ബ്ലോഗ്


രിക്കംപള്ളില്‍ ഫാമിലി ബ്ലോഗ് കംപ്യൂട്ടറില്‍ അല്ലാതെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള മൊബൈല്‍ ഫോണുകളിലും മലയാളത്തില്‍ വായിക്കാം.

നിലവില്‍ മൊബൈലില്‍ മലയാളം ബ്ലോഗുകളും വെബ്‌സൈറ്റുകളും മറ്റും വായിക്കാന്‍ 'ഓപ്പറ മിനി' എന്ന മൊബൈല്‍ ബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. (ചില മലയാളം വെബ് സൈറ്റുകള്‍ 'ന്യൂസ് ഹണ്ട്' എന്ന സോഫ്റ്റ്‌വെയറിലേ വായിക്കാന്‍ സാധിക്കൂ.) മലയാളം യൂണികോഡ് ഫോണ്ട് ആണ് ബ്ലോഗില്‍ ഉപയോഗിക്കുന്നത്.

ഓപ്പറ മിനി ഇന്‍സ്റ്റാള്‍ ചെയ്യാന്‍:

1. ഓപ്പറ മിനി http://www.opera.com/mobile/ എന്ന വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യുക.
2. Opera Mini ഓപ്പണ്‍ ചെയ്യുക. അഡ്രസ് ബാറില്‍ config: എന്നു ടൈപ്പ് ചെയ്യുക. ' : ' (കോളണ്‍) ഇടണം.
3. ഇപ്പോള്‍ Power User Settings എന്നൊരു പേജ് കിട്ടും. അത് താഴേയ്ക്ക് സ്‌ക്രോള്‍ ചെയ്യുക. Use bitmap fonts for complex scripts എന്ന സെറ്റിങ്ങില്‍ എത്തുക. അവിടെ No എന്നു കാണുന്നത് Yes ആക്കുക. എന്നിട്ട് Save ചെയ്യുക.
4. config: എന്നു ടൈപ്പു ചെയ്യുമ്പോള്‍ ചിലപ്പോള്‍ error കാണിച്ചേക്കാം. അപ്പോള്‍ opera:config എന്നു ടൈപ്പു ചെയ്തു ശ്രമിക്കുക. പ്രശ്‌നം തുടരുകയാണെങ്കില്‍ ഓപ്പറ മിനി ക്ലോസ് ചെയ്ത് വീണ്ടും ശ്രമിക്കുകയോ Uninstall ചെയ്തു വീണ്ടും Install ചെയ്തു നോക്കുകയോ ചെയ്യുക.

Friday, June 24, 2011

ബ്ലോഗ് കാണുമ്പോള്‍ സന്തോഷം നൂറു ശതമാനം


രിക്കംപള്ളില്‍ ഫാമിലി ബ്ലോഗിലെ 'അഭിപ്രായം' പംക്തിയില്‍ കരിക്കംപള്ളില്‍ ഫാമിലി ബ്ലോഗ് കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടോ? എന്നൊരു ചോദ്യം 2011 മാര്‍ച്ച് 14-നു നല്കിയിരുന്നു. ജൂണ്‍ 24 ആയപ്പോള്‍ 50 പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. 'ഉണ്ട്' എന്നാണ് എല്ലാവരും രേഖപ്പെടുത്തിയിരിക്കുന്നത്. നൂറു ശതമാനം. ബ്ലോഗ് (http://karikkampallilfamily.blogspot.com)
സന്ദര്‍ശിച്ചവരുടെ എണ്ണം ഇപ്പോള്‍ നാലായിരം കവിഞ്ഞു.

ഇതേസമയം, ഇതേ ചോദ്യം ഫേസ്ബുക്കിലും (http://www.facebook.com/pages/Karikkampallil-Family) മേയ് 11-ന് ഉന്നയിച്ചിരുന്നു. പതിനൊന്നു പേര് 'ഉണ്ട്' എന്നറിയിച്ചപ്പോള്‍ രണ്ടു പേര്‍ 'ഇല്ല' എന്നു രേഖപ്പെടുത്തി. അതിനുള്ള കാരണങ്ങള്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ച് രണ്ടു പേര്‍ക്കും ഇ-മെയില്‍ അയച്ചിട്ടുണ്ട്. ബ്ലോഗ് കൂടുതല്‍ പ്രയോജനകരമാക്കുന്നതിന് ക്രിയാത്മകമായ നിര്‍ദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്.

Wednesday, June 1, 2011

നിഫ്റ്റ് എന്‍ട്രന്‍സില്‍ അന്ന സണ്ണി മുന്നില്‍

മിനിസ്ട്രി ഓഫ് ടെക്സ്റ്റയില്‍സിന്റെ ആഭിമുഖ്യത്തിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (നിഫ്റ്റ്) മാസ്റ്റേഴ്‌സ് ഇന്‍ ഫാഷന്‍ മാനേജ്‌മെന്റ് (എംഎഫ്എം) പ്രവേശന എന്‍ട്രന്‍സ് പരീക്ഷ റാങ്ക് ലിസ്റ്റില്‍ അന്ന സണ്ണി മുന്നില്‍. കേരളത്തില്‍ ഒന്നാമതും അഖിലേന്ത്യാ തലത്തില്‍ പതിനൊന്നാമതുമാണ് സ്ഥാനം.

എന്‍ജിനിയറിങ്ങ് മേഖലയില്‍ ഐഐടിയും മാനേജ്‌മെന്റ് രംഗത്ത് ഐഐഎമ്മും പോലെ ഫാഷന്‍ മേഖലയിലെ ദേശീയ സ്ഥാപനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി അഥവാ നിഫ്റ്റ്. ഫാഷന്‍ ലോകത്ത് രാജ്യത്തെ അവസാന വാക്കെന്ന് വിശേഷണം. ഫാഷന്റേയും മാനേജ്‌മെന്റിന്റേയും വിശാലമായ ലോകം ലക്ഷ്യം കാണുന്നവര്‍ക്ക് മികച്ച വാതായനം. ഇപ്പോള്‍ 14 കാമ്പസുകളുണ്ട്. മൗറീഷ്യസില്‍ അന്താരാഷ്ട്ര പഠനകേന്ദ്രം.

Note: The objective of the two year Master Programme in Fashion Management (erstwhile AMM) that started in 1987 by National Institute of Fashion Management (NIFT) is to develop managerial skills in the field of fashion marketing, merchandising and retailin
g best suited to the requirements of the garment export and fashion retail sectors. Students are exposed to creative merchandising/marketing, innovative fashion management practices, fashion forecasting and trends and business practices through field visits and industry internships. The programme inculcates in the students the right attitude to be part of the middle management of any growing organisation.

Sunday, May 29, 2011

ആഷ്‌ലി-സണ്ണി ദമ്പതികള്‍ വിവാഹ രജത ജൂബിലിയില്‍

ണ്ണി-ആഷ്‌ലി ദമ്പതികള്‍ വിവാഹ രജത ജൂബിലി ആഘോഷിക്കുന്നു. 2011 മേയ് 10-നായിരുന്നു ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികം.

എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ മത്തമ്മയുടേയും കുഞ്ഞുമോളുടേയും മകളാണ് ആഷ്‌ലി. പഴുവക്കളം കുട്ടപ്പന്റേയും തങ്കമ്മയുടേയും മകനാണ് സണ്ണി. അക്കു, അച്ചുക്കുട്ടന്‍ എന്നിവര്‍ മക്കള്‍. ഇപ്പോള്‍ കൊച്ചി ഇടപ്പള്ളിയില്‍ താമസം.

1986 മേയ് 10-നു നടന്ന വിവാഹവേളയിലെ ഫോട്ടോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. പച്ച-ചെക്കിടിക്കാട് ലൂര്‍ദു മാതാ പള്ളിയിലായിരുന്നു വിവാഹം. ഫാ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്.ജെ വിവാഹം ആശീര്‍വദിച്ചു. വിവാഹസത്കാരം നന്നാട്ടുമാലില്‍ വീട്ടിലും. കൂടുതല്‍ വിവാഹ ഫോട്ടോകള്‍ക്കായി ആഷ്‌ലി സണ്ണിയുടെ ഫേസ്ബുക്ക് ഫോട്ടോ ആല്‍ബം വിഭാഗം സന്ദര്‍ശിക്കുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, May 20, 2011

ഫാ. തോമസ് മൂര്‍: ഹൃദയബന്ധങ്ങളുടെ കെട്ടുറപ്പു തേടിയ സ്‌നേഹനിധിയായ വൈദികന്‍

തോമസ് മത്തായി കരിക്കംപള്ളില്‍

ഹൃദയബന്ധങ്ങളുടെ കെട്ടുറപ്പിനായി എന്നും പരിശ്രമിച്ചിരുന്ന പ്രമുഖ ധ്യാനഗുരുവും പ്രഗത്ഭ പ്രാസംഗികനും സ്‌നേഹനിധിയായ സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു പരേതനായ ഫാ.തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐ (75). യുവജനക്ഷേമ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുള്ള ഫാ.തോമസ് മൂര്‍ കുട്ടനാടിന്റെ സമഗ്രവികസനത്തിന് അഹോരാത്രം പ്രവര്‍ത്തിച്ചിട്ടുള്ള വൈദികന്‍ കൂടിയാണ്. അയല്‍ക്കൂട്ടങ്ങള്‍, മൈത്രീ ഭവനങ്ങള്‍, പ്രകൃതിജീവനം, കൃഷി, മത്സ്യംവളര്‍ത്തല്‍, സ്വാശ്രയപദ്ധതികള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കെല്ലാം ഫാ.തോമസ് മൂര്‍ മുന്‍നിരയിലായിരുന്നു.

വികസനത്തിനു യുവനേതൃത്വം, യുവഗ്രാം, അക്ഷരവും ഭക്ഷണവും, കുട്ടനാട് കാത്തലിക് അസോസിയേഷന്‍ (കെസിഎ), കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്), സമഗ്രവികാസ്, തിലാപ്പിയ കുളങ്ങള്‍, ദര്‍ശനപുരം, അമ്മയും കുഞ്ഞും, ജീവധാര, പ്രകാശം, ദര്‍ശനവാഹിനി, ഗ്രീന്‍സ് ആലപ്പി, ഗൂരുകുലം, കാത്തലിക് ഫോറം തുടങ്ങിയ ബഹുമുഖങ്ങളായ അനേകം സേവന രംഗങ്ങള്‍ക്ക് ഫാ.തോമസ് മൂര്‍ വേദിയൊരുക്കിയിട്ടുണ്ട്.

ജീവിതം അര്‍ഥവര്‍ത്താകാന്‍ വേണ്ടുന്ന കാര്യങ്ങള്‍ ഫാ.തോമസ് മൂര്‍ ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു: എവിടേയും നവമായ കാര്യങ്ങള്‍ വിജയപ്രദമായി നിര്‍വഹിക്കാന്‍ കഴിഞ്ഞാല്‍, പ്രതിബന്ധങ്ങളേയും എതിര്‍പ്പുകളേയും ചെറുത്തു തോല്പിക്കാന്‍ കഴിഞ്ഞാല്‍, ശരിയുടെ ഭാഗമായിരിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍, ചിലപ്പോഴെങ്കിലും ഒറ്റപ്പെട്ടുപോകുന്ന അവസരമുണ്ടായാല്‍ ജഗദീശന്‍ ഇറങ്ങിവന്ന് തുണയ്ക്കുന്നതു അനുഭവിക്കാന്‍ കഴിഞ്ഞാല്‍, കാലവും കഴിവും സിദ്ധിയും അനുസരിച്ച് എന്തെങ്കിലും ചെയ്തുകൊണ്ടിരുന്നാല്‍, സ്വീകരിക്കുന്നതിനേക്കാള്‍ കൊടുക്കുന്നതിനു കഴിഞ്ഞാല്‍, മനസിന്റെ മിടിപ്പുകള്‍ യുവത്വമുള്ളതായിരുന്നാല്‍, മരിക്കാനും ജീവിക്കാനും ഒരുപോലെ മനസായിരുന്നാല്‍, ആരേയും മനസറിഞ്ഞു നോവിക്കാതിരുന്നാല്‍ മറ്റുള്ളവര്‍ക്കു വേണ്ടി എന്നു പ്രഖ്യാപിക്കുന്ന ജീവിതം പ്രയോജനപ്രദമാകും.

'വികസനം ഉദരത്തിലല്ല, തലയിലാണ് സംഭവിക്കേണ്ടത്' എന്ന സന്ദേശം കുട്ടനാട്ടിലെ ഗ്രാമ പഞ്ചായത്തുകള്‍ തോറും ആളുകളെ വിളിച്ചുകൂട്ടി വ്യക്തികളേയും കുടുംബങ്ങളേയും ബോധവത്കരിക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താനും കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്‌സ്)-ക്കു കഴിഞ്ഞു.

അഞ്ചുവര്‍ഷം കൊണ്ട് കുട്ടനാട്ടിലെ 22 സ്‌കൂളുകളില്‍ നിന്ന് ജാതി, മത ഭേദമെന്യേ മികവുകാട്ടിയ നാനൂറു വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്കിയ പദ്ധതിയാണ് 'യുവഗ്രാം'. പാഠ്യവിഷയങ്ങളില്‍ പ്രത്യേക കോച്ചിങ്, വിനോദ-പഠന യാത്രകള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായിരുന്നു. പരിശീനപദ്ധതിയിലുണ്ടായിരുന്നവര്‍ ഇപ്പോള്‍ ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു.

'അക്ഷരവും ഭക്ഷണവും' പദ്ധതി അഞ്ചാം സ്റ്റാന്‍ഡാര്‍ഡ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സാക്ഷരതാ പരിപാടിയായിരുന്നു. 'ഒന്നാം ക്ലാസ് ഒന്നാം തരമാക്കുക' എന്നതായിരുന്നു ആദ്യലക്ഷ്യം. സര്‍ക്കാര്‍ ഡിപിഇപിയൊക്കെ ആരംഭിക്കുന്നതിനു മുമ്പുള്ള അടിസ്ഥാന കാല്‍വയ്പ്. ആലപ്പുഴ കടപ്പുറത്തെ കുട്ടികള്‍ക്കായുള്ള ഈ പദ്ധതി പത്തു വര്‍ഷം നീണ്ടു. പദ്ധതിയില്‍ പഠിക്കാനെത്തിയ കുഞ്ഞുങ്ങളെ കേരളത്തിലെ മിക്കസ്ഥലങ്ങളും കൊണ്ടുക്കാണിച്ചു.

കാര്‍മെലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സിഎംഐ) തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രോവിന്‍സ് അംഗമാണ് ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐ. ജനനം 1936 മേയ് 10. പ്രഥമ വൃതവാഗ്ദാനം 1957 മേയ് 19. പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയും 1953 മേയ് 17. നിലവില്‍ ആലപ്പുഴ കൈതവന ദര്‍ശനപുരം മല്‍പാന്‍ തോമസ് പോരൂക്കര ഗാര്‍ഡന്‍സ് ദര്‍ശനവീട് പ്രീഫെക്ട്.

മുപ്പത്തിമൂന്നാം വയസില്‍ മാന്നാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രയോര്‍ ആയി. സിഎംഐ സഭയുടെ തിരുവനന്തപുരം പ്രവിശ്യ വികാര്‍ പ്രൊവിന്‍ഷ്യാള്‍, കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി, യുവദീപ്തി സ്ഥാപക ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. ചമ്പക്കുളം, കരിക്കാട്ടൂര്‍, ചെത്തിപ്പുഴ, പാലമ്പ്ര, ആലപ്പുഴ തുടങ്ങിയ കൊവേന്തകളില്‍ പ്രവര്‍ത്തിച്ചു. ദീപിക ദിനപത്രത്തില്‍ അഞ്ചു വര്‍ഷം പരസ്യ, സര്‍ക്കുലേഷന്‍ മാനേജര്‍ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കൂടാതെ ബോംബെ പ്രതിനിധിയുമായിരുന്നിട്ടുണ്ട്.

'കുറെ നുറുങ്ങു കാര്യങ്ങള്‍' എന്ന ആത്മകഥ 2004-ല്‍ പ്രസിദ്ധീകരിച്ചു. ആന്‍ഞ്ചലിക്കും സര്‍വകലാശാലയില്‍ ഗ്രാമപുനര്‍നിര്‍മാണത്തില്‍ കോഴ്‌സ് പാസായി. ഇറ്റലി, വത്തിക്കാന്‍, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ പുതുച്ചിറയ്ക്കല്‍ പരേതരായ സ്‌കറിയയുടേയും ക്ലാരമ്മയുടേയും മകനാണ് ഫാ.തോമസ് മൂര്‍. സഹോദരങ്ങള്‍: പരേതനായ ജോസഫ് സ്‌കറിയ (ഡെറാഡൂണ്‍), അച്ചാമ്മ തോമസ് പോളച്ചിറ (പായിപ്പാട്), എസ്.ബേബി കരിക്കംപള്ളില്‍ (ചെക്കിടിക്കാട്), പരേതനായ ജോണ്‍ സ്‌കറിയ (കാനഡ), ഡോ.സ്‌കറിയ സക്കറിയ (ചങ്ങനാശേരി), ജയിംസ് സ്‌കറിയ(യുഎസ്എ).

എറണാകുളം മരട് ലേക്‌ഷോര്‍ ആശുപത്രിയില്‍ 2011 മേയ് 20-നു പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നു. ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം 2011 മേയ് 21-നു ശനിയാഴ്ച രാവിലെ ഒന്‍പതിനു ആലപ്പുഴ കൈതവന ദര്‍ശനപുരത്തുള്ള ദര്‍ശനവീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പതിനൊന്നിനു ചങ്ങനാശേരിയിലേക്കു കൊണ്ടുപോകുന്ന മൃതദേഹം ഉച്ചകഴിഞ്ഞ് 2.30-ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ (കൊവേന്ത ആശ്രമം) സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. (പോസ്റ്റ് 2011 മേയ് 20)

Tuesday, May 10, 2011

തോമസ് മൂറച്ചന്റെ എഴുപത്തിയഞ്ചാം ജന്മദിനം

പ്രമുഖ ധ്യാനഗുരുവും സാമൂഹ്യപ്രവര്‍ത്തകനുമായ തോമസ് മൂറച്ചന് (ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐ, പ്രീഫെക്ട്, ദര്‍ശനവീട്, മല്‍പാന്‍ തോമസ് പോരൂക്കര ഗാര്‍ഡന്‍സ്, ദര്‍ശനപുരം, സനാതനപുരം പി.ഒ., ആലപ്പുഴ-688003) എഴുപത്തിയഞ്ചാം ജന്മദിനം.

കാര്‍മെലൈറ്റ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (സിഎംഐ) തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രോവിന്‍സ് അംഗമായ തോമസ് മൂറച്ചന്റെ ജനനം 1936 മേയ് പത്തിനാണ്. പ്രഥമ വ്രതവാഗ്ദാനം 1957 മേയ് 19. പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയും 1953 മേയ് 17.

സമഗ്രവികാസ്, ഗുരുകുലം, വികസനത്തിന് യുവനേതൃത്വം, അക്ഷരവും ഭക്ഷണവും, കുട്ടനാട് കാത്തലിക് അസോസിയേഷന്‍, കുട്ടനാട് ഇന്റഗ്രല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി, തിലാപ്പിയ കുളങ്ങള്‍, ദര്‍ശനപുരം തുടങ്ങിയ ബഹുമുഖങ്ങളായ അനേകം സേവന രംഗങ്ങള്‍ക്ക് തോമസ് മൂറച്ചന്‍ തുടക്കം കുറിച്ചിട്ടുണ്ട്.

തോമസ് മൂറച്ചന്‍ വൈദികവൃത്തിയുടെ കാല്‍ ശതാബ്ദം പിന്നിട്ടപ്പോള്‍ കെ.സി.എയുടെ ആഭിമുഖ്യത്തില്‍ പൗരോഹിത്യ രജത ജൂബിലി ആലപ്പുഴ സെന്റ് സേവ്യേഴ്‌സ് കാര്‍മ്മല്‍ വില്ലയില്‍ ആഘോഷിച്ചിരുന്നു. 1988 മേയ് 18-നായിരുന്നു അത്.

എന്നാല്‍, കഴിഞ്ഞ ഏതാനും ആഴ്ചകളായി തോമസ് മൂറച്ചന്‍ രോഗബാധിതനായി കഴിയുകയാണ്. ഇപ്പോള്‍ എറണാകുളം മരട് ലേക്‌ഷോര്‍ ആശുപത്രിയില്‍ ഐസിയുവില്‍ പ്രത്യേക പരിചരണത്തില്‍. (പോസ്റ്റ് 2011 മേയ് 10)

Monday, April 4, 2011

അബാന, ദി ടേണ്‍കീ ബില്‍ഡര്‍ രംഗത്ത്

രുടേയും സങ്കല്പത്തിലുള്ള ഭവനങ്ങളുടേയും വാണിജ്യ സമുച്ചയങ്ങളുടേയും എത്രയും വേഗമുള്ള നിര്‍മാണ പൂര്‍ത്തീകരണത്തിന് അബാന, ദി ടേണ്‍കീ ബില്‍ഡര്‍ രംഗത്ത്. കൊച്ചി കേന്ദ്രമായാണ് അബാന പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. കേരളത്തിലെവിടേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍വ്വസജ്ജമാണ് അബാന.

അബാനയുടെ പ്രൊമോട്ടര്‍ സണ്ണി ജേക്കബിന് നിര്‍മാണ രംഗത്ത് മൂന്നു പതിറ്റാണ്ടു കാലത്തെ വൈദഗ്ദ്ധ്യമുണ്ട്. പാലങ്ങള്‍, റിസര്‍വോയറുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ വമ്പന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ സണ്ണി ജേക്കബിന് അനുഭവജ്ഞാനവും സാങ്കേതിക പരിജ്ഞാനവും ഏറെയാണ്. ഇതേ രംഗത്ത് ആറു പതിറ്റാണ്ടു കാലത്തെ പരിചയമുള്ള 'സ്‌കില്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനി' ചെയര്‍മാന്‍ പി.സി.ചാക്കോയുടെ മകനാണ് സണ്ണി ജേക്കബ്. 'ഭഗീരഥ എന്‍ജിനിയറിംഗ് ലിമിറ്റഡി'ന്റെ ഫൗണ്ടര്‍ ഡയറക്ടറന്മാരില്‍ ഒരാളായിരുന്നു പി.സി.ചാക്കോ. കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ചാക്കോ മാത്യുവിന്റെ മകള്‍ ആഷ്‌ലിയാണ് ഭാര്യ. നിര്‍മാണ മേല്‍നോട്ടത്തിന് മകള്‍ അന്ന സണ്ണിയും നേതൃത്വം നല്കുന്നു.

പാരമ്പര്യത്തില്‍ അധിഷ്ഠിതവും തെളിയിക്കപ്പെട്ടിട്ടുള്ളതുമായ കര്‍മ്മശേഷിയും അത്യാധുനിക സജ്ജീകരണങ്ങളുമാണ് അബാനയുടെ പ്രത്യേകത. അബാന എന്ന വാക്കിന്റെ അര്‍ഥം ശാശ്വതം, ശിലാനിര്‍മിതം, കെട്ടിടം എന്നൊക്കെയാണ്. ബൈബിള്‍ സംബന്ധിയായ വാക്കുമാണിത്. അബാനയെക്കുറിച്ചും അബാനയുടെ പ്രോജക്ടുകളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, March 30, 2011

കൊച്ചുറാണി വിരമിച്ചു


ടത്വ സെന്റ് അലോഷ്യസ് കോളജില്‍ നിന്ന് പ്രൊഫ. കൊച്ചുറാണി മൈക്കിള്‍ വിരമിച്ചു. ഫിസിക്‌സ് അധ്യാപികയായിരുന്നു. പാലാ അല്‍ഫോന്‍സ കോളജിലായിരുന്നു പഠനം. എംഎസ്‌സി, ബി.എഡ് ബിരുദധാരി.

കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ തങ്കമ്മയുടേയും എടത്വ ചങ്ങംകരി
വാളംപറമ്പില്‍ കുട്ടപ്പന്റേയും (സേവ്യര്‍ വി. മാത്യു, എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌ക്കൂള്‍ മുന്‍ ഹെഡ്മാസ്റ്ററും എടത്വ പഞ്ചായത്ത് മുന്‍ അംഗവും) മകന്‍ ജിമ്മിച്ചന്റെ ഭാര്യയാണ് കൊച്ചുറാണി. പാലാ പ്രവിത്താനം തെക്കേല്‍ കുടുംബാംഗമാണ്. എടത്വ സെന്റ് അലോഷ്യസ് കോളജ് അധ്യാപകനായിരുന്നു ജിമ്മിച്ചനും. നിഷ, നിത, നിധി എന്നിവര്‍ മക്കള്‍.

Monday, March 7, 2011

അല്‍ഫോന്‍സാമ്മയുടെ ഓര്‍മ്മയില്‍ അമ്മാമ്മ


ന്ത്യയിലെ ആദ്യ വിശുദ്ധയായ അല്‍ഫോന്‍സാമ്മയെ കണ്‍നിറയെ കണ്ടിട്ടുള്ളതിന്റെ പുണ്യാനുഭവത്തിലാണ് എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ കാട്ടുങ്കല്‍ ചിന്നമ്മ. ചങ്ങനാശേരി വാഴപ്പള്ളി പടിഞ്ഞാറേക്കളം കുടുംബാംഗമായ ചിന്നമ്മയുടെ ചെറുപ്പകാലത്താണ് അല്‍ഫോന്‍സാമ്മ അയല്‍വീട്ടുകാരിയായി താമസിച്ചിട്ടുള്ളത്. അക്കാലത്ത് അന്നക്കുട്ടിയെന്ന അല്‍ഫോന്‍സാമ്മയുടെ കൂട്ടുകാരിയായിരുന്നു ചിന്നമ്മ. ഇപ്പോള്‍ പ്രാര്‍ഥനാപൂര്‍വം ഓര്‍ക്കുന്നു.

1928-ല്‍ പഠനത്തിനായിട്ടാണ് അല്‍ഫോന്‍സാമ്മ വാഴപ്പള്ളിയിലെത്തിയത്. 1930 വരെ വാഴപ്പള്ളി എം.എച്ച് സ്‌കൂളില്‍ പഠിച്ചു.

1910 ഓഗസ്റ്റ് 19-നു കുടമാളൂരിലാണ് അല്‍ഫോന്‍സാമ്മയുടെ ജനനം. സഭാവസ്ത്രസ്വീകരണം 1930 മെയ് 19-നു ഭരണങ്ങാനം പള്ളിയില്‍. 1946 ജൂലൈ 28-നു നിര്യാതയായി. 1986 ഫെബ്രുവരി എട്ടിനു കോട്ടയത്തുവച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ 2008 ഒക്ടോബര്‍ 12-ന് വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.

എല്ലാവരും വളരെ സ്‌നേഹപൂര്‍വം കാട്ടുങ്കല്‍ അമ്മാമ്മ എന്നു വിളിക്കുന്ന ചിന്നമ്മ പരേതനായ വാവച്ചന്റെ ഭാര്യയാണ്. പരേതനായ അപ്പച്ചന്‍, പരേതനായ തങ്കമണി, ചാക്കോച്ചന്‍, ജോര്‍ജുകുട്ടി, അമ്മിണി, പരേതയായ തങ്കമ്മ, തറമ്മ, ജോണിച്ചന്‍, മാത്തുക്കുട്ടി, ളൂവിച്ചന്‍ എന്നിവര്‍ മക്കള്‍.

Saturday, March 5, 2011

കുടുംബത്തിനു വേണ്ടി വിശ്വാസപൂര്‍വം


രിക്കംപള്ളില്‍ കുടുംബത്തിനു വേണ്ടി കുടുംബാംഗങ്ങള്‍ എല്ലാവരും വിശ്വാസപൂര്‍വം എപ്പോഴും പ്രാര്‍ഥിക്കണമെന്ന് വക്കമ്മയച്ചന്‍ (ഫാ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ്.ജെ., അരുള്‍ ആനന്ദര്‍ കോളജ്, കരുമാത്തൂര്‍, മധുര-625514, തമിഴ്‌നാട്) ആഗ്രഹിക്കുന്നു.

'സ്‌നേഹം നിറഞ്ഞ ഈശോയേ, ഞങ്ങള്‍ അങ്ങയോട് അതിരില്ലാതെ നന്ദിയുള്ളവരായിരിക്കുന്നു. ഞങ്ങള്‍ മാതാപിതാക്കളേയും സഹോദരീസഹോദരന്മാരേയും മറ്റു കുടുംബാംഗങ്ങളേയും സ്‌നേഹിക്കുന്നു. പൂര്‍വപിതാക്കളില്‍ ഞങ്ങള്‍ അഭിമാനമുള്ളവരായിരിക്കുന്നു.

കുടുംബത്തിലെ എല്ലാ സന്തോഷകരമായ അനുഭവങ്ങള്‍ക്കും നന്ദി പറയുന്നു.

എന്നാല്‍ ഞങ്ങള്‍ക്ക് ചില സങ്കടകരമായ അവസ്ഥയുണ്ട്. കുടുംബാംഗങ്ങളില്‍ ചിലര്‍ അടുത്തയിടെ ഞങ്ങളെ വേര്‍പിരിഞ്ഞുപോയി. മരിച്ചുപോയ എല്ലാവര്‍ക്കു വേണ്ടിയും പ്രാര്‍ഥിക്കുന്നു.

പലരും പ്രായത്താലുള്ള അസുഖങ്ങളാല്‍ ക്ലേശങ്ങളനുഭവിക്കുകയാണ്. അവരില്‍ പ്രത്യേക അനുഗ്രഹം ചൊരിയണമേ. രോഗങ്ങളാല്‍ വേദനയനുഭവിക്കുന്ന എല്ലാവര്‍ക്കും ആശ്വാസം നല്കണമേ.

കുടുംബത്തിലെ ദുഃഖകരമായ അവസ്ഥയില്‍ അങ്ങയോടു ഞങ്ങള്‍ കണ്ണുനീര്‍ ചൊരിഞ്ഞ് താഴ്മയോടെ പ്രാര്‍ഥിക്കുന്നു. കുടുംബത്തില്‍ എപ്പോഴും സന്തോഷം നിലനിര്‍ത്താന്‍ ഞങ്ങളോടു കരുണ കാണിക്കണമേ.

കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ജീവിതത്തിന്റെ ഭാഗമായി സഹിക്കാനുള്ള മാനസിക ബലം നല്കണമേ. പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ ധൈര്യം നല്കണമേ. പ്രായമായവരെ സ്‌നേഹപൂര്‍വം സഹായിക്കാനും അവര്‍ക്കും താങ്ങും തണലുമാകാനും അനുഗ്രഹം നല്കണമേ. എല്ലാവരോടും അനുഭാവം കാണിക്കാന്‍ അവസരം ഒരുക്കണമേ. കുടുംബാംഗങ്ങള്‍ പരസ്പരം കൂടുതല്‍ വിശ്വാസ്യതയോടെ പെരുമാറാന്‍ ഇടവരുത്തണമേ. കുഞ്ഞുങ്ങള്‍ പരസ്പര ഐക്യത്തോടെ വളരാന്‍ അവസരമൊരുക്കണമേ.

അങ്ങയെ ഞങ്ങള്‍ അകമഴിഞ്ഞു വിശ്വസിക്കുന്നു. അങ്ങയുടെ മുന്നില്‍ ഞങ്ങള്‍ നിസ്സാരരാണ്. പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും സഹായിക്കാനും എല്ലാവര്‍ക്കും കൃപ നല്കണമേ. ദയാനിധിയായ അങ്ങയുടെ ദയയും ആശീര്‍വാദവും അനുഗ്രഹവും ഞങ്ങള്‍ തേടുന്നു.'

ഈ പ്രാര്‍ഥനയുടെ പിഡിഎഫ് പതിപ്പ് ഇ-മെയിലില്‍ കിട്ടുന്നതിന് ദയവായി ആവശ്യം അറിയിക്കുക: karikkampallilfamily@gmail.com. അതിന്റെ പ്രിന്റ് എടുത്ത് കുടുംബാംഗങ്ങള്‍ക്ക് കൈമാറാവുന്നതാണ്.

Wednesday, March 2, 2011

കുഞ്ഞുമോനും ലിന്‍സിയും വിവാഹ രജതജൂബിലിയില്‍

ടത്വ കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുഞ്ഞുമോനും (തൊമ്മിക്കുഞ്ഞിന്റേയും ഗ്രേസിക്കുട്ടിയുടേയും മകന്‍) ലിന്‍സിയും (മാപ്പിളശേരി, ചമ്പക്കുളം) തമ്മില്‍ വിവാഹിതരായതിന്റെ രജതജൂബിലി ആഘോഷിച്ചു.

എടത്വ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ 1986 മാര്‍ച്ച് രണ്ടിന് ഫാ. ഗ്രിഗറി കരിക്കംപള്ളില്‍ ആണ് വിവാഹം ആശീര്‍വദിച്ചത്. തൊമ്മിക്കുഞ്ഞിന്റേയും ഗ്രേസിക്കുട്ടിയുടേയും വിവാഹം ആശീര്‍വദിച്ചതും ഫാ. ഗ്രിഗറി കരിക്കംപള്ളില്‍ ആയിരുന്നു.

വിദ്യാര്‍ഥികളായ രണ്ടു മക്കള്‍. ഗ്രേസ്‌മോളും (പത്താം സ്റ്റാന്‍ഡാര്‍ഡ്) ടോമും (ഏഴാം സ്റ്റാന്‍ഡാര്‍ഡ്)

Sunday, February 20, 2011

കത്ത് എത്താന്‍ 'കരിക്കംപള്ളില്‍' മതി!

ന്ത്യന്‍ തപാല്‍ വകുപ്പിനെ ജനം ഇപ്പോഴും ഇഷ്ടപ്പെടുന്നത് ഇതുകൊണ്ടും കൂടിയാണ്. മേല്‍വിലാസത്തില്‍ തിരിച്ചറിയാന്‍ വീട്ടുപേരു മാത്രം മതി. കത്ത് വഴിതെറ്റാതെയെത്തും. കത്ത് ഏത് ഓണംകേറാമൂലയില്‍ പോലും കൃത്യമായി എത്തിക്കാനാണ് തപാല്‍ വകുപ്പ് ശ്രമിക്കുന്നത്. കുറിയര്‍ കമ്പനികള്‍ക്കാണെങ്കില്‍ കത്തില്‍ വീട്ടുനമ്പരും വഴിനമ്പരും ഇലക്ട്രിക് പോസ്റ്റ് നമ്പരും ഫോണ്‍ നമ്പരും എല്ലാം ഉണ്ടെങ്കില്‍ മാത്രമേ എത്തൂ. അല്ലെങ്കില്‍ അത് വന്ന വഴിക്കു തന്നെ തിരിച്ചു പോകും!

മുംബൈയില്‍ നിന്നു ആലപ്പുഴ കരിക്കംപള്ളിലേക്കയച്ച ഒരു കത്തില്‍ സ്ഥലപ്പേരോ പോസ്റ്റ് ഓഫീസിന്റെ പേരോ പിന്‍കോഡോ ഇല്ലായിരുന്നു. എന്നിട്ടും 2011 ഫെബ്രുവരി 11-ന് പോസ്റ്റ് ചെയ്ത കത്ത് സംസ്ഥാനങ്ങള്‍ കടന്ന് 16-ന് എത്തി.

'സീറോ ഗ്രാവിറ്റി' വിദ്യാര്‍ഥികളുടെയിടയില്‍ ഹിറ്റ്


ന്ന സണ്ണിയുടെ 'സീറോ ഗ്രാവിറ്റി വിത്ത് അന്ന സണ്ണി' എന്ന ബ്ലോഗ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഹിറ്റായി മാറുന്നു.

എറണാകുളം ഇടപ്പള്ളി പഴുവക്കളം സണ്ണി പാലസ് സണ്ണി ജേക്കബിന്റേയും കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ആഷ്‌ലിയുടേയും മകളാണ് അന്ന (അക്കു). സ്‌കൂള്‍ വിദ്യാഭ്യാസം കൊച്ചി കാമ്പിയനിലും ചിന്മയാ വിദ്യാലയത്തിലും. എക്കണോമിക്‌സില്‍ ബിരുദം ചെന്നൈ സ്‌റ്റെല്ലാ മാരിസ് കോളജില്‍ നിന്ന്. കടലാസ് മടക്കി വിവിധ രൂപങ്ങളുണ്ടാക്കുന്ന ജാപ്പനീസ് പരമ്പരാഗത കലയായ ഒറിഗാമിയില്‍ വിദഗ്ധ പരിശീലനം. ജെയ്ക്ക് (അച്ചു) സഹോദരന്‍.

ബ്ലോഗ് വായിക്കാന്‍ ക്ലിക്ക് ചെയ്യുക: http://zerogravitywithannasunny.blogspot.com


Thursday, February 17, 2011

കെട്ടുറപ്പ് ഒത്തൊരുമയിലൂടെ

കെട്ടുറപ്പ് ഒത്തൊരുമയിലൂടെ എന്ന ലക്ഷ്യത്തിനായി കരിക്കംപള്ളില്‍ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വിശേഷങ്ങള്‍, അറിയിപ്പുകള്‍, ചിന്തകള്‍, ഫോട്ടോകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്ന http://karikkampallilfamily.blogspot.com -ലേക്കുള്ള വിവരങ്ങള്‍ karikkampallilfamily@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയക്കുക. കുടുംബാംഗങ്ങളുടെ മേല്‍വിലാസവും ഇ-മെയില്‍ ഐഡിയും അയച്ചു തരുക.: ടീം കരിക്കംപള്ളില്‍ ഫാമിലി ബ്ലോഗ്.

Sunday, February 13, 2011

ആഘോഷപൂര്‍വം ലൂര്‍ദുമാതാവിന്റെ തിരുനാള്‍


ച്ച-ചെക്കിടിക്കാട് ലൂര്‍ദുമാതാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ ലൂര്‍ദുമാതാവിന്റെ തിരുനാള്‍ ആഘോഷപൂര്‍വം നടത്തപ്പെട്ടു. തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് ആയിരങ്ങളാണ് ലൂര്‍ദുമാതാവിന്റെ മാധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിച്ചത്. കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ജേക്കബ് ചാക്കോ (ബേബിച്ചന്‍)-യായിരുന്നു തിരുനാള്‍ പ്രസുദേന്തി.

2011 ഫെബ്രുവരി 10-ന് വ്യാഴാഴ്ച വൈകുന്നേരം നാലിന് കൊടിയേറ്റി തിരുനാള്‍ ആരംഭിച്ചു. 11-ന് ദിവ്യകാരുണ്യ ആരാധനാദിനം. ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് വികാരി ജനറാള്‍ ഫാ.ജോസഫ് നടുവിലേഴം നേതൃത്വം നല്കി. 12-ന് ജപമാലദിനത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന മലങ്കര റീത്തില്‍ മാവേലിക്കര രൂപതാ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് സമര്‍പ്പിച്ചു. 13-ന് ഞായറാഴ്ച തിരുനാള്‍ ദിനത്തില്‍ തക്കല രൂപതാ ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരില്‍ തിരുനാള്‍ സന്ദേശം നല്കി. തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ.സിബി ചെത്തിക്കളം കാര്‍മികത്വം വഹിച്ചു. വൈകുന്നേരം നാലിന് കൊടിയിറക്കി.

വികാരി ഫാ. സഖറിയാസ് കാഞ്ഞൂപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ.മാര്‍ട്ടിന്‍ കുരിശുങ്കല്‍, കൈക്കാരന്മാരായ സി.ജെ.ചെറിയാന്‍ ചെത്തിക്കളം, മത്തായി ശൗര്യാര്‍ കൊച്ചുപറമ്പ് തുടങ്ങിയവര്‍ തിരുനാളിന് നേതൃത്വം നല്കി. തിരുനാളിനു മുന്നോടിയായി 2011 ജനുവരി 23 ഞായറാഴ്ച മുതല്‍ 26 വരെ കുടുംബനവീകരണ വാര്‍ഷികധ്യാനവും നടത്തിയിരുന്നു.

തിരുനാള്‍ പ്രദക്ഷിണത്തിന്റെ വീഡിയോ കാണാം. റിയല്‍ പ്ലയര്‍. 40 സെക്കന്‍ഡ്. (വീഡിയോ: റിച്ച)

Saturday, February 12, 2011

സിസ്റ്റര്‍ ജോര്‍ജിറ്റ സുവര്‍ണ ജൂബിലി ആഘോഷിച്ചു


സിസ്റ്റര്‍ ജോര്‍ജിറ്റ കരിക്കംപള്ളില്‍ എസ് ഡി (കുട്ടിയമ്മ) സന്യസ്ത സുവര്‍ണ ജൂബിലി (1961-2011) ആഘോഷിച്ചു.

പച്ച-ചെക്കിടിക്കാട് ലൂര്‍ദുമാതാ ദേവായത്തില്‍ 2011 ഫെബ്രുവരി 12-ന് ശനിയാഴ്ച രാവിലെ 10.30-ന് കൃതജ്ഞതാ ദിവ്യബലിക്കു ശേഷം കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ ജേക്കബ് ചാക്കോ (ബേബിച്ചന്‍)-യുടെ വസതിയില്‍ അനുമോദന സമ്മേളനം ചേര്‍ന്നു.

കരിക്കംപള്ളില്‍ ചാക്കോച്ചന്റേയും (അത്തായി) അച്ചാമ്മ വേലങ്കളത്തിന്റേയും മകളാണ് സിസ്റ്റര്‍ ജോര്‍ജിറ്റ. സഹോദരങ്ങള്‍: പരേതയായ മേരിക്കുട്ടി, പരേതനായ തൊമ്മിക്കുഞ്ഞ്, പരേതനായ ചാച്ചന്‍, പരേതനായ ഔസക്കുട്ടി, ദേവസ്യാച്ചന്‍, റവ.ഡോ.കെ.സി.ജോര്‍ജ് കരിക്കംപള്ളില്‍ എസ് ജെ (വക്കമ്മ), മത്തമ്മ, തങ്കമ്മ വാളംപറമ്പില്‍.

സിസ്‌റ്റേഴ്‌സ് ഓഫ് ദി ഡെസ്റ്റിറ്റിയൂട്ട് (എസ്.ഡി / അഗതികളുടെ സഹോദരിമാര്‍) എന്ന സന്യാസസമൂഹത്തില്‍ 1959 ജനുവരി 15-നാണ് സിസ്റ്റര്‍ ജോര്‍ജിറ്റ ചേര്‍ന്നത്. 1961 ജനുവരി ഏഴിന് വ്രതസമര്‍പ്പണം നടത്തി. ചൊവ്വരയിലാണ് ജനറലേറ്റ്. പ്രൊവിഷനലേറ്റ് ചങ്ങനാശേരി ചെത്തിപ്പുഴയും. സഭയുടെ സുപ്പീരിയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1964 സെപ്റ്റംബര്‍ ഒന്നിന് ജര്‍മനിയിലേക്ക് പോയി. അവിടെ സഭയുടെ ആദ്യ മഠം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. 1975-ല്‍ തിരിച്ചെത്തി കേരളത്തില്‍ ചാലക്കുടി കറുകുറ്റി മേലൂര്‍, മധ്യപ്രദേശിലെ സത്‌ന, തമിഴ്‌നാട്ടിലെ വെല്ലൂര്‍, മദ്രാസ് സാംതോം, കന്യാകുമാരി മാര്‍ത്താണ്ഡം മൂഞ്ചിറ, കര്‍ണാടകയിലെ ഹുസൂര്‍, കേരളത്തിലെ മങ്കൊമ്പ് നസ്രത്ത് തെക്കേക്കര തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പാലാ മേവിട മഠത്തില്‍.

പ്രായമായവര്‍ക്കുവേണ്ടിയുള്ള ഭവനങ്ങള്‍, മാനസികനില തെറ്റിയവര്‍ക്കായുള്ള ഭവനങ്ങള്‍ തുടങ്ങിയയിടങ്ങളിലാണ് സിസ്റ്റര്‍ ജോര്‍ജിറ്റ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.


അനുമോദന സമ്മേളന വേദി കാണാം.



Friday, February 11, 2011

ബാംഗളൂരുവില്‍ തലാസ മുന്‍നിരയിലേക്ക്


ബാംഗളൂരുവിലെ ബൂട്ടിക് സര്‍വീസ്ഡ് അപ്പാര്‍ട്ട്‌മെന്റ്‌സായ തലാസ സ്വീറ്റ്‌സ് മികച്ച ലക്ഷ്വറി ബിസിനസ് സ്വീറ്റുകളുടെ മുന്‍നിരയിലേക്ക്. കര്‍ണാടക ബാംഗളൂരു കരിക്കംപള്ളില്‍ മാസ്റ്റര്‍ മറൈനര്‍ ക്യാപ്. തോമസ് ദേവസ്യയുടെ സംരംഭകത്വത്തിലാണ് തലാസ സ്വീറ്റ്‌സിന്റെ പ്രവര്‍ത്തനം.

ഗ്രീക്ക് പുരാവൃത്തജ്ഞാനത്തില്‍ തലാസ അനാദിയായ സമുദ്രദേവതയാണ്. 'കടലില്‍ നിന്ന്' എന്നും തലാസയ്ക്ക് അര്‍ഥമുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളാണ് മുറികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഹന്‍ഡ്രഡ് ഫീറ്റ് റിംഗ് റോഡില്‍ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനില്‍ നിന്ന് ജയനഗറിലേക്കുള്ള ദിശയില്‍ ഏകദേശം 200 മീറ്റര്‍ മാറിയാണ് തലാസ സ്വീറ്റ്‌സ് സ്ഥിതിചെയ്യുന്നത്. ചെലവേറിയ ഹോട്ടല്‍വാസത്തിനു പകരമാണിത്. നഗരം സന്ദര്‍ശിക്കുന്നവര്‍ക്ക് എളുപ്പം ഇവിടെയെത്താം.

എയര്‍കണ്ടീഷന്‍ഡും വൃത്തിയുള്ളതും വിശാലവുമായ ആഡംബരമേറിയ മുറികളാണ് തലാസ സ്വീറ്റ്‌സിലുള്ളത്. പൂര്‍ണസജ്ജമാക്കിയ ചെറുഅടുക്കള തലാസയുടെ പ്രത്യേകതയാണ്. കൂടാതെ ബിസിനസ് സെന്ററും കോണ്‍ഫറന്‍സ് റൂമും പേഴ്‌സണല്‍ ഓഫീസ് സ്‌പേസുമുണ്ട്.

വൈ-ഫൈ എനേബിള്‍ഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി, കേബിള്‍ ടെലിവിഷന്‍, ജനറേറ്റര്‍ പവര്‍ ബാക്ക്അപ്പ്, എലിവേറ്റര്‍, ഇരുചക്ര-നാലുചക്ര വാഹന പാര്‍ക്കിംഗ്, ലോണ്ടറി സര്‍വീസ്, കുക്ക് സര്‍വീസസ്, ഫുഡ് ആന്‍ഡ് ബിവറേജ്, ലോക്കല്‍ സൈറ്റ് സീയിംഗ് ആന്‍ഡ് ട്രാവല്‍ അസിസ്റ്റന്‍സ്, എയര്‍പോര്‍ട്ട് പിക്ക് അപ്പ് ആന്‍ഡ് ഡ്രോപ്പ് തുടങ്ങിയവ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ www.thalassasuites.com എന്ന വെബ്‌സൈറ്റില്‍ നിന്നറിയാം.

Thursday, January 27, 2011

സോണിയ തോമസിന് മേജറായി സ്ഥാനക്കയറ്റം


സോണിയ എല്‍സ തോമസിന് മേജറായി അടുത്തയിടെ സ്ഥാനക്കയറ്റം ലഭിച്ചു. ഇപ്പോള്‍ പനാജി (ഗോവ) അസിസ്റ്റന്റ് ഗാരിസണ്‍ എന്‍ജിനിയറാണ്. കരിക്കംപള്ളില്‍ റിട്ടയേഡ് സെയില്‍സ് ടാക്‌സ് ഓഫീസര്‍ സഖറിയാസ് തോമസിന്റേയും (തോമാച്ചന്‍) റോസ്സക്കുട്ടിയുടേയും മകള്‍.

ബി.ഇ (മെക്കാനിക്കല്‍) ബിരുദധാരിണിയാണ് സോണിയ.
അലഹബാദിലെ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് മുഖേന ഇന്ത്യന്‍ കരസേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാഡമിയില്‍ കര്‍ക്കശമായ പരിശീലനത്തിനു ശേഷം ലഫ്റ്റനന്റ് ആയി ഇന്ത്യന്‍ കരസേനയില്‍ നിയമിതയായി. പിന്നീട് ക്യാപ്റ്റന്‍.

ഒറീസ എയര്‍ ഡിഫന്‍സ് കോളജില്‍ അധ്യാപകനായ സീനിയര്‍ മേജര്‍ സിബി കെ. ജോസഫാണ് ഭര്‍ത്താവ്. കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ പഠനവും പൂനെ മിലിട്ടറി അക്കാഡമിയില്‍ പരിശീനവും. സ്മിത, സുബിന്‍ എന്നിവര്‍ സഹോദരങ്ങള്‍.